മഹാപുരോഹിതന്റെ വസതിയിൽ കൂടിനിന്നവർ പത്രോസിന്റെ അടുത്തുവന്ന് മൂന്നാമതും ചോദിച്ചു ;
“നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ, സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലൊ”.
ഉടൻ തന്നെ പത്രോസ് : “ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി”. ഉടനെ കോഴി കൂകി.
കോഴികൂകും മുമ്പെ നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും എന്ന് യേശു പറഞ്ഞ വാക്ക് പത്രോസ് ഓർത്തു. പുറത്തുപോയി അതി ദുഃഖത്തോടെ കരഞ്ഞു.
പത്രോസിന് ഗുരുവിനെ തള്ളിപ്പറയാൻ എങ്ങിനെ കഴിഞ്ഞു. അത് സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി കള്ളം പറഞ്ഞതാകാനും സാധ്യതയില്ലേ. അതിനു സാധ്യതയുള്ള ഒരു കാര്യം യേശു പറയുന്നുണ്ട്. “ഒരു മനുഷ്യൻ സർവ്വലോകവും നേടിയിട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം”.
കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തത് പാപം എന്നു തോന്നി, 30 വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞ് യൂദാ കെട്ടിഞാന്നു ചത്തു. അങ്ങിനെ ആ പാപത്തിന് പരിഹാരം കണ്ടു.
പത്രോസിന് യൂദായെ പോലെ മനസ്സിൽ പാപം തോന്നാതിരുന്നത് എന്തു കൊണ്ടാണ് .
“നീ പത്രോസ് ആകുന്നു. ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും” എന്ന് പൂർണ്ണവിശ്വാസത്തോടെ യേശു പറഞ്ഞ അതേ പത്രോസ്.
പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞിട്ടും, ഉയർത്തെഴുന്നേല്പിനുശേഷം മൂന്നു പ്രാവശ്യം യേശു പത്രോസിന് പ്രത്യക്ഷനായി. യേശുവിന് ഇത്രയും പ്രിയപ്പെട്ടവനായത് എന്തുകൊണ്ട്.
[ഇത്രയും പറഞ്ഞതിൽ നിന്നും നിങ്ങൾക്കും എന്നെപ്പോലെ ചില സംശയങ്ങളും അതിനുള്ള വിശദീകരണങ്ങളും പറയാനുണ്ടാകും. ചില ബൈബിൾ വ്യാഖ്യാനങ്ങൾ കമന്റിലൂടെ ലഭിച്ചതിനുശേഷം അതുകൂടി ഉൾപ്പെടുത്തി ഈ ലേഖനം പൂർത്തീകരിക്കണമെന്നുണ്ട്. അനുഗ്രഹിക്കുക.]
Saturday, January 30, 2010
Sunday, January 17, 2010
ജീവവൃക്ഷം
മരം, മല, പുഴ എന്നിവയിൽ ഏറ്റവും പ്രധാന്യമുള്ളത് ഏതാണെന്നു ചോദിച്ചാൽ, മരം തന്നെയെന്ന് ഉറപ്പിച്ച് പറയാം. മരം ഇല്ലെങ്കിൽ മലയുമില്ല പുഴയുമില്ല. പൌരാണികർ മരത്തിന് വളരെയധികം പ്രാധാന്യം കൊടുത്തിരുന്നത്, ആഗോള താപനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ആധുനിക ലോകം സമ്മേളനം നടത്തിയ വാർത്തകൾ കേട്ടിട്ടായിരുന്നില്ല.
“മരം മുറിച്ചാൽ മലങ്കാളി കോപിക്കും” എന്ന് ഒരു ആദിവാസി മൂപ്പൻ പറയുമ്പോൾ, അന്ധവിശ്വാസം എന്ന് നെറ്റിചുളിച്ചിരുന്ന ആധുനിക പ്രയോജനവാദികളുടെ മനസ്സിൽ ഇപ്പോൾ ഒരു കാളൽ അനുഭവപ്പെടുന്നുണ്ട്. ആഗോള താപനത്തിനെതിരെ മനുഷ്യന് ശ്വാശ്വതപരിഹാരം കാണാൻ കഴിയാതെ അന്യോന്യം കുറ്റപ്പെടുത്തുന്ന ലോകരാജ്യങ്ങളെയും നമ്മൾ കണ്ടു.
കുറിഞ്ഞി ഓൺലൈനിലെ പോസ്റ്റിൽ മരത്തിനെക്കുറിച്ചും, മരം ഒരു വംശത്തിന്റെ ഉന്മൂലനാശത്തിന് കാരണമായതും വിവരിച്ചിരുന്നു.
[പെറുവിലെ നാസ്‌ക (Nasca) വര്‍ഗക്കാര്‍ക്ക് ഏതാണ്ട് 1500 വര്‍ഷംമുമ്പ്
സംഭവിച്ചത് എന്താണെന്ന് പഠിച്ച പുരാവസ്തുഗവേഷകരാണ് അക്കാര്യം കണ്ടെത്തിയത് - ആ പ്രാചീന ജനതയെ സംബന്ധിച്ചിടത്തോളം കല്‍പ്പവൃക്ഷമെന്ന് കരുതാവുന്ന ഹ്യുരാന്‍ഗോ മരങ്ങള്‍ (huarango trees) വ്യാപകമായി നശിപ്പിക്കപ്പെട്ടതാണത്രേ അവരുടെ സംസ്‌ക്കാരത്തിന് അന്ത്യംകുറിച്ചത്.]
ഭൂമിയിൽ മരങ്ങൾ നിലനിൽക്കണം എന്ന് നമ്മളെക്കാൾ പൂർവ്വികർക്ക് അറിയാമായിരുന്നു. ഭൂമിയിലെ ജന്തുവർഗ്ഗം നിലനിൽക്കുന്നതുതന്നെ ഈ മരങ്ങളെ ആശ്രയിച്ചാണ്. മരങ്ങൾ ഇല്ലാതായാൽ അത് ഭൂമിയുടെ സർവ്വനാശത്തിന് കാരണമായേക്കും എന്ന് പണ്ടുണ്ടായിരുന്നവർക്ക് അറിയാമായിരുന്നതുകൊണ്ടാണ് മരങ്ങളെ സംരക്ഷിക്കാൻ വേണ്ട മിത്തുകളും വിശ്വാസങ്ങളും വളർന്നു വന്നത്. മരത്തിനെയും കാവിനെയും കാടിനെയും മലയെയും പുഴയെയും ആരാധിച്ചിരുന്ന ഒരു ജനസമൂഹം ഇവിടെ നിലനിന്നിരുന്നു. ഇന്ന്, എന്ത് സമൂഹം, എന്ത് ലോകസംഗ്രഹം എന്നു ചോദിക്കുന്ന സ്വാർത്ഥമോഹികളായ ജനങ്ങൾ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതുകൊണ്ട് ലോകത്ത് ജന്തുവർഗ്ഗത്തിന്റെ നിലനില്പ് ഒരു ചോദ്യചിഹ്നമായിക്കൊണ്ടിരിക്കുന്നു.
ജോസഫ് ആന്റണിയുടെ (JA) ലേഖനം, എന്നെ വൃക്ഷങ്ങളെ സംരക്ഷിച്ചിരുന്ന ഒരു പഴയ സംസ്കാരത്തിന്റെ അന്ധവിശ്വാസങ്ങളിലേക്ക് എത്തിനോക്കാൻ പ്രേരിപ്പിച്ചു. അവിടന്ന് തപ്പിത്തടഞ്ഞ് കിട്ടിയ ചിലത് ഇവിടെ പകർത്തുന്നു.
അദ്ധ്യാത്മിക സത്യങ്ങൾ ഈ ലോകത്തിന്റെ പ്രകൃതത്തിൽ കലർന്നു നിൽക്കുന്നത് രൂപാത്മകമായ ഭാഷയിൽ പറഞ്ഞുകൊടുക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന അത്ഭുതകരമായ ഒരു പ്രതീകമാണ് ‘മരം’. ഓരോ രാജ്യത്തും വളർന്നുവന്ന സംസ്കാരമനുസരിച്ച് ആ രാജ്യത്തിന്റെ പ്രാദേശിക പ്രാമാണ്യമനുസരിച്ച് ഏറ്റവും എളുപ്പമായ ഒരു വൃക്ഷത്തെ പ്രതീകമായി സങ്കല്പിക്കുന്നു. ജീവവൃക്ഷത്തെപ്പറ്റി പറയുമ്പോൾ അതൊരു ദിവ്യമായ സങ്കല്പമാണ്. ജീവവൃക്ഷം മരണത്തിന്റെ വൃക്ഷം കൂടിയാണ്. അത് നന്മയുടെ വൃക്ഷമായിരിക്കുന്നതുപോലെത്തന്നെ തിന്മയുടെയും വൃക്ഷമാണ്.
കെൽട് സംസ്കാരത്തിലും ഗ്രീക്ക് മിത്തോളജിയിലും ‘ഓക്ക്’ മരവും, സ്കാൻഡിനേവിയൻ സംസ്കാരത്തിൽ ‘ആഷ്’ മരവും, ജർമ്മൻകാർ ‘നാരക’വും പ്രതീകാത്മകമായി എടുക്കുന്ന മരങ്ങളാണ്. (കൂടുതൽ അറിയാൻ ഇവിടെ സന്ദർശിക്കുക.) ഇന്ത്യയിൽ ‘അശ്വത്ഥ’ വൃക്ഷമാണ് പ്രതീകാത്മകമായി എടുത്തിട്ടുള്ളത്.
വൃക്ഷത്തിന്, ഭൂമിയിൽ വേരും, വേരുമുതൽ ശിഖരാഗ്രംവരെ നീരും, ആഹാരത്തിന്റെ പചനക്രിയക്കായി സൂര്യനിൽ നിന്നു സ്വീകരിച്ച തേജസ്സുകൊണ്ട് വായുവിന്റെ ചേരുവയിൽ നിരന്തരമായ പരിവർത്തനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സസ്യജീവിതമാണ് ജീവന്റെ തന്നെ ഉല്പത്തി. സസ്യലോകത്തുനിന്ന് ജന്തുലോകവും, ജന്തുലോകത്തുനിന്ന് ബൌദ്ധിക മഹിമയുള്ള മനുഷ്യജീവിതവും വരെ വളർന്നു സങ്കീർണ്ണമായി വ്യാപിച്ചിരിക്കുന്ന ജൈവപ്രഭാവത്തിന്റെ അടിവേരിനെ തൊട്ടുകാണിക്കുന്നതിനു മരം തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം.
ബൈബിളിൽ ജീവവൃക്ഷത്തെക്കുറിച്ചും ജ്ഞാനവൃക്ഷത്തെക്കുറിച്ചും പ്രാമർശിക്കുന്നുണ്ട്. ഉപനിഷത്തുക്കളിലും ഭഗവദ്ഗീതയിലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഭൌതികവും ആത്മീയവുമായ ബന്ധം വൃക്ഷത്തെ പ്രതീകവൽക്കരിച്ച് വ്യക്തമാക്കുന്നുണ്ട്.
പാശ്ചാത്യ ശാസ്ത്രങ്ങൾ, കാണപ്പെടുന്ന കാര്യത്തെ അപഗ്രഥനം ചെയ്ത് കാരണത്തെ തേടുമ്പോൾ, ഭാരതീയമായ ദർനശങ്ങളും ശാസ്ത്രങ്ങളും കാഴ്ചക്കതീതമായ കാരണത്തെ അന്വേഷിക്കുകയാണ്.
എല്ലാ മരങ്ങളുടെയും വേര് ഭൂമിയിലേക്ക് ആഴ്ന്നുപോയി മണ്ണിനടിയിൽ മറഞ്ഞിരിക്കുകയാണ് ചെയ്യുന്നത്. ഇവിടെ പറയുന്ന അദൃശ്യബ്രഹ്മമാകുന്ന വേരുകളോടുകൂടിയ ആൽമരത്തെ ഭഗവദ്ഗീത വ്യക്തമാക്കുന്നത് ഇങ്ങനെ:
(ഭ.ഗീ.15:01) [മുകളിൽ വേരുകളുള്ളതും കീഴോട്ട് ശാഖകളുള്ളതും നാശമില്ലാത്തതുമാണ് അരയാൽ എന്ന് പറയപ്പെടുന്നു. ഇതിന്റെ ഇലകൾ ഛന്ദസ്സുകളാകുന്നു. ഏതൊരുവൻ അതിനെ അറിയുന്നുവോ അവൻ വേദാർത്ഥത്തെ അറിയുന്നവനാകുന്നു.]
കഠോപനിഷത്തിൽ ഈ ചൈതന്യത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നു:
[ഈ സംസാരമാകുന്ന അരയാൽ വൃക്ഷം മുകളിൽ ബ്രഹ്മമാകുന്ന മൂലത്തോടുകൂടിയതും, കീഴെ വിവിധ ലോകങ്ങളാകുന്ന ശാഖകളോടുകൂടിയതും, അനാദിയുമാകുന്നു. ഇതുതന്നെ ചൈതന്യ ജ്യോതിഃസ്വരൂപമെന്നും ബ്രഹ്മമെന്നും പറയപ്പെടുന്നു.]
വീണ്ടും ഭഗവദ്ഗീത താഴെ വേരുകളുള്ള വൃക്ഷത്തെ പ്രതീകമാക്കുന്നു.
(ഭ.ഗീ.15:02) [ഗുണങ്ങളാൽ പുഷ്ടിപ്പെട്ടവയും വിഷയങ്ങളാകുന്ന തളിരുകളോടുകൂടിയവയുമായ അതിന്റെ ശാഖകൾ താഴോട്ടും മേലോട്ടും വ്യാപിച്ചവയാണ്. കർമ്മബന്ധം ഉണ്ടാക്കുന്ന വേരുകൾ താഴെയുള്ള മനുഷ്യലോകത്ത് പടർന്നു പിടിച്ചതായുമിരിക്കുന്നു.]
[മുകളിൽ വേരുകളുള്ളതും കീഴോട്ട്
ശാഖകളുള്ളതുമായ അരയാൽ]
ജ്ഞാനകർമ്മങ്ങളുടെ ഫലങ്ങളെ അനുസരിച്ച് പ്രാപിക്കപ്പെടുവാൻ യോഗ്യമായ ലോകങ്ങളെപ്പറ്റിയാണ് ‘ബ്രഹ്മലോകം’ എന്നു പറയുന്നത്. വിഷയാനുഭവങ്ങൾകൊണ്ട് കർമ്മത്തിൽ ബന്ധിക്കുന്ന വേരുകളിലേക്ക് മനുഷ്യൻ ആകൃഷ്ടനാകുന്നു. അങ്ങിനെ, മുൾപ്പടർപ്പുപോലെ കർമ്മം അനുബന്ധമായി മനുഷ്യരുടെ ഇടയിൽ ഒരിക്കലും സ്വതന്ത്രമാകുവാൻ കഴിയാത്തമാതിരിയുള്ള കെട്ടുപാടുകൾ ഉണ്ടാക്കുന്നു. ഇങ്ങനെ കർമ്മബന്ധങ്ങളാൽ കെട്ടുപിണഞ്ഞു കിടക്കുന്ന ലോകത്തെ ‘മനുഷ്യലോകം’ എന്നു പറയുന്നു.
ആത്മീയജ്ഞാനത്തിന്റെ വളർച്ചയെ പ്രതീകവൽക്കരിക്കുന്നത് വൃക്ഷത്തെ ബന്ധപ്പെടുത്തിയാണ്. ജീവിതാവസാനം വരെയും വളർന്നുകൊണ്ടിരിക്കുന്ന ഒരേയൊരു ജീവനുള്ള വസ്തു വൃക്ഷമാണ്. കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യന്റെ ബുദ്ധിയുടെ വളർച്ച മരണംവരെയുണ്ടാകും. മനുഷ്യന്റെ ബുദ്ധിവികാസം രൂപപ്പെട്ടുവന്നത് അവൻ നിവർന്നു നിൽക്കാൻ തുടങ്ങിയതിനുശേഷമാണ്. ജീവജാലങ്ങൾക്കെല്ലാം ശക്തി പകരുന്ന സൂര്യദേവന്റെ കിരണങ്ങൾ തലയിൽ പതിക്കുന്നതിന്റെ തോതനുസരിച്ചാണ് ബുദ്ധിയുടെ വളർച്ച പ്രത്യക്ഷമാകുന്നത്. നിവർന്നു നിൽക്കുന്ന മനുഷ്യന്റെ മൂർദ്ധാവിൽ (ശിരസ്സിൽ) തന്നെ സൂര്യകിരണം പതിക്കുന്നു. അതുകൊണ്ടാണ് ചിന്താശക്തി മനുഷ്യനിൽ കൂടുതലായി കാണുന്നത്. വൃക്ഷത്തിന്റെ ബുദ്ധി അതിന്റെ വേരിലാണിരിക്കുന്നത്. ബുദ്ധിയെ മരവിപ്പിച്ചാൽ വളർച്ച മുരടിക്കും. അത് ശാസ്ത്രം തെളിയിച്ച കാര്യമാണ്. വൃക്ഷത്തിന്റെ ബുദ്ധിയിരിക്കുന്ന വേരിനെ ഷണ്ഡീകരിച്ച് അതിന്റെ വളർച്ചയെ മുരടിപ്പിച്ച് രൂപപ്പെടുത്തിയെടുക്കുന്നതാണ് ‘ബോൺസായി‘ വൃക്ഷങ്ങൾ എന്ന് ജപ്പാൻകാർ സ്ഥിരീകരിക്കുന്നു. മനുഷ്യന്റെ ബുദ്ധിയെ മരവിപ്പിക്കാനും പ്രത്യേക ദിശയിലേക്കുമാത്രം ചിന്തിപ്പിക്കാനും പരിശീലനത്തിലൂടെ കഴിയും. ലോകസംഗ്രഹത്തിനായി ജീവിക്കുന്ന യോഗിവര്യന്മാർ മുതൽ സർവ്വനാശത്തിന് ഹേതുവായ തീവ്രവാദികൾ വരെ അതിനുദാഹരണങ്ങളാണ്.
മനുഷ്യൻ ഉന്നതലോകങ്ങളെ സ്വർഗ്ഗമെന്നു കരുതി അതിലേക്കുയരണമെന്നു പറയുമ്പോൾ ഭൌതികമായ നിർബ്ബന്ധങ്ങളെ മറികടക്കുക എന്നാണ് അർത്ഥമാക്കുന്നത്.
മനുഷ്യമനസ്സിന്റെ ഉത്ഥാനത്തിന്റെ പ്രതീകമായി ഗിരിശൃംഗം, ഏണി, മരം, കുരിശ്, കയർ, എട്ടുകാലിനൂല് തുടങ്ങിയവ വിവിധ മതങ്ങളിൽ വർണ്ണിച്ചു കാണുന്നുണ്ട്. എല്ലാ രാജ്യത്തും ഇപ്രകാരമുള്ള ധാരണകൾ ഉണ്ട്. ചക്രവർത്തിയുടെ ഔദാര്യത്തിന്റെ മഹിമയായിട്ടാണ് ചീനക്കാർ ഉന്നത പർവ്വതങ്ങൾ രാജകീയ ചിഹ്നമാക്കിയത്. ഹിന്ദുക്കൾ മേരുപർവ്വതത്തെ ഉന്നതമായി കണക്കാക്കുന്നു. ഇസ്രായേൽകാർ താബോർ മലയെപ്പറ്റി പറയുന്നു.
വെറുതെ മലമുകളിൽ പോയതുകൊണ്ട് അദ്ധ്യാത്മമായ പുരോഗതി ഉണ്ടാകുമോ ?
മലമുകളിൽ പോയാൽ അവിടെ എന്തുണ്ട്, എന്ന ചോദ്യത്തിന്, സെന്റ് ജോൺ ഓഫ് ദി ക്രോസ്സ് (കുരിശ്ശിന്റെ യോഹന്നാൻ) ഇങ്ങനെ പറയുന്നു.
“മലമുകളിൽ ഒന്നുമില്ല, ഒന്നുമില്ല, ഒന്നുമില്ല. അവിടെ അന്വേഷിച്ചാലും ഒന്നുമില്ല, ഒന്നുമില്ല“.
(ചിത്രങ്ങൾക്ക് ഗൂഗിളിനോട് കടപ്പാട്)
“മരം മുറിച്ചാൽ മലങ്കാളി കോപിക്കും” എന്ന് ഒരു ആദിവാസി മൂപ്പൻ പറയുമ്പോൾ, അന്ധവിശ്വാസം എന്ന് നെറ്റിചുളിച്ചിരുന്ന ആധുനിക പ്രയോജനവാദികളുടെ മനസ്സിൽ ഇപ്പോൾ ഒരു കാളൽ അനുഭവപ്പെടുന്നുണ്ട്. ആഗോള താപനത്തിനെതിരെ മനുഷ്യന് ശ്വാശ്വതപരിഹാരം കാണാൻ കഴിയാതെ അന്യോന്യം കുറ്റപ്പെടുത്തുന്ന ലോകരാജ്യങ്ങളെയും നമ്മൾ കണ്ടു.
കുറിഞ്ഞി ഓൺലൈനിലെ പോസ്റ്റിൽ മരത്തിനെക്കുറിച്ചും, മരം ഒരു വംശത്തിന്റെ ഉന്മൂലനാശത്തിന് കാരണമായതും വിവരിച്ചിരുന്നു.
[പെറുവിലെ നാസ്‌ക (Nasca) വര്‍ഗക്കാര്‍ക്ക് ഏതാണ്ട് 1500 വര്‍ഷംമുമ്പ്
സംഭവിച്ചത് എന്താണെന്ന് പഠിച്ച പുരാവസ്തുഗവേഷകരാണ് അക്കാര്യം കണ്ടെത്തിയത് - ആ പ്രാചീന ജനതയെ സംബന്ധിച്ചിടത്തോളം കല്‍പ്പവൃക്ഷമെന്ന് കരുതാവുന്ന ഹ്യുരാന്‍ഗോ മരങ്ങള്‍ (huarango trees) വ്യാപകമായി നശിപ്പിക്കപ്പെട്ടതാണത്രേ അവരുടെ സംസ്‌ക്കാരത്തിന് അന്ത്യംകുറിച്ചത്.]
ഭൂമിയിൽ മരങ്ങൾ നിലനിൽക്കണം എന്ന് നമ്മളെക്കാൾ പൂർവ്വികർക്ക് അറിയാമായിരുന്നു. ഭൂമിയിലെ ജന്തുവർഗ്ഗം നിലനിൽക്കുന്നതുതന്നെ ഈ മരങ്ങളെ ആശ്രയിച്ചാണ്. മരങ്ങൾ ഇല്ലാതായാൽ അത് ഭൂമിയുടെ സർവ്വനാശത്തിന് കാരണമായേക്കും എന്ന് പണ്ടുണ്ടായിരുന്നവർക്ക് അറിയാമായിരുന്നതുകൊണ്ടാണ് മരങ്ങളെ സംരക്ഷിക്കാൻ വേണ്ട മിത്തുകളും വിശ്വാസങ്ങളും വളർന്നു വന്നത്. മരത്തിനെയും കാവിനെയും കാടിനെയും മലയെയും പുഴയെയും ആരാധിച്ചിരുന്ന ഒരു ജനസമൂഹം ഇവിടെ നിലനിന്നിരുന്നു. ഇന്ന്, എന്ത് സമൂഹം, എന്ത് ലോകസംഗ്രഹം എന്നു ചോദിക്കുന്ന സ്വാർത്ഥമോഹികളായ ജനങ്ങൾ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതുകൊണ്ട് ലോകത്ത് ജന്തുവർഗ്ഗത്തിന്റെ നിലനില്പ് ഒരു ചോദ്യചിഹ്നമായിക്കൊണ്ടിരിക്കുന്നു.
ജോസഫ് ആന്റണിയുടെ (JA) ലേഖനം, എന്നെ വൃക്ഷങ്ങളെ സംരക്ഷിച്ചിരുന്ന ഒരു പഴയ സംസ്കാരത്തിന്റെ അന്ധവിശ്വാസങ്ങളിലേക്ക് എത്തിനോക്കാൻ പ്രേരിപ്പിച്ചു. അവിടന്ന് തപ്പിത്തടഞ്ഞ് കിട്ടിയ ചിലത് ഇവിടെ പകർത്തുന്നു.
അദ്ധ്യാത്മിക സത്യങ്ങൾ ഈ ലോകത്തിന്റെ പ്രകൃതത്തിൽ കലർന്നു നിൽക്കുന്നത് രൂപാത്മകമായ ഭാഷയിൽ പറഞ്ഞുകൊടുക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന അത്ഭുതകരമായ ഒരു പ്രതീകമാണ് ‘മരം’. ഓരോ രാജ്യത്തും വളർന്നുവന്ന സംസ്കാരമനുസരിച്ച് ആ രാജ്യത്തിന്റെ പ്രാദേശിക പ്രാമാണ്യമനുസരിച്ച് ഏറ്റവും എളുപ്പമായ ഒരു വൃക്ഷത്തെ പ്രതീകമായി സങ്കല്പിക്കുന്നു. ജീവവൃക്ഷത്തെപ്പറ്റി പറയുമ്പോൾ അതൊരു ദിവ്യമായ സങ്കല്പമാണ്. ജീവവൃക്ഷം മരണത്തിന്റെ വൃക്ഷം കൂടിയാണ്. അത് നന്മയുടെ വൃക്ഷമായിരിക്കുന്നതുപോലെത്തന്നെ തിന്മയുടെയും വൃക്ഷമാണ്.
കെൽട് സംസ്കാരത്തിലും ഗ്രീക്ക് മിത്തോളജിയിലും ‘ഓക്ക്’ മരവും, സ്കാൻഡിനേവിയൻ സംസ്കാരത്തിൽ ‘ആഷ്’ മരവും, ജർമ്മൻകാർ ‘നാരക’വും പ്രതീകാത്മകമായി എടുക്കുന്ന മരങ്ങളാണ്. (കൂടുതൽ അറിയാൻ ഇവിടെ സന്ദർശിക്കുക.) ഇന്ത്യയിൽ ‘അശ്വത്ഥ’ വൃക്ഷമാണ് പ്രതീകാത്മകമായി എടുത്തിട്ടുള്ളത്.
വൃക്ഷത്തിന്, ഭൂമിയിൽ വേരും, വേരുമുതൽ ശിഖരാഗ്രംവരെ നീരും, ആഹാരത്തിന്റെ പചനക്രിയക്കായി സൂര്യനിൽ നിന്നു സ്വീകരിച്ച തേജസ്സുകൊണ്ട് വായുവിന്റെ ചേരുവയിൽ നിരന്തരമായ പരിവർത്തനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സസ്യജീവിതമാണ് ജീവന്റെ തന്നെ ഉല്പത്തി. സസ്യലോകത്തുനിന്ന് ജന്തുലോകവും, ജന്തുലോകത്തുനിന്ന് ബൌദ്ധിക മഹിമയുള്ള മനുഷ്യജീവിതവും വരെ വളർന്നു സങ്കീർണ്ണമായി വ്യാപിച്ചിരിക്കുന്ന ജൈവപ്രഭാവത്തിന്റെ അടിവേരിനെ തൊട്ടുകാണിക്കുന്നതിനു മരം തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം.
ബൈബിളിൽ ജീവവൃക്ഷത്തെക്കുറിച്ചും ജ്ഞാനവൃക്ഷത്തെക്കുറിച്ചും പ്രാമർശിക്കുന്നുണ്ട്. ഉപനിഷത്തുക്കളിലും ഭഗവദ്ഗീതയിലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഭൌതികവും ആത്മീയവുമായ ബന്ധം വൃക്ഷത്തെ പ്രതീകവൽക്കരിച്ച് വ്യക്തമാക്കുന്നുണ്ട്.
പാശ്ചാത്യ ശാസ്ത്രങ്ങൾ, കാണപ്പെടുന്ന കാര്യത്തെ അപഗ്രഥനം ചെയ്ത് കാരണത്തെ തേടുമ്പോൾ, ഭാരതീയമായ ദർനശങ്ങളും ശാസ്ത്രങ്ങളും കാഴ്ചക്കതീതമായ കാരണത്തെ അന്വേഷിക്കുകയാണ്.
എല്ലാ മരങ്ങളുടെയും വേര് ഭൂമിയിലേക്ക് ആഴ്ന്നുപോയി മണ്ണിനടിയിൽ മറഞ്ഞിരിക്കുകയാണ് ചെയ്യുന്നത്. ഇവിടെ പറയുന്ന അദൃശ്യബ്രഹ്മമാകുന്ന വേരുകളോടുകൂടിയ ആൽമരത്തെ ഭഗവദ്ഗീത വ്യക്തമാക്കുന്നത് ഇങ്ങനെ:
(ഭ.ഗീ.15:01) [മുകളിൽ വേരുകളുള്ളതും കീഴോട്ട് ശാഖകളുള്ളതും നാശമില്ലാത്തതുമാണ് അരയാൽ എന്ന് പറയപ്പെടുന്നു. ഇതിന്റെ ഇലകൾ ഛന്ദസ്സുകളാകുന്നു. ഏതൊരുവൻ അതിനെ അറിയുന്നുവോ അവൻ വേദാർത്ഥത്തെ അറിയുന്നവനാകുന്നു.]
കഠോപനിഷത്തിൽ ഈ ചൈതന്യത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നു:
[ഈ സംസാരമാകുന്ന അരയാൽ വൃക്ഷം മുകളിൽ ബ്രഹ്മമാകുന്ന മൂലത്തോടുകൂടിയതും, കീഴെ വിവിധ ലോകങ്ങളാകുന്ന ശാഖകളോടുകൂടിയതും, അനാദിയുമാകുന്നു. ഇതുതന്നെ ചൈതന്യ ജ്യോതിഃസ്വരൂപമെന്നും ബ്രഹ്മമെന്നും പറയപ്പെടുന്നു.]
വീണ്ടും ഭഗവദ്ഗീത താഴെ വേരുകളുള്ള വൃക്ഷത്തെ പ്രതീകമാക്കുന്നു.
(ഭ.ഗീ.15:02) [ഗുണങ്ങളാൽ പുഷ്ടിപ്പെട്ടവയും വിഷയങ്ങളാകുന്ന തളിരുകളോടുകൂടിയവയുമായ അതിന്റെ ശാഖകൾ താഴോട്ടും മേലോട്ടും വ്യാപിച്ചവയാണ്. കർമ്മബന്ധം ഉണ്ടാക്കുന്ന വേരുകൾ താഴെയുള്ള മനുഷ്യലോകത്ത് പടർന്നു പിടിച്ചതായുമിരിക്കുന്നു.]
[മുകളിൽ വേരുകളുള്ളതും കീഴോട്ട്
ശാഖകളുള്ളതുമായ അരയാൽ]
ജ്ഞാനകർമ്മങ്ങളുടെ ഫലങ്ങളെ അനുസരിച്ച് പ്രാപിക്കപ്പെടുവാൻ യോഗ്യമായ ലോകങ്ങളെപ്പറ്റിയാണ് ‘ബ്രഹ്മലോകം’ എന്നു പറയുന്നത്. വിഷയാനുഭവങ്ങൾകൊണ്ട് കർമ്മത്തിൽ ബന്ധിക്കുന്ന വേരുകളിലേക്ക് മനുഷ്യൻ ആകൃഷ്ടനാകുന്നു. അങ്ങിനെ, മുൾപ്പടർപ്പുപോലെ കർമ്മം അനുബന്ധമായി മനുഷ്യരുടെ ഇടയിൽ ഒരിക്കലും സ്വതന്ത്രമാകുവാൻ കഴിയാത്തമാതിരിയുള്ള കെട്ടുപാടുകൾ ഉണ്ടാക്കുന്നു. ഇങ്ങനെ കർമ്മബന്ധങ്ങളാൽ കെട്ടുപിണഞ്ഞു കിടക്കുന്ന ലോകത്തെ ‘മനുഷ്യലോകം’ എന്നു പറയുന്നു.
ആത്മീയജ്ഞാനത്തിന്റെ വളർച്ചയെ പ്രതീകവൽക്കരിക്കുന്നത് വൃക്ഷത്തെ ബന്ധപ്പെടുത്തിയാണ്. ജീവിതാവസാനം വരെയും വളർന്നുകൊണ്ടിരിക്കുന്ന ഒരേയൊരു ജീവനുള്ള വസ്തു വൃക്ഷമാണ്. കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യന്റെ ബുദ്ധിയുടെ വളർച്ച മരണംവരെയുണ്ടാകും. മനുഷ്യന്റെ ബുദ്ധിവികാസം രൂപപ്പെട്ടുവന്നത് അവൻ നിവർന്നു നിൽക്കാൻ തുടങ്ങിയതിനുശേഷമാണ്. ജീവജാലങ്ങൾക്കെല്ലാം ശക്തി പകരുന്ന സൂര്യദേവന്റെ കിരണങ്ങൾ തലയിൽ പതിക്കുന്നതിന്റെ തോതനുസരിച്ചാണ് ബുദ്ധിയുടെ വളർച്ച പ്രത്യക്ഷമാകുന്നത്. നിവർന്നു നിൽക്കുന്ന മനുഷ്യന്റെ മൂർദ്ധാവിൽ (ശിരസ്സിൽ) തന്നെ സൂര്യകിരണം പതിക്കുന്നു. അതുകൊണ്ടാണ് ചിന്താശക്തി മനുഷ്യനിൽ കൂടുതലായി കാണുന്നത്. വൃക്ഷത്തിന്റെ ബുദ്ധി അതിന്റെ വേരിലാണിരിക്കുന്നത്. ബുദ്ധിയെ മരവിപ്പിച്ചാൽ വളർച്ച മുരടിക്കും. അത് ശാസ്ത്രം തെളിയിച്ച കാര്യമാണ്. വൃക്ഷത്തിന്റെ ബുദ്ധിയിരിക്കുന്ന വേരിനെ ഷണ്ഡീകരിച്ച് അതിന്റെ വളർച്ചയെ മുരടിപ്പിച്ച് രൂപപ്പെടുത്തിയെടുക്കുന്നതാണ് ‘ബോൺസായി‘ വൃക്ഷങ്ങൾ എന്ന് ജപ്പാൻകാർ സ്ഥിരീകരിക്കുന്നു. മനുഷ്യന്റെ ബുദ്ധിയെ മരവിപ്പിക്കാനും പ്രത്യേക ദിശയിലേക്കുമാത്രം ചിന്തിപ്പിക്കാനും പരിശീലനത്തിലൂടെ കഴിയും. ലോകസംഗ്രഹത്തിനായി ജീവിക്കുന്ന യോഗിവര്യന്മാർ മുതൽ സർവ്വനാശത്തിന് ഹേതുവായ തീവ്രവാദികൾ വരെ അതിനുദാഹരണങ്ങളാണ്.
മനുഷ്യൻ ഉന്നതലോകങ്ങളെ സ്വർഗ്ഗമെന്നു കരുതി അതിലേക്കുയരണമെന്നു പറയുമ്പോൾ ഭൌതികമായ നിർബ്ബന്ധങ്ങളെ മറികടക്കുക എന്നാണ് അർത്ഥമാക്കുന്നത്.
മനുഷ്യമനസ്സിന്റെ ഉത്ഥാനത്തിന്റെ പ്രതീകമായി ഗിരിശൃംഗം, ഏണി, മരം, കുരിശ്, കയർ, എട്ടുകാലിനൂല് തുടങ്ങിയവ വിവിധ മതങ്ങളിൽ വർണ്ണിച്ചു കാണുന്നുണ്ട്. എല്ലാ രാജ്യത്തും ഇപ്രകാരമുള്ള ധാരണകൾ ഉണ്ട്. ചക്രവർത്തിയുടെ ഔദാര്യത്തിന്റെ മഹിമയായിട്ടാണ് ചീനക്കാർ ഉന്നത പർവ്വതങ്ങൾ രാജകീയ ചിഹ്നമാക്കിയത്. ഹിന്ദുക്കൾ മേരുപർവ്വതത്തെ ഉന്നതമായി കണക്കാക്കുന്നു. ഇസ്രായേൽകാർ താബോർ മലയെപ്പറ്റി പറയുന്നു.
വെറുതെ മലമുകളിൽ പോയതുകൊണ്ട് അദ്ധ്യാത്മമായ പുരോഗതി ഉണ്ടാകുമോ ?
മലമുകളിൽ പോയാൽ അവിടെ എന്തുണ്ട്, എന്ന ചോദ്യത്തിന്, സെന്റ് ജോൺ ഓഫ് ദി ക്രോസ്സ് (കുരിശ്ശിന്റെ യോഹന്നാൻ) ഇങ്ങനെ പറയുന്നു.
“മലമുകളിൽ ഒന്നുമില്ല, ഒന്നുമില്ല, ഒന്നുമില്ല. അവിടെ അന്വേഷിച്ചാലും ഒന്നുമില്ല, ഒന്നുമില്ല“.
(ചിത്രങ്ങൾക്ക് ഗൂഗിളിനോട് കടപ്പാട്)
Thursday, December 24, 2009
അല്ലാ, അയാള് യുക്തിവാദിയാണോ ?

നവമ്പർ 20 ന് ദുബായിൽ ഡോ. എൻ.ഗോപാലകൃഷ്ണന്റെ പ്രഭാഷണം കേട്ട് മടങ്ങുമ്പോൾ സുഹൃത്തിന്റെ സംശയം ‘അയാള് യുക്തിവാദിയാണോ’ എന്ന്.
യുക്തിഭദ്രമായി (ശാസ്ത്രീയമായി അല്ല) ഒരാൾ ഒരു വിഷയത്തെക്കുറിച്ച് വിശദീകരിച്ചാൽ നമ്മുടെ ഉള്ളിൽ അലിഞ്ഞുചേർന്നിരിക്കുന്ന അന്ധവിശ്വാസം അതിനെ ഉൾക്കൊള്ളാൻ തയ്യാറാവത്തതുകൊണ്ടാണ് ഇങ്ങനെ ഒരു സംശയം എന്റെ സുഹൃത്തിന് ഉണ്ടായത് . യുക്തിവാദത്തെക്കുറിച്ച് പല ബ്ലോഗുകളിലും വന്നിട്ടുള്ള വിശദീകരണങ്ങൾ വായിച്ചിട്ടുണ്ട്. പക്ഷെ അവിടെയെല്ലാം യുക്തിവാദം ജയിക്കണമെങ്കിൽ ആധുനികശാസ്ത്രത്തിന്റെ സാമാന്യവൽകരണം കൂടി ആവശ്യമായിക്കാണുന്നുണ്ട്. മനുഷ്യന്റെ ജീവിതത്തിലെ ഒരു കാര്യം ആധുനികശാസ്ത്രത്തിന്റെ കെമിസ്ട്രിയുമായി ചേരാതെ വരുമ്പോൾ അന്ധവിശ്വാസവും ദുരാചാരവും ആണെന്ന് സമർത്ഥിക്കുന്നതരത്തിലാണ് ഇന്ന് ആധുനികശാസ്ത്രജ്ഞന്മാർ ശാസ്ത്രത്തിനെ ഡിഫൈൻ ചെയ്തിട്ടുള്ളത്.
നമ്മൾ ചെയ്യുന്ന ഓരോ കർമ്മങ്ങൾക്കനുസരിച്ചുള്ള പ്രതിഫലം ദൈവം തരും എന്ന ബാലിശമായ ഒരു വിശ്വാസത്തിൽ അധിഷ്ഠിതമാണ് ലോകത്തിലെ എല്ലാ മതങ്ങളും. അതിനെക്കാൾ ഉയർന്ന തലത്തിൽ ചിന്തിക്കാൻ ചില മതങ്ങൾ അനുവദിക്കുന്നുമില്ല. രക്ഷപ്പെടാൻ ശ്രമിക്കുന്ന ഞണ്ടിനെ കൂട്ടത്തിലുള്ള ഞണ്ടുകൾ വലിച്ചു താഴെയിടുന്നതും, ഞണ്ടുകൾ രക്ഷപ്പെടാതിരിക്കാൻ പാത്രം മൂടിവെക്കുന്നതും ചിന്താശേഷി പണയം വെച്ച ജനസമൂഹത്തെ സൂചിപ്പിക്കുന്നു. ഹിന്ദുമതത്തിനെ പരാമർശിച്ചുകൊണ്ട് മുകളിൽ പറഞ്ഞ ഉദാഹരണം സൂചിപ്പിച്ച വിദ്വാൻ ഹിന്ദുമതത്തെക്കുറിച്ച് അറിയാൻ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തം.
ബൃഹദാരണ്യകോപനിഷത്ത് വായിക്കുന്നതിനിടയിൽ എന്നിലൂടെ കയറിപ്പോയ ഒരു മന്ത്രം ഇതാ.
(“ദിവശ്ചൈനമാദിത്യാച്ച ദൈവം മന ആവിശതി; തദ്വൈ ദൈവം മനോ യേനാനന്ദ്യേവ ഭവതി, അഥോ ന ശോചതി.“)
[ദ്യോവിൽ നിന്നും ആദിത്യനിൽ നിന്നും ദൈവമായ മനസ്സ് ഇവനെ ആവേശിക്കുന്നു. എപ്പോഴും ആനന്ദമുള്ളവനായിരിക്കുകയും ഒരിക്കലും ദുഃഖിക്കാതിരിക്കുകയും ചെയ്യുന്നതുതന്നെയാണ് ദൈവമായ മനസ്സ്.]
ഇതു മനസ്സിലാക്കിയാൽ നമ്മുടെ കർമ്മത്തിന്റെ ഉത്തരവാദിയായ ദൈവം നമ്മൾ തന്നെയാണെന്നുവരും. അത് നമുക്ക് ഒളിച്ചോടാനുള്ള ഇടം ഇല്ലാതാക്കുന്നു. അക്കാരണം കൊണ്ടുതന്നെ അത് മനുഷ്യനിൽ ഭയം ജനിപ്പിക്കുന്നു.
നമ്മളെ നിയന്ത്രിക്കുന്ന ദൈവം നമ്മളിൽ നിന്നും അകന്ന് ദൂരെയായിരിക്കണം; ഭൂമിക്കും പ്രപഞ്ചത്തിനും മീതെയായിരിക്കണം എന്നത്, മതത്തിന്റെ നിർബ്ബന്ധമാണ്. അത് പുരോഹിതന്മാർക്ക് നമ്മളെ ചൂഷണം ചെയ്യാനുള്ള ഇടം ഒരുക്കിക്കൊടുക്കുകയും ചെയ്യും.
മനുഷ്യന്റെ ജീവിതത്തിൽ പുറത്തുള്ള വസ്തുക്കൾക്ക് (ശക്തികൾക്ക്) എത്രകണ്ട് സ്വാധീനമുണ്ട് എന്നതാണ് ജ്യോതിശാസ്ത്രത്തിലൂടെ ജ്യോതിഷം എന്ന വിഭാഗം കൈകാര്യം ചെയ്യുന്നത്. ശാസ്ത്രീയത ഒട്ടും ഇല്ലാത്ത ജ്യോതിഷപ്രവചനങ്ങളിൽ ജ്യോതിശാസ്ത്രത്തിന്റെ പങ്കിനെക്കുറിച്ചായിരുന്നു ഗോപാലകൃഷ്ണൻ സാറിന്റെ പ്രഭാഷണം. അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയ ചില ഭാഗങ്ങൾ ഇവിടെ പകർത്തുന്നു.
ജോതിഷത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. ഗണിതം, ജ്യോതിശാസ്ത്രം, പ്രവചനം. ശാസ്ത്രം കൊണ്ട് വിശദീകരിക്കാൻ കഴിയുന്ന ഗണിതവും ജ്യോതിശാസ്ത്രവും, ശാസ്ത്രം കൊണ്ട് വിവരിക്കാൻ കഴിയാത്ത പ്രവചനവും ചേർന്നതാണ് ഇന്ന് നമുക്ക് പരിചയമുള്ള ജ്യോതിഷം. അപ്പോൾ ജ്യോതിഷം ശാസ്ത്രീയമാണോ എന്ന് ചോദിച്ചാൽ എന്ത് ഉത്തരം നൽകും. ജ്യോതിഷത്തിന്റെ അടിസ്ഥാനമായ ഗണിതവും ഗോളശാസ്ത്രവും ശാസ്ത്രീയമാണ്. പ്രവചനം ശാസ്ത്രീയമല്ല. അപ്പോൾ ജ്യോതിഷം ഒരു ശാസ്ത്രമല്ല എന്ന് പറയുന്നത് ശരിവെക്കേണ്ടി വരുന്നു. പക്ഷെ വേദകാലം തൊട്ട് പറഞ്ഞു പോരുന്ന, കല്പശാസ്ത്രം, ഛന്ദശാസ്ത്രം, തുടങ്ങി ഇപ്പോൾ കൈരേഖാശാസ്ത്രം, പക്ഷിശാസ്ത്രം എന്നിവയെല്ലാം ശാസ്ത്രം ചേർത്തു പറയുന്നു. അതുകൊണ്ടാവാം ആർഷസംസ്കാരത്തിന്റെ സംഭാവനകളെല്ലാം തന്നെ അശാസ്ത്രീയമാണെന്ന് പറയുന്നത്. അപ്പോൾ ഒരു സംശയം; ‘ശാസ്ത്രം’ എന്ന് സംസ്കൃതത്തിൽ പറയുന്നത്, നമ്മൾ ‘സയൻസ്’ എന്നു പറയുന്ന വാക്കിന്റെ അർത്ഥം തന്നെയാണോ സൂചിപ്പിക്കുന്നത്. നമ്മുടെ അറിവുകളെയല്ലാം സയൻസുകൊണ്ട് അളക്കാൻ ശ്രമിക്കുന്നിടത്താണ് നമുക്ക് അബദ്ധം പിണഞ്ഞത് എന്നു മനസ്സിലാകും, ശ്രദ്ധിച്ചു വിലയിരുത്തിയാൽ.
ശാസ്ത്രം (സംസ്കൃതം) - ശാസ്ത്രം എന്ന വാക്കിന്റെ അർത്ഥം മാർഗനിർദ്ദേശം നൽകുന്നത് എന്നാണ്. guides / instructs/ or directs the pathway എന്നീ വാക്കുകൾക്ക് സമാനമായ അർത്ഥമാണ് ശാസ്ത്രം എന്ന വാക്കിനുള്ളത്.
അങ്ങിനെ നോക്കിയാൽ ജ്യോതിഷം ഒരു ശാസ്ത്രമാണ് എന്നും, സയൻസ് അല്ല എന്നും പറയാം. ശാസ്ത്രീയമാണോ എന്നാണ് ചോദ്യമെങ്കിൽ, അതിന്റെ അടിസ്ഥാനം ശാസ്ത്രീയമാണെന്നും, പ്രവചനഭാഗം ശാസ്ത്രീയമല്ലെന്നും പറയാം. എങ്ങിനെ ജീവിക്കണം, ഏതു കാലഘട്ടത്തിലാണ് നല്ലത് സംഭവിക്കുക, ഏതു കാലഘട്ടത്തിലാണ് ദശ മാറുക, ആ സമയത്ത് എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകും, എന്നൊക്കെ അറിയാൻ ജ്യോതിഷം സഹായകമാണ്. സയൻസ് കൊണ്ട് വിശദീകരിക്കാൻ കഴിയാത്ത പ്രവചനത്തിൽ എങ്ങിനെയാണ് വിശ്വസിക്കുക.
അതിന് ഒരു ഉത്തരമേ എനിക്ക് പറയുവാനുള്ളൂ. സയൻസുകൊണ്ട് വിശദീകരിക്കാനും ഉത്തരം കണ്ടെത്താനും കഴിയാത്ത ഒരു സംഗതിക്ക് ജ്യോതിഷത്തിലൂടെ ഒരു ഉപദേശം ലഭിക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രായോഗിക വശങ്ങൾ നമുക്ക് ഉപകാരപ്രദമാണെന്ന് മനസ്സിലാക്കിയാൽ വിശ്വസിക്കുകയോ - വിശ്വസിക്കാതിരിക്കുകയോ ചെയ്യാം.
എന്റെ ജ്യോതിഷത്തെക്കുറിച്ചുള്ള ചില അഭിപ്രായങ്ങളും അനുഭവങ്ങളും ഇവിടെ പങ്കുവെക്കുന്നു, അടുത്ത പോസ്റ്റിൽ.
(തുടരും....)
Wednesday, December 16, 2009
ഈശ്വരന് ശപിക്കാൻ കഴിയുമോ ?
ഭാരതീയ ഈശ്വരസങ്കല്പത്തെക്കുറിച്ച് (15-12-2009)തിയതി അമൃത ടി.വി. യിലെ പൈതൃക സന്ദേശത്തിലൂടെ Dr.N.Gopalakrishnan സാർ ചെയ്ത പ്രഭാഷണം ഇവിടെ നിന്നും കേൾക്കാം.
(കേട്ടപ്പോൾ താല്പര്യം തോന്നി. ഇരുന്നു കേൾക്കാനുള്ള സമയം ഇല്ലായിരുന്നു. സൌകര്യം പോലെ കേൾക്കാൻ വേണ്ടി റെക്കോഡ് ചെയ്തു. അതുകൊണ്ട് തുടക്കം മുതൽ കിട്ടിയില്ല.)
(കേട്ടപ്പോൾ താല്പര്യം തോന്നി. ഇരുന്നു കേൾക്കാനുള്ള സമയം ഇല്ലായിരുന്നു. സൌകര്യം പോലെ കേൾക്കാൻ വേണ്ടി റെക്കോഡ് ചെയ്തു. അതുകൊണ്ട് തുടക്കം മുതൽ കിട്ടിയില്ല.)
Thursday, October 29, 2009
ധർമ്മം
മനുസ്മൃതിയും ഒരു ധർമ്മശാസ്ത്ര ഗ്രന്ഥമാണ് എന്ന് ഇതിനു മുൻപുള്ള പോസ്റ്റുകളിൽ നിന്നും മനസ്സിലായിക്കാണുമല്ലൊ. അത് ഒരു നിയമസംഹിതയായത് പിന്നീടുള്ള കാലഘട്ടങ്ങളിലായിരിക്കും. ധർമ്മം എന്താണെന്ന് മനസ്സിലാക്കിത്തുടങ്ങിയതിനുശേഷമാവാം ധർമ്മശാസ്ത്രം വളർന്നത് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ധർമ്മം എന്താണ്, അത് ഉണ്ടായത് എങ്ങിനെയാണ്, ആരാണ് അത് നിർമ്മിച്ചത് എന്നൊക്കെയുള്ള ഒരു ചെറിയ അന്വേഷണമാണ് ഇവിടത്തെ പ്രധാന വിഷയം.
നിയന്ത്രിതമായ പെരുമാറ്റ രീതിയെ ‘ധർമ്മം’ എന്ന് ഒറ്റവാക്കിൽ പറയാം. ഒന്നുകൂടി ലളിതമായി പറഞ്ഞാൽ നല്ല രീതിയിലുള്ള പെരുമാറ്റച്ചിട്ടയെ ‘ധർമ്മം’ എന്നു മനസ്സിലാക്കാം. ധർമ്മാധർമ്മങ്ങൾ എന്തെന്നറിഞ്ഞാലേ തെറ്റും ശരിയും തിരിച്ചറിയുകയുള്ളൂ. അതിന് ആധികാരികമാക്കുന്നത് സ്മൃതികളോ നിയമസംഹിതകളോ അല്ല. പ്രകൃതിയിൽ കാണുന്ന ഓരോ വസ്തുക്കൾക്കും അതിന്റെതായ വസ്തുധർമ്മം ഉണ്ട്. പക്ഷെ മനുഷ്യൻ ശ്വാശ്വതമായ മൂല്യങ്ങളോട് സാമൂഹികതയെ ബന്ധപ്പെടുത്തി കാലദേശങ്ങൾക്കിണങ്ങുന്ന ധർമ്മസംസ്കാരം വളർത്തിയെടുക്കുന്നു. അതിനാൽ ‘ധർമ്മം’ സർവ്വലോകസത്യമായ ഒരു വസ്തുതയല്ല. അത് ലോകത്തിലെ നിയമസംഹിതക്കൊന്നും ഇണങ്ങിയില്ലെങ്കിലും നിർമ്മലമായ ബുദ്ധിയുള്ള ഒരാൾക്ക് ധർമ്മത്തെ അധർമ്മത്തിൽ നിന്നും വേർതിരിച്ചറിയാനാകും.
നാരായണഗുരു ‘ആത്മോപദേശശതക’ ത്തിൽ ധാർമ്മികതയുടെ സ്വരൂപം വർണ്ണിക്കുന്നത് ഇങ്ങനെയാണ്:
“പ്രിയപരന്റെയതെൻ പ്രിയം സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നൽകും
ക്രിയയപരപ്രിയഹേതുവായ് വരേണം.”
ഒരു പ്രവൃത്തി ധർമ്മമോ അധർമ്മമോ എന്നു തീരുമാനിക്കുന്ന ഘടകം എന്താണ് ?
ഒരു പ്രവൃത്തിയുടെ ഭൌതികഫലം എന്തുതന്നെയായാലും അതു തന്നിലും അന്യനിലും ചിത്തശുദ്ധിവഴി ആത്മപ്രസന്നത ഉളവാക്കുമെങ്കിൽ അതു ധർമ്മമെന്നു കരുതാം. സ്വന്തം ഇന്ദ്രിയങ്ങളുടെയോ മനസ്സിന്റെയോ ലാളനമായിരിക്കരുത് കർമ്മത്തിനുള്ള പ്രേരണ.
സത്യവും ധർമ്മവും എന്താണെന്ന് തിരിച്ചറിയാനാവാത്തതാണ് ഈ ലോകത്തിന്റെ വലിയ ശാപം. വീടുകളിൽ യാചിച്ചു വരുന്നവർ ധർമ്മക്കാർ. അവർക്കു കൊടുക്കുന്ന ചില്ലിക്കാശ് ‘ധർമ്മം’ എന്ന അവസ്ഥയിലേക്ക് ധർമ്മം ചുരുങ്ങിപ്പോയിരിക്കുന്നു.
വർണ്ണാശ്രമധർമ്മങ്ങൾ ഭഗവദ് ഗീതയും മനുസ്മൃതിയും കൂടി ശൂദ്രന്റെ മേൽ അടിച്ചേൽപ്പിച്ചിട്ടുള്ള ഒരു അതിക്രമം ആയിട്ടാണല്ലോ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നത്. അതിനെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ ഇവിടെ പകർത്തുന്നു.
ജൈമിനിയുടെ മീമാംസാദർശനം തുടങ്ങുന്നതുതന്നെ ധർമ്മത്തിനെ നിരൂപണം ചെയ്തുകൊണ്ടാണ്. “അഥാ തോ ധർമ്മജിജ്ഞാസ”. ഞാൻ ആര്, ഇതെന്ത്, എന്തുകൊണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഇടം നൽകുന്ന സർവ്വസാധാരണമായ ഒന്ന് ബോധത്തെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. വ്യാപകമായ അർത്ഥത്തിൽ ഇതിനെവേണം ‘ധർമ്മം‘ എന്നു പറയുവാൻ. “ജിജ്ഞാസക്ക് വിഷയമായിരിക്കുന്നത് ധർമ്മമാണ്”. ഒരു അന്വേഷണത്തിൽ നിന്നും അത് അന്വേഷകന് പ്രയോജനം ചെയ്യുന്നതാണ്, അല്ലെങ്കിൽ ദ്രോഹം ചെയ്യുന്നതാണ് എന്ന് വല്ല സൂചനയും കിട്ടിയാൽ അന്വേഷണം വളരെ തല്പര്യത്തോടെ മുമ്പോട്ടു കൊണ്ടുപോകും. താല്പര്യം ജനിപ്പിക്കുന്നില്ലെങ്കിൽ അത് അന്വേഷണ വിഷയമാകാതെ വിട്ടുകളയും.
ധർമ്മത്തിന് ജൈമിനി നൽകുന്ന നിർവ്വചനം, “ചോദനാ ലക്ഷണോfർത്ഥോ ധർമ്മഃ” എന്നാണ്. ചോദനയാണ് ധർമ്മത്തിന്റെ ലക്ഷണം. ഇന്ദ്രിയജന്യമായ അറിയിപ്പുകൊണ്ട് അഥവാ സംവേദനം കൊണ്ട് ഏതൊരു സവിശേഷതയെയാണ് എടുത്തു കാണിക്കുന്നത്, അതിനെയാണ് ലക്ഷണം എന്നു പറയുന്നത്.
“ആചാരപ്രഭവോ ധർമ്മഃ” - ആചാരങ്ങളിലൂടെയാണ് ധർമ്മം നിലനിൽക്കുന്നത്. എല്ലാ പൌരാണിക ഗ്രന്ഥങ്ങളിലും ലോകസംഗ്രഹത്തിനുവേണ്ടിയുള്ള ആചാരങ്ങളെക്കുറിച്ചുള്ള സൂചനകൾ ഉണ്ട്. സദാചാരങ്ങളുടെ സമൂഹമാണ് ‘ധർമ്മം’.
“ആചാരാല്ലഭിതേഹി ആയുഃ
ആചാരങ്ങളനുഷ്ഠിക്കുന്നത് ആയുരാരോഗ്യസൌഖ്യത്തിനും, ധനധാന്യസമൃദ്ധിക്കും, സുഹൃദ്ബന്ധം സാമൂഹികബന്ധം എന്നിവ ദൃഢമാക്കുന്നതിനും വേണ്ടിയാണ്. നന്മനിറഞ്ഞ ജീവിതമാണ് ആചാരങ്ങളനുഷ്ഠിക്കുന്നവന്റെ ലക്ഷണം. ആചാരങ്ങൾ അനുഷ്ഠിക്കുന്നത് മുകളിൽ എവിടെയോ ഉള്ള സാങ്കല്പികസ്വർഗ്ഗം ലഭിക്കാൻ വേണ്ടിയുള്ള എളുപ്പവഴിയാണെന്ന് ഇവിടെ പറയുന്നില്ല. ജീവിതത്തെ സ്വർഗ്ഗസമാനമാക്കാനാണ് ആചാരങ്ങൾ അനുഷ്ഠിക്കുന്നത്. ഓരോ വ്യക്തിയും സ്വധർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനോടൊപ്പം കുടുബധർമ്മം, സമൂഹധർമ്മം, രാഷ്ട്രധർമ്മം എന്നിവയും അനുഷ്ഠിക്കുമ്പോഴാണ് സദാചാരപ്രകാരം ഒരു മനുഷ്യന്റെ കർമ്മം നിറവേറ്റപ്പെടുന്നത്.
കർമ്മകാണ്ഡത്തെ പ്രതിഷ്ഠിക്കാൻ പൂർവ്വമീമാംസകനായ ജൈമിനി കർമ്മത്തെ ധർമ്മമായി പ്രസ്താവിക്കുകയാണ് ആദ്യം ചെയ്തത്. ധർമ്മമെന്ന കർമ്മമാണ് കർത്തവ്യ രൂപത്തിൽ എല്ലാവരെയും നിയന്ത്രിക്കുന്ന പുരുഷാർത്ഥസാധനമെന്ന് ശങ്കരാചാര്യരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
മനുഷ്യരുടെ വ്യക്തിപരവും സാമൂഹികവുമായ സകല സത്കർമ്മങ്ങളെയും ധർമ്മമെന്ന പേരിൽ കർമ്മത്തിലുൾക്കൊള്ളിക്കുന്ന ദീർഘദൃഷ്ടിയോടുകൂടിയ കൃത്യമാണ് ആചാര്യ ജൈമിനി ചെയ്തു വെച്ചത്. ധർമ്മാചരണത്തിന് അനന്തരകാലത്ത് വർദ്ധിച്ച പ്രാധാന്യമുണ്ടായി. ധർമ്മത്തിലൂടെ കാമാർത്ഥങ്ങൾ സാധിച്ച് മോക്ഷത്തിലെത്താമെന്ന് പുരുഷാർത്ഥങ്ങളെ നിയമനം ചെയ്യുകയുമുണ്ടായി, പിൽകാലത്ത്. ജീവിതത്തിലെ ലക്ഷ്യം നേടുവാൻ പുരുഷാർത്ഥങ്ങൾ എന്നറിയപ്പെടുന്ന ധർമ്മാർത്ഥകാമമോക്ഷ മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. എന്തിനും ആദ്യം ശീലിക്കേണ്ടത് ധർമ്മം എന്ന ആചാരമാണ്. അതിനായി ‘സത്യം വദ’, ‘ധർമ്മം ചര’ എന്ന ജീവിത മന്ത്രം അനുഷ്ഠിക്കണം.
ഛാന്ദോഗ്യം ധർമ്മത്തിന് മൂന്നു സ്കന്ധങ്ങളുണ്ടെന്ന് പറയുന്നു. യജ്ഞാദികൾ, തപസ്സ്, ആശ്രമധർമ്മങ്ങൾ എന്നിവയാണവ. ഇവ മൂന്നും അനുഷ്ഠിക്കുന്നവർക്ക് പുണ്യലോകത്തിന് അർഹതയുണ്ടെന്ന് അഭിപ്രായപ്പെടുന്നു.
വർണ്ണത്തിന്റെയും ധർമ്മത്തിന്റെയും സൃഷ്ടാവ്:
തന്നിൽനിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ച ഈ ലീലാവിലാസം അഭംഗുരം തുടരണമെന്നാണ് ബ്രഹ്മത്തിന്റെ താല്പര്യം. അതിനുള്ള മാർഗ്ഗം സൃഷ്ടി തുടർന്നുകൊണ്ടിരിക്കുക എന്നതാണ്. ആ ദൌത്യം ജന്തുലോകത്തെയാണ് ഏല്പിച്ചിരിക്കുന്നത്. താൻ സൃഷ്ടിച്ച സമൂഹത്തിലെ കാര്യങ്ങൾ സുഗമമായി നടക്കണമെങ്കിൽ നിശ്ചിത ജോലിക്ക് നിശ്ചിത വിഭാഗമെന്ന രീതിയായിരിക്കും ഫലിക്കുകയെന്ന വിചാരത്താലാണ് ചാതുർവർണ്ണ്യം സൃഷ്ടിച്ചതത്രെ. ബൃഹദാരണ്യകോപനിഷത്തിലെ ഈ ദർശനമാണ് ചാതുർവർണ്ണ്യത്തിന്റെ ആവിർഭാവത്തിന് ശ്രദ്ധേയമായിരിക്കുന്നത്.
“ബ്രഹ്മണാ സൃഷ്ടാവർണ്ണാഃ കർമ്മാർത്ഥം”. ഈ ഘട്ടത്തിൽ വർണ്ണ വ്യവസ്ഥയിൽ ഉച്ചനീചസങ്കല്പമില്ലായിരുന്നു. ദേവനും ബ്രാഹ്മണനും ശുദ്രനും ബ്രഹ്മം തന്നെയാണ്.
പ്രജാപതി മുഖത്തുനിന്ന് അഗ്നിയെ സൃഷ്ടിച്ചതുപോലെ അഗ്നി ദേവതാകന്മാരായ ബ്രാഹ്മണരെയും സൃഷ്ടിച്ചു. ബ്രഹ്മം ഒറ്റക്കായിരുന്നതുകൊണ്ട് കർമ്മം ചെയ്യാൻ ശക്തമായില്ല. അതുകൊണ്ട് ബലത്തിനാശ്രയമായ ബാഹുക്കളിൽ നിന്ന് ഇന്ദ്രൻ മുതലായ ദേവന്മാരെയും അവരാൽ നിയന്ത്രിക്കപ്പെടുന്ന ക്ഷത്രിയനെയും സൃഷ്ടിച്ചു. എന്നിട്ടും ധനധാന്യസമ്പാദനത്തിന് ആളില്ലാതെ കർമ്മം അസാധ്യമായിത്തീർന്നു. അതുകൊണ്ട് ഉത്സാഹത്തിനാശ്രയമായ ഊരുക്കളിൽ നിന്ന് അഷ്ടവസുക്കൾ മുതലായ ദേവന്മാരെയും അവരാൽ നിയന്ത്രിക്കപ്പെടുന്ന വൈശ്യനെയും സൃഷ്ടിച്ചു. എന്നിട്ടും കർമ്മം ചെയ്യുവാൻ സാധിച്ചില്ല. അതിനാൽ പാദങ്ങളിൽ നിന്ന് പൂഷാവെന്നു പറയുന്ന പൃഥിവീ ദേവതയെയും ശൂദ്രനെയും സൃഷ്ടിച്ചു.
എന്നിട്ടും അവൻ കർമ്മം ചെയ്യാൻ ശക്തനായില്ല. അതുകൊണ്ട് ബ്രഹ്മം പ്രശസ്തരൂപമായ ധർമ്മത്തെ സൃഷ്ടിച്ചു. അതിനാധാരമായി അവസാനം സത്യത്തെയും സൃഷ്ടിച്ചു. ആ ധർമ്മം എന്നു പറയുന്നത് സത്യം തന്നെയാകുന്നു. അതിനാൽ സത്യം പറയുന്നവനെപ്പറ്റി ധർമ്മം പറയുന്നുവെന്നു പറയുന്നു. അതുകൊണ്ട് സമുദായത്തിലെ ധർമ്മവ്യവസ്ഥയുടെ സംസ്ഥാപകനും ബ്രഹ്മം തന്നെ.
നമ്മുടെ കർമ്മത്തിന് രണ്ടു തലങ്ങളുണ്ട്. താഴ്ന്ന തലത്തിൽ സുഖപ്രാപ്തിയാണ് ലക്ഷ്യം. ഉയർന്ന തലത്തിൽ ഈശ്വരാർപ്പിതമായ പ്രവൃത്തികളോ നിഷ്കാമവും പരാർത്ഥവുമായ കർമ്മങ്ങളോ ആണുണ്ടാവുക. ഈ ഉയർന്ന തലത്തെ ഉദ്ദേശിച്ചാണ് ‘യോഗ’മെന്ന് ഭഗവദ് ഗീത പറയുന്നത്. ഈ ഉന്നത തലത്തെ നിവൃത്തിമാർഗ്ഗമെന്നും അനവതതലത്തെ പ്രവൃത്തിമാർഗ്ഗമെന്നും പറഞ്ഞു വരുന്നു. ഈ ലോകജീവിതമെന്ന മായാബന്ധനത്തിൽനിന്നും മുക്തി നേടുവാനുള്ള ആത്മീയജീവിതമാണ് നിവൃത്തിമാർഗ്ഗം. മറിച്ച് സുഖദുഃഖമിശ്രമായ ലൌകിക ബന്ധനങ്ങളിലേക്ക് വീണ്ടും വീണ്ടും മടങ്ങിവരാനുള്ള സാഹചര്യമൊരുക്കുന്ന പ്രവർത്തനങ്ങളുടേതാണ് പ്രവൃത്തിമാർഗ്ഗം. ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ, ഒരു കാര്യം. ആ തിരഞ്ഞെടുപ്പിനുള്ള സാഹചര്യമൊരുക്കുന്നതിൽ നമുക്കു കിട്ടിയിട്ടുള്ള മുജ്ജന്മവാസനാനുസൃതമായ ജീവിതത്തിനും അപ്രധാനമായ ഒരു പങ്കുണ്ട്. അതിന്റെ കരുത്തിനനുസരിച്ചിരിക്കും നമ്മുടെ പ്രയത്നത്തിന്റെ വിജയാപജയങ്ങൾ. പക്ഷെ, നാം നമ്മുടെ പങ്കു നിർവ്വഹിക്കുവാൻ സന്നദ്ധരാകണം. വിജയപ്രാപ്തി നീണ്ടേക്കാം. ഇന്നല്ലെങ്കിൽ നാളെ ഉണ്ടാകുമെന്നു തീർച്ചയാണ്. ശുഭാപ്തിവിശ്വാസത്തോടെ ഗതി എപ്പോഴും മുന്നോട്ടു മാത്രമാകുവാൻ ശ്രദ്ധിക്കുക. “ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാനിബോധത” - എന്ന കഠോപനിഷദ്വാക്യമാകട്ടെ നമ്മുടെയെല്ലാം ആത്മീയജീവിതത്തിന്റെ വിജയമന്ത്രം.
നിയന്ത്രിതമായ പെരുമാറ്റ രീതിയെ ‘ധർമ്മം’ എന്ന് ഒറ്റവാക്കിൽ പറയാം. ഒന്നുകൂടി ലളിതമായി പറഞ്ഞാൽ നല്ല രീതിയിലുള്ള പെരുമാറ്റച്ചിട്ടയെ ‘ധർമ്മം’ എന്നു മനസ്സിലാക്കാം. ധർമ്മാധർമ്മങ്ങൾ എന്തെന്നറിഞ്ഞാലേ തെറ്റും ശരിയും തിരിച്ചറിയുകയുള്ളൂ. അതിന് ആധികാരികമാക്കുന്നത് സ്മൃതികളോ നിയമസംഹിതകളോ അല്ല. പ്രകൃതിയിൽ കാണുന്ന ഓരോ വസ്തുക്കൾക്കും അതിന്റെതായ വസ്തുധർമ്മം ഉണ്ട്. പക്ഷെ മനുഷ്യൻ ശ്വാശ്വതമായ മൂല്യങ്ങളോട് സാമൂഹികതയെ ബന്ധപ്പെടുത്തി കാലദേശങ്ങൾക്കിണങ്ങുന്ന ധർമ്മസംസ്കാരം വളർത്തിയെടുക്കുന്നു. അതിനാൽ ‘ധർമ്മം’ സർവ്വലോകസത്യമായ ഒരു വസ്തുതയല്ല. അത് ലോകത്തിലെ നിയമസംഹിതക്കൊന്നും ഇണങ്ങിയില്ലെങ്കിലും നിർമ്മലമായ ബുദ്ധിയുള്ള ഒരാൾക്ക് ധർമ്മത്തെ അധർമ്മത്തിൽ നിന്നും വേർതിരിച്ചറിയാനാകും.
നാരായണഗുരു ‘ആത്മോപദേശശതക’ ത്തിൽ ധാർമ്മികതയുടെ സ്വരൂപം വർണ്ണിക്കുന്നത് ഇങ്ങനെയാണ്:
“പ്രിയപരന്റെയതെൻ പ്രിയം സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നൽകും
ക്രിയയപരപ്രിയഹേതുവായ് വരേണം.”
ഒരു പ്രവൃത്തി ധർമ്മമോ അധർമ്മമോ എന്നു തീരുമാനിക്കുന്ന ഘടകം എന്താണ് ?
ഒരു പ്രവൃത്തിയുടെ ഭൌതികഫലം എന്തുതന്നെയായാലും അതു തന്നിലും അന്യനിലും ചിത്തശുദ്ധിവഴി ആത്മപ്രസന്നത ഉളവാക്കുമെങ്കിൽ അതു ധർമ്മമെന്നു കരുതാം. സ്വന്തം ഇന്ദ്രിയങ്ങളുടെയോ മനസ്സിന്റെയോ ലാളനമായിരിക്കരുത് കർമ്മത്തിനുള്ള പ്രേരണ.
സത്യവും ധർമ്മവും എന്താണെന്ന് തിരിച്ചറിയാനാവാത്തതാണ് ഈ ലോകത്തിന്റെ വലിയ ശാപം. വീടുകളിൽ യാചിച്ചു വരുന്നവർ ധർമ്മക്കാർ. അവർക്കു കൊടുക്കുന്ന ചില്ലിക്കാശ് ‘ധർമ്മം’ എന്ന അവസ്ഥയിലേക്ക് ധർമ്മം ചുരുങ്ങിപ്പോയിരിക്കുന്നു.
വർണ്ണാശ്രമധർമ്മങ്ങൾ ഭഗവദ് ഗീതയും മനുസ്മൃതിയും കൂടി ശൂദ്രന്റെ മേൽ അടിച്ചേൽപ്പിച്ചിട്ടുള്ള ഒരു അതിക്രമം ആയിട്ടാണല്ലോ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നത്. അതിനെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ ഇവിടെ പകർത്തുന്നു.
ജൈമിനിയുടെ മീമാംസാദർശനം തുടങ്ങുന്നതുതന്നെ ധർമ്മത്തിനെ നിരൂപണം ചെയ്തുകൊണ്ടാണ്. “അഥാ തോ ധർമ്മജിജ്ഞാസ”. ഞാൻ ആര്, ഇതെന്ത്, എന്തുകൊണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഇടം നൽകുന്ന സർവ്വസാധാരണമായ ഒന്ന് ബോധത്തെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. വ്യാപകമായ അർത്ഥത്തിൽ ഇതിനെവേണം ‘ധർമ്മം‘ എന്നു പറയുവാൻ. “ജിജ്ഞാസക്ക് വിഷയമായിരിക്കുന്നത് ധർമ്മമാണ്”. ഒരു അന്വേഷണത്തിൽ നിന്നും അത് അന്വേഷകന് പ്രയോജനം ചെയ്യുന്നതാണ്, അല്ലെങ്കിൽ ദ്രോഹം ചെയ്യുന്നതാണ് എന്ന് വല്ല സൂചനയും കിട്ടിയാൽ അന്വേഷണം വളരെ തല്പര്യത്തോടെ മുമ്പോട്ടു കൊണ്ടുപോകും. താല്പര്യം ജനിപ്പിക്കുന്നില്ലെങ്കിൽ അത് അന്വേഷണ വിഷയമാകാതെ വിട്ടുകളയും.
ധർമ്മത്തിന് ജൈമിനി നൽകുന്ന നിർവ്വചനം, “ചോദനാ ലക്ഷണോfർത്ഥോ ധർമ്മഃ” എന്നാണ്. ചോദനയാണ് ധർമ്മത്തിന്റെ ലക്ഷണം. ഇന്ദ്രിയജന്യമായ അറിയിപ്പുകൊണ്ട് അഥവാ സംവേദനം കൊണ്ട് ഏതൊരു സവിശേഷതയെയാണ് എടുത്തു കാണിക്കുന്നത്, അതിനെയാണ് ലക്ഷണം എന്നു പറയുന്നത്.
“ആചാരപ്രഭവോ ധർമ്മഃ” - ആചാരങ്ങളിലൂടെയാണ് ധർമ്മം നിലനിൽക്കുന്നത്. എല്ലാ പൌരാണിക ഗ്രന്ഥങ്ങളിലും ലോകസംഗ്രഹത്തിനുവേണ്ടിയുള്ള ആചാരങ്ങളെക്കുറിച്ചുള്ള സൂചനകൾ ഉണ്ട്. സദാചാരങ്ങളുടെ സമൂഹമാണ് ‘ധർമ്മം’.
“ആചാരാല്ലഭിതേഹി ആയുഃ
ആചാരാ ദീപ്‌സതാ പ്രജാ
ആചാരാത് ധനമക്ഷയ്യ
മാ ചാരോ ഹന്ത്യ ലക്ഷണം.”ആചാരങ്ങളനുഷ്ഠിക്കുന്നത് ആയുരാരോഗ്യസൌഖ്യത്തിനും, ധനധാന്യസമൃദ്ധിക്കും, സുഹൃദ്ബന്ധം സാമൂഹികബന്ധം എന്നിവ ദൃഢമാക്കുന്നതിനും വേണ്ടിയാണ്. നന്മനിറഞ്ഞ ജീവിതമാണ് ആചാരങ്ങളനുഷ്ഠിക്കുന്നവന്റെ ലക്ഷണം. ആചാരങ്ങൾ അനുഷ്ഠിക്കുന്നത് മുകളിൽ എവിടെയോ ഉള്ള സാങ്കല്പികസ്വർഗ്ഗം ലഭിക്കാൻ വേണ്ടിയുള്ള എളുപ്പവഴിയാണെന്ന് ഇവിടെ പറയുന്നില്ല. ജീവിതത്തെ സ്വർഗ്ഗസമാനമാക്കാനാണ് ആചാരങ്ങൾ അനുഷ്ഠിക്കുന്നത്. ഓരോ വ്യക്തിയും സ്വധർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനോടൊപ്പം കുടുബധർമ്മം, സമൂഹധർമ്മം, രാഷ്ട്രധർമ്മം എന്നിവയും അനുഷ്ഠിക്കുമ്പോഴാണ് സദാചാരപ്രകാരം ഒരു മനുഷ്യന്റെ കർമ്മം നിറവേറ്റപ്പെടുന്നത്.
കർമ്മകാണ്ഡത്തെ പ്രതിഷ്ഠിക്കാൻ പൂർവ്വമീമാംസകനായ ജൈമിനി കർമ്മത്തെ ധർമ്മമായി പ്രസ്താവിക്കുകയാണ് ആദ്യം ചെയ്തത്. ധർമ്മമെന്ന കർമ്മമാണ് കർത്തവ്യ രൂപത്തിൽ എല്ലാവരെയും നിയന്ത്രിക്കുന്ന പുരുഷാർത്ഥസാധനമെന്ന് ശങ്കരാചാര്യരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
മനുഷ്യരുടെ വ്യക്തിപരവും സാമൂഹികവുമായ സകല സത്കർമ്മങ്ങളെയും ധർമ്മമെന്ന പേരിൽ കർമ്മത്തിലുൾക്കൊള്ളിക്കുന്ന ദീർഘദൃഷ്ടിയോടുകൂടിയ കൃത്യമാണ് ആചാര്യ ജൈമിനി ചെയ്തു വെച്ചത്. ധർമ്മാചരണത്തിന് അനന്തരകാലത്ത് വർദ്ധിച്ച പ്രാധാന്യമുണ്ടായി. ധർമ്മത്തിലൂടെ കാമാർത്ഥങ്ങൾ സാധിച്ച് മോക്ഷത്തിലെത്താമെന്ന് പുരുഷാർത്ഥങ്ങളെ നിയമനം ചെയ്യുകയുമുണ്ടായി, പിൽകാലത്ത്. ജീവിതത്തിലെ ലക്ഷ്യം നേടുവാൻ പുരുഷാർത്ഥങ്ങൾ എന്നറിയപ്പെടുന്ന ധർമ്മാർത്ഥകാമമോക്ഷ മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. എന്തിനും ആദ്യം ശീലിക്കേണ്ടത് ധർമ്മം എന്ന ആചാരമാണ്. അതിനായി ‘സത്യം വദ’, ‘ധർമ്മം ചര’ എന്ന ജീവിത മന്ത്രം അനുഷ്ഠിക്കണം.
ഛാന്ദോഗ്യം ധർമ്മത്തിന് മൂന്നു സ്കന്ധങ്ങളുണ്ടെന്ന് പറയുന്നു. യജ്ഞാദികൾ, തപസ്സ്, ആശ്രമധർമ്മങ്ങൾ എന്നിവയാണവ. ഇവ മൂന്നും അനുഷ്ഠിക്കുന്നവർക്ക് പുണ്യലോകത്തിന് അർഹതയുണ്ടെന്ന് അഭിപ്രായപ്പെടുന്നു.
വർണ്ണത്തിന്റെയും ധർമ്മത്തിന്റെയും സൃഷ്ടാവ്:
തന്നിൽനിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ച ഈ ലീലാവിലാസം അഭംഗുരം തുടരണമെന്നാണ് ബ്രഹ്മത്തിന്റെ താല്പര്യം. അതിനുള്ള മാർഗ്ഗം സൃഷ്ടി തുടർന്നുകൊണ്ടിരിക്കുക എന്നതാണ്. ആ ദൌത്യം ജന്തുലോകത്തെയാണ് ഏല്പിച്ചിരിക്കുന്നത്. താൻ സൃഷ്ടിച്ച സമൂഹത്തിലെ കാര്യങ്ങൾ സുഗമമായി നടക്കണമെങ്കിൽ നിശ്ചിത ജോലിക്ക് നിശ്ചിത വിഭാഗമെന്ന രീതിയായിരിക്കും ഫലിക്കുകയെന്ന വിചാരത്താലാണ് ചാതുർവർണ്ണ്യം സൃഷ്ടിച്ചതത്രെ. ബൃഹദാരണ്യകോപനിഷത്തിലെ ഈ ദർശനമാണ് ചാതുർവർണ്ണ്യത്തിന്റെ ആവിർഭാവത്തിന് ശ്രദ്ധേയമായിരിക്കുന്നത്.
“ബ്രഹ്മണാ സൃഷ്ടാവർണ്ണാഃ കർമ്മാർത്ഥം”. ഈ ഘട്ടത്തിൽ വർണ്ണ വ്യവസ്ഥയിൽ ഉച്ചനീചസങ്കല്പമില്ലായിരുന്നു. ദേവനും ബ്രാഹ്മണനും ശുദ്രനും ബ്രഹ്മം തന്നെയാണ്.
പ്രജാപതി മുഖത്തുനിന്ന് അഗ്നിയെ സൃഷ്ടിച്ചതുപോലെ അഗ്നി ദേവതാകന്മാരായ ബ്രാഹ്മണരെയും സൃഷ്ടിച്ചു. ബ്രഹ്മം ഒറ്റക്കായിരുന്നതുകൊണ്ട് കർമ്മം ചെയ്യാൻ ശക്തമായില്ല. അതുകൊണ്ട് ബലത്തിനാശ്രയമായ ബാഹുക്കളിൽ നിന്ന് ഇന്ദ്രൻ മുതലായ ദേവന്മാരെയും അവരാൽ നിയന്ത്രിക്കപ്പെടുന്ന ക്ഷത്രിയനെയും സൃഷ്ടിച്ചു. എന്നിട്ടും ധനധാന്യസമ്പാദനത്തിന് ആളില്ലാതെ കർമ്മം അസാധ്യമായിത്തീർന്നു. അതുകൊണ്ട് ഉത്സാഹത്തിനാശ്രയമായ ഊരുക്കളിൽ നിന്ന് അഷ്ടവസുക്കൾ മുതലായ ദേവന്മാരെയും അവരാൽ നിയന്ത്രിക്കപ്പെടുന്ന വൈശ്യനെയും സൃഷ്ടിച്ചു. എന്നിട്ടും കർമ്മം ചെയ്യുവാൻ സാധിച്ചില്ല. അതിനാൽ പാദങ്ങളിൽ നിന്ന് പൂഷാവെന്നു പറയുന്ന പൃഥിവീ ദേവതയെയും ശൂദ്രനെയും സൃഷ്ടിച്ചു.
എന്നിട്ടും അവൻ കർമ്മം ചെയ്യാൻ ശക്തനായില്ല. അതുകൊണ്ട് ബ്രഹ്മം പ്രശസ്തരൂപമായ ധർമ്മത്തെ സൃഷ്ടിച്ചു. അതിനാധാരമായി അവസാനം സത്യത്തെയും സൃഷ്ടിച്ചു. ആ ധർമ്മം എന്നു പറയുന്നത് സത്യം തന്നെയാകുന്നു. അതിനാൽ സത്യം പറയുന്നവനെപ്പറ്റി ധർമ്മം പറയുന്നുവെന്നു പറയുന്നു. അതുകൊണ്ട് സമുദായത്തിലെ ധർമ്മവ്യവസ്ഥയുടെ സംസ്ഥാപകനും ബ്രഹ്മം തന്നെ.
നമ്മുടെ കർമ്മത്തിന് രണ്ടു തലങ്ങളുണ്ട്. താഴ്ന്ന തലത്തിൽ സുഖപ്രാപ്തിയാണ് ലക്ഷ്യം. ഉയർന്ന തലത്തിൽ ഈശ്വരാർപ്പിതമായ പ്രവൃത്തികളോ നിഷ്കാമവും പരാർത്ഥവുമായ കർമ്മങ്ങളോ ആണുണ്ടാവുക. ഈ ഉയർന്ന തലത്തെ ഉദ്ദേശിച്ചാണ് ‘യോഗ’മെന്ന് ഭഗവദ് ഗീത പറയുന്നത്. ഈ ഉന്നത തലത്തെ നിവൃത്തിമാർഗ്ഗമെന്നും അനവതതലത്തെ പ്രവൃത്തിമാർഗ്ഗമെന്നും പറഞ്ഞു വരുന്നു. ഈ ലോകജീവിതമെന്ന മായാബന്ധനത്തിൽനിന്നും മുക്തി നേടുവാനുള്ള ആത്മീയജീവിതമാണ് നിവൃത്തിമാർഗ്ഗം. മറിച്ച് സുഖദുഃഖമിശ്രമായ ലൌകിക ബന്ധനങ്ങളിലേക്ക് വീണ്ടും വീണ്ടും മടങ്ങിവരാനുള്ള സാഹചര്യമൊരുക്കുന്ന പ്രവർത്തനങ്ങളുടേതാണ് പ്രവൃത്തിമാർഗ്ഗം. ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ, ഒരു കാര്യം. ആ തിരഞ്ഞെടുപ്പിനുള്ള സാഹചര്യമൊരുക്കുന്നതിൽ നമുക്കു കിട്ടിയിട്ടുള്ള മുജ്ജന്മവാസനാനുസൃതമായ ജീവിതത്തിനും അപ്രധാനമായ ഒരു പങ്കുണ്ട്. അതിന്റെ കരുത്തിനനുസരിച്ചിരിക്കും നമ്മുടെ പ്രയത്നത്തിന്റെ വിജയാപജയങ്ങൾ. പക്ഷെ, നാം നമ്മുടെ പങ്കു നിർവ്വഹിക്കുവാൻ സന്നദ്ധരാകണം. വിജയപ്രാപ്തി നീണ്ടേക്കാം. ഇന്നല്ലെങ്കിൽ നാളെ ഉണ്ടാകുമെന്നു തീർച്ചയാണ്. ശുഭാപ്തിവിശ്വാസത്തോടെ ഗതി എപ്പോഴും മുന്നോട്ടു മാത്രമാകുവാൻ ശ്രദ്ധിക്കുക. “ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാനിബോധത” - എന്ന കഠോപനിഷദ്വാക്യമാകട്ടെ നമ്മുടെയെല്ലാം ആത്മീയജീവിതത്തിന്റെ വിജയമന്ത്രം.
Thursday, October 1, 2009
മനുസ്മൃതിയുടെ സ്ഥാനം :
ആർഷ സംസ്കാരത്തിൽ മനുസ്മൃതിക്ക് എത്രകണ്ട് പ്രാധാന്യം ഉണ്ട് എന്ന് മനസ്സിലാകണമെങ്കിൽ ഭാരതത്തിലെ ആദ്ധ്യാത്മിക-ദാർശനിക ഗ്രന്ഥങ്ങളെക്കുറിച്ച് ഒരു ഏകദേശരൂപം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ മനുസ്മൃതിയാണ് ഭാരതീയ സംസ്കൃതിയുടെ ആധാരശില എന്ന് തെറ്റിദ്ധരിക്കാനിടയുണ്ട്.
വേദങ്ങൾ:
വേദസംഹിതകളെ പൊതുവായി നാലായി തിരിച്ചിട്ടുണ്ട്. ഋഗ്വേദം, യജുർവ്വേദം, സാമവേദം, അഥർവ്വവേദം എന്നിങ്ങനെയാണ് അവ അറിയപ്പെടുന്നത്.
ഋഗ്വേദം:
വേദങ്ങളിലെ പ്രമുഖസ്ഥാനം ഋഗ്വേദത്തിനാണ്. 10,552 വരികൾ 64 അദ്ധ്യായങ്ങളിലായി ചിട്ടപ്പെടുത്തിയിരിക്കുന്നു.
യജുർവ്വേദം:
ഇതിൽ ശുക്ലയജുർവ്വേദം എന്ന പദ്യങ്ങൾ മാത്രമുള്ളതും, കൃഷ്ണയജുർവ്വേദം എന്ന പദ്യവും ഗദ്യവും കൂടിച്ചേർന്നതുമായ രണ്ട് വിഭാഗങ്ങൾ ഉണ്ട്.
സാമവേദം:
ഋഗ്വേദമന്ത്രവും യജുർവ്വേദമന്ത്രവും ദേവന്മാരെ സന്തോഷിപ്പിക്കാൻ വേണ്ടി യാഗസമയത്ത് ചൊല്ലാനായി സാമഗാനരൂപത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു.
ഈ മൂന്ന് വേദങ്ങളും ആത്മീയ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തിട്ടുള്ളതുകൊണ്ട് ‘വേദത്രയം’ എന്ന് അറിയപ്പെടുന്നു.
അഥർവ്വവേദം:
വ്യക്തിപരവും സാമൂഹികവുമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഇത്. ഇതിൽ രോഗചികിത്സ, കൃഷി, ഗോസംരക്ഷണം, തുടങ്ങിയ ഭൌതിക കാര്യങ്ങളാണ് വിവരിക്കുന്നത്. കൂടാതെ രാജ്യകാര്യങ്ങളെ സംബന്ധിച്ച് - രാജാധികാരം, ശത്രുനാശനം, വിജയം തുടങ്ങിയ കാര്യങ്ങളും വിവരിക്കുന്നു.
ബ്രാഹ്മണങ്ങൾ:
ഗദ്യരൂപത്തിൽ എഴുതിയിട്ടുള്ള വേദമന്ത്രങ്ങളിലെ ക്രിയാഭാഗങ്ങളാണ് ബ്രാഹ്മണങ്ങൾ.
ആരണ്യകം:
ഗ്രഹസ്ഥാശ്രമം കഴിഞ്ഞ് വാനപ്രസ്ഥ കാലഘട്ടത്തിൽ യാഗങ്ങൾ നടത്തുമ്പോൾ അവിടത്തെ പരിമിതികൾക്കനുസരിച്ച് എങ്ങിനെ യാഗങ്ങൾ നടത്താം എന്ന് അതിൽ വിവരിക്കുന്നു.
ഉപനിഷത്തുക്കൾ:
ബ്രഹ്മജ്ഞാനം നൽകുകയെന്ന ഒരേ ഒരു ലക്ഷ്യത്തോടെ രചിക്കപ്പെട്ടിരിക്കുന്ന ഉൽകൃഷ്ടകൃതികളാണ് ഉപനിഷത്തുക്കൾ
പ്രധാനമായ 108 ഉപനിഷത്തുക്കൾ ഉണ്ട്. അതിൽ തന്നെ അതിപ്രധാനമായ 10 ഉപനിഷത്തുക്കളെ ദശോപനിഷത്തുക്കൾ എന്നു പറയുന്നു.
ബ്രഹ്മസൂത്രം :
ബ്രഹ്മസൂത്രത്തിന്റെ ആധാരശിലകൾ ഉപനിഷത്തുക്കൾ ആണ്. ദുർഗ്രഹരചനാരീതിയിലുള്ള ഉപനിഷത്തുക്കളെ മനസ്സിലാക്കുന്നതിനും അവയുടെ ആത്യന്തികസന്ദേസങ്ങൾ വേർതിരിച്ചെടുത്തു വ്യഖ്യാനിക്കുന്നതിനും ബ്രഹ്മസൂത്രത്തിന്റെ രചനയിലൂടെയാണ് സാധിച്ചത്.
പുരാണങ്ങൾ:
ധാർമ്മികമൂല്യങ്ങൾ ഒരു വ്യക്തിയിൽ നിന്ന് തലമുറകളിലേയ്ക്ക് പകർന്നുകൊടുക്കുക എന്ന ഉദ്ദേശത്തോടെ എഴുതപ്പെട്ട കൃതികളാണ് പുരാണങ്ങൾ. 18 പുരാണങ്ങളും 18 ഉപപുരാണങ്ങളും ഉണ്ട്.
ഇതിഹാസങ്ങൾ:
രാമായണവും മഹാഭാരതവും ആണ് ഇതിഹാസങ്ങൾ. രാമായണം ആദ്യകാവ്യം എന്നും അറിയപ്പെടുന്നു. അന്നോളം നിലവിലുള്ള ധർമ്മശാസ്ത്രങ്ങളുടെ പ്രായോഗിക വശങ്ങൾ ജീവിതത്തിലൂടെ നമുക്ക് കാണിച്ചുതരികയാണ് അവതാരങ്ങളെന്നു വിശ്വസിക്കുന്ന രാമനും കൃഷ്ണനും.
ദർശനങ്ങൾ:
ന്യായശാസ്ത്രം (ഗൌതമമഹർഷി), വൈശേഷികം (കണാദമഹർഷി), സാംഖ്യദർശനം (കപിലമഹർഷി), യോഗശാസ്ത്രം (പതഞ്ജലി), മീമാംസ (ജൈമിനി), വേദാന്തം (ബാദരായണൻ). ഇവ ഷഡ്‌ദർശനങ്ങൾ എന്ന് അറിയപ്പെടുന്നു.
വേദാംഗങ്ങൾ:
വേദാംഗങ്ങളെ 6 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. (ശിക്ഷാഗ്രന്ഥങ്ങൾ, നിരുക്തം, വ്യാകരണം, ഛന്ദശാസ്ത്രം, കല്പശാസ്ത്രം, ജ്യോതിഷം.)
ശിക്ഷാഗ്രന്ഥങ്ങൾ, നിരുക്തം, വ്യാകരണം, ഛന്ദശാസ്ത്രം:
വേദത്തിലെ ശ്ലോകങ്ങളെ, വാക്കുകളെ, അക്ഷരങ്ങളെ തമ്മിൽ ചേർക്കുമ്പോഴുള്ള നിയമങ്ങൾ എപ്രകാരമാണ് സാഹിത്യത്തെ സമ്പുഷ്ടമാക്കുന്നത് എന്ന് കാണിക്കുന്ന അതിപ്രധാനമായ ഗ്രന്ഥസമുച്ചയങ്ങളാണ് ഇവയെല്ലാം.
കല്പശാസ്ത്രം:
ഓരോ വ്യക്തിയും അനുഷ്ഠിക്കേണ്ടതായ ആചാരങ്ങളെക്കുറിച്ചും യാഗകർമ്മങ്ങളെക്കുറിച്ചും ഒരു രാജ്യത്തിലെ ധാർമ്മിക നിയമങ്ങളെക്കുറിച്ചും വിശദമാക്കുന്നു. ശ്രൌതസൂത്രം, ശുൽബസൂത്രം, ഗൃഹ്യസൂത്രം, ധർമ്മസൂത്രം എന്നിങ്ങനെ നാല് പ്രധാന ഭാഗങ്ങളുള്ള ഗ്രന്ഥസമുച്ചയത്തിനെ കല്പശാസ്ത്രം എന്നു പറയുന്നു. (ഉദാ : ആപസ്തംബ ശ്രൌതസൂത്രം, ആപസ്തംബ ശൂൽബസുത്രം, ആപസ്തംബ ഗൃഹ്യസൂത്രം, ആപസ്തംബ ധർമ്മസൂത്രം എന്നിവ ചേർന്ന ‘ആപസ്തംബ കല്പശാസ്ത്രം’ )
ഇതിൽ ആപസ്തംബ/ഗൌതമ/വസിഷ്ഠ/ബൌദ്ധായന-കല്പശാസ്ത്രം പ്രാധാന്യമർഹിക്കുന്നു.
ശ്രൌതസൂത്രം:
അശ്വമേധയാഗം, പുത്രകാമേഷ്ടിയാഗം,അതിരാത്രയാഗം, സോമയാഗം തുടങ്ങിയ യാഗകർമ്മങ്ങൾ എപ്രകാരമാണ് നടത്തേണ്ടത് എന്നും, അതിനുവേണ്ട മന്ത്രതന്ത്രാദികളും ചേർത്തു വിശദീകരിക്കുന്ന ഗ്രന്ഥമാണ് ശ്രൌതസൂത്രം.
ശുൽബസൂത്രം:
യാഗകർമ്മങ്ങൽക്കുവേണ്ടി തയ്യറാക്കുന്ന സ്ഥലത്തിന്റെയും യാഗകുണ്ഡത്തിന്റെയും യാഗശാലയുടെയും അളവുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉള്ള ഗ്രന്ഥഭാഗത്തിനെ ശുൽബസൂത്രം എന്നു പറയുന്നു.
ഗൃഹ്യസൂത്രം :
ഒരു ഗൃഹസ്ഥൻ വിവാഹത്തിനുശേഷം അനുഷ്ഠിക്കേണ്ട സമഗ്രമായ യജ്ഞകർമ്മങ്ങൾ, ആചാരങ്ങൾ എന്നിവ ഇതിൽ വിവരിക്കുന്നു.
ധർമ്മസൂത്രം :
ഒരു രാജ്യത്ത് ധാർമ്മികമൂല്യങ്ങൾ നിലനിർത്താൻ ആചരിക്കേണ്ട എല്ലാവിധ ധാർമ്മിക നിയമങ്ങളും വിവരിക്കുന്നതാണ് ധർമ്മസൂത്രങ്ങൾ. വ്യക്തികളുടെ ജീവിതത്തിൽ ജനനം മുതൽ മരണം വരെ അനുഷ്ഠിക്കേണ്ട ധർമ്മങ്ങളെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഈ ധർമ്മസൂത്രങ്ങൾ ‘സ്മൃതികൾ’ എന്നും അറിയപ്പെടുന്നു.
യാജ്ഞവൽക്യസ്മൃതി, വിഷ്ണുസ്മൃതി, വ്യാസസ്മൃതി, വസിഷ്ഠസ്മൃതി, കാത്ത്യായനസ്മൃതി, മനുസ്മൃതി തുടങ്ങിയവ കൂടാതെ സ്വതന്ത്ര സ്വഭാവമുള്ള അനേകം ധർമ്മസൂത്രങ്ങളും എഴുതപ്പെട്ടിട്ടുണ്ട്.
ജോതിഷം :
ഇതിലെ പ്രധാന ഭാഗം ഗണിതമാണ്. അതിൽ അസ്ടോണമി എന്ന ഗോളശാസ്ത്രവും കാലക്രിയാഭാഗവും ഉൾപ്പെടുന്നു. ജോതിശാസ്ത്രം എന്ന ഗണിത വിഭാഗത്തിൽ അന്ധവിശ്വാസം തീരെയില്ല. പക്ഷെ നിമിത്തം, പ്രശ്നം, ജാതകം തുടങ്ങിയ ഭാഗങ്ങൾ വിശ്വസിക്കണോ തള്ളിക്കളയണോ എന്ന് ഓരോരുത്തർക്കും തീരുമാനിക്കാവുന്നതാണ്. ഭാവിപ്രവചങ്ങൾ ശരിയോ തെറ്റോ എന്ന് കണ്ടുപിടിക്കാൻ വേറെ മാർഗ്ഗങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് നന്മയുടെയോ ശരിയുടെയോ എന്തെങ്കിലും ഭാഗങ്ങൾ ഉണ്ടെങ്കിൽ അത് സ്വീകരിക്കാവുന്നതാണ്.
ഉപവേദങ്ങൾ :
ധനുർവ്വേദം, ഗന്ധർവ്വവേദം, ആയുർവ്വേദം, സ്ഥാപത്യവേദം (തച്ചുശാസ്ത്രം) തുടങ്ങിയവ അതിൽ പെടുന്നു.
(അവലംബം : www.iish.org)
വേദങ്ങൾ:
വേദസംഹിതകളെ പൊതുവായി നാലായി തിരിച്ചിട്ടുണ്ട്. ഋഗ്വേദം, യജുർവ്വേദം, സാമവേദം, അഥർവ്വവേദം എന്നിങ്ങനെയാണ് അവ അറിയപ്പെടുന്നത്.
ഋഗ്വേദം:
വേദങ്ങളിലെ പ്രമുഖസ്ഥാനം ഋഗ്വേദത്തിനാണ്. 10,552 വരികൾ 64 അദ്ധ്യായങ്ങളിലായി ചിട്ടപ്പെടുത്തിയിരിക്കുന്നു.
യജുർവ്വേദം:
ഇതിൽ ശുക്ലയജുർവ്വേദം എന്ന പദ്യങ്ങൾ മാത്രമുള്ളതും, കൃഷ്ണയജുർവ്വേദം എന്ന പദ്യവും ഗദ്യവും കൂടിച്ചേർന്നതുമായ രണ്ട് വിഭാഗങ്ങൾ ഉണ്ട്.
സാമവേദം:
ഋഗ്വേദമന്ത്രവും യജുർവ്വേദമന്ത്രവും ദേവന്മാരെ സന്തോഷിപ്പിക്കാൻ വേണ്ടി യാഗസമയത്ത് ചൊല്ലാനായി സാമഗാനരൂപത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു.
ഈ മൂന്ന് വേദങ്ങളും ആത്മീയ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തിട്ടുള്ളതുകൊണ്ട് ‘വേദത്രയം’ എന്ന് അറിയപ്പെടുന്നു.
അഥർവ്വവേദം:
വ്യക്തിപരവും സാമൂഹികവുമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഇത്. ഇതിൽ രോഗചികിത്സ, കൃഷി, ഗോസംരക്ഷണം, തുടങ്ങിയ ഭൌതിക കാര്യങ്ങളാണ് വിവരിക്കുന്നത്. കൂടാതെ രാജ്യകാര്യങ്ങളെ സംബന്ധിച്ച് - രാജാധികാരം, ശത്രുനാശനം, വിജയം തുടങ്ങിയ കാര്യങ്ങളും വിവരിക്കുന്നു.
ബ്രാഹ്മണങ്ങൾ:
ഗദ്യരൂപത്തിൽ എഴുതിയിട്ടുള്ള വേദമന്ത്രങ്ങളിലെ ക്രിയാഭാഗങ്ങളാണ് ബ്രാഹ്മണങ്ങൾ.
ആരണ്യകം:
ഗ്രഹസ്ഥാശ്രമം കഴിഞ്ഞ് വാനപ്രസ്ഥ കാലഘട്ടത്തിൽ യാഗങ്ങൾ നടത്തുമ്പോൾ അവിടത്തെ പരിമിതികൾക്കനുസരിച്ച് എങ്ങിനെ യാഗങ്ങൾ നടത്താം എന്ന് അതിൽ വിവരിക്കുന്നു.
ഉപനിഷത്തുക്കൾ:
ബ്രഹ്മജ്ഞാനം നൽകുകയെന്ന ഒരേ ഒരു ലക്ഷ്യത്തോടെ രചിക്കപ്പെട്ടിരിക്കുന്ന ഉൽകൃഷ്ടകൃതികളാണ് ഉപനിഷത്തുക്കൾ
പ്രധാനമായ 108 ഉപനിഷത്തുക്കൾ ഉണ്ട്. അതിൽ തന്നെ അതിപ്രധാനമായ 10 ഉപനിഷത്തുക്കളെ ദശോപനിഷത്തുക്കൾ എന്നു പറയുന്നു.
ബ്രഹ്മസൂത്രം :
ബ്രഹ്മസൂത്രത്തിന്റെ ആധാരശിലകൾ ഉപനിഷത്തുക്കൾ ആണ്. ദുർഗ്രഹരചനാരീതിയിലുള്ള ഉപനിഷത്തുക്കളെ മനസ്സിലാക്കുന്നതിനും അവയുടെ ആത്യന്തികസന്ദേസങ്ങൾ വേർതിരിച്ചെടുത്തു വ്യഖ്യാനിക്കുന്നതിനും ബ്രഹ്മസൂത്രത്തിന്റെ രചനയിലൂടെയാണ് സാധിച്ചത്.
പുരാണങ്ങൾ:
ധാർമ്മികമൂല്യങ്ങൾ ഒരു വ്യക്തിയിൽ നിന്ന് തലമുറകളിലേയ്ക്ക് പകർന്നുകൊടുക്കുക എന്ന ഉദ്ദേശത്തോടെ എഴുതപ്പെട്ട കൃതികളാണ് പുരാണങ്ങൾ. 18 പുരാണങ്ങളും 18 ഉപപുരാണങ്ങളും ഉണ്ട്.
ഇതിഹാസങ്ങൾ:
രാമായണവും മഹാഭാരതവും ആണ് ഇതിഹാസങ്ങൾ. രാമായണം ആദ്യകാവ്യം എന്നും അറിയപ്പെടുന്നു. അന്നോളം നിലവിലുള്ള ധർമ്മശാസ്ത്രങ്ങളുടെ പ്രായോഗിക വശങ്ങൾ ജീവിതത്തിലൂടെ നമുക്ക് കാണിച്ചുതരികയാണ് അവതാരങ്ങളെന്നു വിശ്വസിക്കുന്ന രാമനും കൃഷ്ണനും.
ദർശനങ്ങൾ:
ന്യായശാസ്ത്രം (ഗൌതമമഹർഷി), വൈശേഷികം (കണാദമഹർഷി), സാംഖ്യദർശനം (കപിലമഹർഷി), യോഗശാസ്ത്രം (പതഞ്ജലി), മീമാംസ (ജൈമിനി), വേദാന്തം (ബാദരായണൻ). ഇവ ഷഡ്‌ദർശനങ്ങൾ എന്ന് അറിയപ്പെടുന്നു.
വേദാംഗങ്ങൾ:
വേദാംഗങ്ങളെ 6 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. (ശിക്ഷാഗ്രന്ഥങ്ങൾ, നിരുക്തം, വ്യാകരണം, ഛന്ദശാസ്ത്രം, കല്പശാസ്ത്രം, ജ്യോതിഷം.)
ശിക്ഷാഗ്രന്ഥങ്ങൾ, നിരുക്തം, വ്യാകരണം, ഛന്ദശാസ്ത്രം:
വേദത്തിലെ ശ്ലോകങ്ങളെ, വാക്കുകളെ, അക്ഷരങ്ങളെ തമ്മിൽ ചേർക്കുമ്പോഴുള്ള നിയമങ്ങൾ എപ്രകാരമാണ് സാഹിത്യത്തെ സമ്പുഷ്ടമാക്കുന്നത് എന്ന് കാണിക്കുന്ന അതിപ്രധാനമായ ഗ്രന്ഥസമുച്ചയങ്ങളാണ് ഇവയെല്ലാം.
കല്പശാസ്ത്രം:
ഓരോ വ്യക്തിയും അനുഷ്ഠിക്കേണ്ടതായ ആചാരങ്ങളെക്കുറിച്ചും യാഗകർമ്മങ്ങളെക്കുറിച്ചും ഒരു രാജ്യത്തിലെ ധാർമ്മിക നിയമങ്ങളെക്കുറിച്ചും വിശദമാക്കുന്നു. ശ്രൌതസൂത്രം, ശുൽബസൂത്രം, ഗൃഹ്യസൂത്രം, ധർമ്മസൂത്രം എന്നിങ്ങനെ നാല് പ്രധാന ഭാഗങ്ങളുള്ള ഗ്രന്ഥസമുച്ചയത്തിനെ കല്പശാസ്ത്രം എന്നു പറയുന്നു. (ഉദാ : ആപസ്തംബ ശ്രൌതസൂത്രം, ആപസ്തംബ ശൂൽബസുത്രം, ആപസ്തംബ ഗൃഹ്യസൂത്രം, ആപസ്തംബ ധർമ്മസൂത്രം എന്നിവ ചേർന്ന ‘ആപസ്തംബ കല്പശാസ്ത്രം’ )
ഇതിൽ ആപസ്തംബ/ഗൌതമ/വസിഷ്ഠ/ബൌദ്ധായന-കല്പശാസ്ത്രം പ്രാധാന്യമർഹിക്കുന്നു.
ശ്രൌതസൂത്രം:
അശ്വമേധയാഗം, പുത്രകാമേഷ്ടിയാഗം,അതിരാത്രയാഗം, സോമയാഗം തുടങ്ങിയ യാഗകർമ്മങ്ങൾ എപ്രകാരമാണ് നടത്തേണ്ടത് എന്നും, അതിനുവേണ്ട മന്ത്രതന്ത്രാദികളും ചേർത്തു വിശദീകരിക്കുന്ന ഗ്രന്ഥമാണ് ശ്രൌതസൂത്രം.
ശുൽബസൂത്രം:
യാഗകർമ്മങ്ങൽക്കുവേണ്ടി തയ്യറാക്കുന്ന സ്ഥലത്തിന്റെയും യാഗകുണ്ഡത്തിന്റെയും യാഗശാലയുടെയും അളവുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉള്ള ഗ്രന്ഥഭാഗത്തിനെ ശുൽബസൂത്രം എന്നു പറയുന്നു.
ഗൃഹ്യസൂത്രം :
ഒരു ഗൃഹസ്ഥൻ വിവാഹത്തിനുശേഷം അനുഷ്ഠിക്കേണ്ട സമഗ്രമായ യജ്ഞകർമ്മങ്ങൾ, ആചാരങ്ങൾ എന്നിവ ഇതിൽ വിവരിക്കുന്നു.
ധർമ്മസൂത്രം :
ഒരു രാജ്യത്ത് ധാർമ്മികമൂല്യങ്ങൾ നിലനിർത്താൻ ആചരിക്കേണ്ട എല്ലാവിധ ധാർമ്മിക നിയമങ്ങളും വിവരിക്കുന്നതാണ് ധർമ്മസൂത്രങ്ങൾ. വ്യക്തികളുടെ ജീവിതത്തിൽ ജനനം മുതൽ മരണം വരെ അനുഷ്ഠിക്കേണ്ട ധർമ്മങ്ങളെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഈ ധർമ്മസൂത്രങ്ങൾ ‘സ്മൃതികൾ’ എന്നും അറിയപ്പെടുന്നു.
യാജ്ഞവൽക്യസ്മൃതി, വിഷ്ണുസ്മൃതി, വ്യാസസ്മൃതി, വസിഷ്ഠസ്മൃതി, കാത്ത്യായനസ്മൃതി, മനുസ്മൃതി തുടങ്ങിയവ കൂടാതെ സ്വതന്ത്ര സ്വഭാവമുള്ള അനേകം ധർമ്മസൂത്രങ്ങളും എഴുതപ്പെട്ടിട്ടുണ്ട്.
ജോതിഷം :
ഇതിലെ പ്രധാന ഭാഗം ഗണിതമാണ്. അതിൽ അസ്ടോണമി എന്ന ഗോളശാസ്ത്രവും കാലക്രിയാഭാഗവും ഉൾപ്പെടുന്നു. ജോതിശാസ്ത്രം എന്ന ഗണിത വിഭാഗത്തിൽ അന്ധവിശ്വാസം തീരെയില്ല. പക്ഷെ നിമിത്തം, പ്രശ്നം, ജാതകം തുടങ്ങിയ ഭാഗങ്ങൾ വിശ്വസിക്കണോ തള്ളിക്കളയണോ എന്ന് ഓരോരുത്തർക്കും തീരുമാനിക്കാവുന്നതാണ്. ഭാവിപ്രവചങ്ങൾ ശരിയോ തെറ്റോ എന്ന് കണ്ടുപിടിക്കാൻ വേറെ മാർഗ്ഗങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് നന്മയുടെയോ ശരിയുടെയോ എന്തെങ്കിലും ഭാഗങ്ങൾ ഉണ്ടെങ്കിൽ അത് സ്വീകരിക്കാവുന്നതാണ്.
ഉപവേദങ്ങൾ :
ധനുർവ്വേദം, ഗന്ധർവ്വവേദം, ആയുർവ്വേദം, സ്ഥാപത്യവേദം (തച്ചുശാസ്ത്രം) തുടങ്ങിയവ അതിൽ പെടുന്നു.
(അവലംബം : www.iish.org)
Monday, September 28, 2009
മനുവിന്റെ ക്രൂരകൃത്യങ്ങൾ
നിങ്ങൾ മനുസ്മൃതി വായിച്ചിട്ടുണ്ടോ? ശ്രുതികൾ സ്മൃതികൾ ധർമ്മസൂത്രങ്ങൾ
തുടങ്ങിയ പൌരാണിക ഗ്രന്ഥങ്ങൾ ഒരിക്കലെങ്കിലും നിങ്ങൾ വായിച്ചിട്ടുണ്ടോ? മനുസ്മൃതിയിലെ നിയമങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ലാത്തതുകൊണ്ട് ഏതു ശൂദ്രനും ഏതു ഗ്രന്ഥവും വായിക്കാം.
ഇവിടെ എന്താ ഇങ്ങനെ ഒരു ചോദ്യം എന്നാവും നിങ്ങൾ ആലോചിക്കുന്നത്.
ഞാൻ മനുസ്മൃതി മുഴുവനും വായിച്ചിട്ടില്ല. 12 അദ്ധ്യായങ്ങളിലായി 2684 ശ്ലോകങ്ങളുള്ള കാലഹരണപ്പെട്ടുപോയ ആ ഗ്രന്ഥം മുഴുവനും വായിക്കണം എന്നു തോന്നിയിട്ടും ഇല്ല.
സി.കെ. ബാബു എനിക്കിട്ടൊന്നു താങ്ങിയ മറുപടിയിൽ പ്രധാനമായ ഒരു കാര്യം ഇതാണ്. “ഒരു ഗ്രന്ഥത്തിൽ എന്തൊക്കെ പരാമർശിച്ചിട്ടുണ്ടെന്നറിയാൻ അത് വായിച്ചുനോക്കുകയല്ലാതെ മറ്റ് വഴിയെന്തെങ്കിലുമുള്ളതായി പാർത്ഥനറിയുമോ? അതോ ഗ്രന്ഥം വായിച്ചിട്ടുള്ളവനെ ചോദ്യം ചെയ്യാനുള്ള യോഗ്യത അത് വായിക്കാത്തവനായിരിക്കണം എന്നാണോ?”
വളരെ ശരിയാണ് അദ്ദേഹം പറഞ്ഞത്. ഒരു കമന്റെഴുതുന്നതിനുമുമ്പ് ആ വിഷയം പ്രതിപാദിച്ചിട്ടുള്ള ഗ്രന്ഥം വായിച്ചിരിക്കണം എന്ന ഒരു അറിവ് അതിനുശേഷം എനിയ്ക്ക് ഉണ്ടായി. അതിന് അദ്ദേഹത്തോട് കടപ്പാടേറെയുണ്ട്. ഇതൊക്കെ സമ്മതിക്കുന്നു എങ്കിലും ചില പൊതുവായ തത്ത്വങ്ങളുടെ വെളിച്ചത്തിൽ അസ്വീകാര്യമായ വിഷയങ്ങളെക്കുറിച്ച് ചോദിക്കുന്നത് ബൂലോകത്ത് തെറ്റാണോ എന്നെനിക്കറിയില്ല. പല അഭിപ്രായപ്രകടനങ്ങളിലൂടെ ചില കാര്യങ്ങളുടെ സത്യസ്ഥിതി മനസ്സിലാക്കാൻ പലപ്പോഴും ബ്ലോഗുകൾ സഹായിക്കാറുണ്ട്. ആ ഒരു സ്വാതന്ത്ര്യത്തിലാണ് ചിലപ്പോഴെല്ലാം സംശയങ്ങൾ ചോദ്യരൂപത്തിലാവുന്നത്.
ബ്ലോഗിൽ ആരെല്ലാം മനുസ്മൃതിയെക്കുറിച്ച് ചർച്ചചെയ്തിട്ടുണ്ട് എന്ന് ഗൂഗിളമ്മച്ചിയോട് ചോദിച്ചു. ഗുരുകുലത്തിൽ (ഇവിടെയും - ഇവിടെയും) ഇതിനെക്കുറിച്ച് നല്ല രീതിയിലുള്ള ചർച്ച നടന്നിരുന്നു. അവിടെയും ഒരാൾ മാത്രമാണ് മനുസ്മൃതി വായിച്ചിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. എനിക്കു
സമാധാനമായി. എന്നെപ്പോലെയുള്ള അയോഗ്യപ്പയലുകൾ വേറെയുമുണ്ടല്ലോ.
മനുസ്മൃതി മുഴുവനായും വായിക്കാതെ തന്നെ മനുസ്മൃതിയെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ ഇവിടെ കുറിച്ചുവെക്കുന്നു. ഇതിനുമുമ്പത്തെ “ഒരു ജാതി ഒരു മതം” എന്ന 5 ഭാഗങ്ങളുള്ള പോസ്റ്റിൽ പലയിടത്തും മനുസ്മൃതിയിലെ ചില കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് തയ്യാറാക്കാൻ നിർബ്ബന്ധിതനായത്. ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ ഉള്ളവർ മനുസ്മൃതി മുഴുവനും വായിച്ചിട്ടുണ്ടെങ്കിൽ ഒന്ന് സൂചിപ്പിക്കണം.
*** *** *** *** *** *** *** *** ***
ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാല് ആശ്രമവ്യവസ്ഥകൾ ധർമ്മാചരണങ്ങളിൽ ഉണ്ടെന്ന് എന്റെ അച്ഛാച്ചൻ പറഞ്ഞു തരുമ്പോൾ എനിയ്ക്ക് എത്ര വയസുണ്ടായിരുന്നു എന്നുപോലും ഓർമ്മയില്ല.
ഇത് മനുസ്മൃതിയിലും ഉണ്ടെന്ന് മനസ്സിലാക്കിയത് കുറെ കാലങ്ങൾക്ക് ശേഷമാണ്. ഇപ്പോൾ സി.കെ. സൂചിപ്പിച്ചപ്പോഴും ആശ്രമവ്യവസ്ഥയെക്കുറിച്ച് മനുസ്മൃതിയിലും പറഞ്ഞിട്ടുണ്ടെന്ന കാര്യം ഓർമ്മ വന്നു. എന്റെ ഈ വിഷയത്തിലുള്ള അജ്ഞത തന്നെ കാരണം. “നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി” (“ന സ്ത്രീ സ്വാതന്ത്ര്യമർഹതി“ എന്നാണ് ശരി എന്ന് ഉമേഷ്ജി പറയുന്നു. സ്വീകരിച്ചിരിക്കുന്നു.) തുടങ്ങിയ സ്ത്രീവിരുദ്ധ നിയമങ്ങൾ എഴുതിയ ഒരു ഗ്രന്ഥമാണ് മനുസ്മൃതി എന്നു പറഞ്ഞ് ഇടതുപക്ഷ പ്രസ്ഥാനക്കാർ അത് കത്തിക്കാനൊരുങ്ങിയപ്പോഴാണ് ഇതിൽ മനുഷ്യദ്രോഹപരമായ കാര്യങ്ങൾ മാത്രമാണോ എഴുതിവെച്ചിട്ടുണ്ടായിരുന്നത് എന്ന തോന്നൽ എനിക്കുണ്ടായത്.
വേദമന്ത്രങ്ങൾ ശ്രവിച്ച ശ്രൂദ്രന്റെ ചെവിയിൽ ഇയ്യം ഉരുക്കിയൊഴിക്കണം എന്നാണ് മനുസ്മൃതിയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. അപ്പോൾ എന്റെ ബാലമനസ്സിൽ ഒരു സംശയം. വേദങ്ങളിലും ഇതിഹാസ പുരാണങ്ങളിലും സുലഭമായി വിവരിച്ചിട്ടുള്ളത് സ്വർണ്ണത്തെക്കുറിച്ചാണ്. ദേവന്മാരും രാജാക്കന്മാരും ധാരാളം സ്വർണ്ണം ഉപയോഗിച്ചിരുന്നതായി കാണുന്നു. ഇയ്യത്തിന്റെ ഉപയോഗം ഒന്നും എഴുതിക്കണ്ടിട്ടും ഇല്ല. അന്നൊക്കെ സ്വർണ്ണമായിരിക്കുമോ ഉരുക്കി ചെവിയിൽ ഒഴിച്ചിരുന്നത് എന്നതാണ് എന്റെ ബലമായ സംശയം. ഈ സംശയം ഉണ്ടാകാൻ കാരണം,
എണ്ണ തിളപ്പിച്ചാണ് ചെവിയിൽ ഒഴിച്ചിരുന്നത് എന്ന് ഈയിടെ ഒരു വ്യാഖ്യാനത്തിൽ വായിച്ചു. ഇതാ ഇങ്ങനെ:
[ബ്രാഹ്മണ പുരോഹിതന്മാരോട് അവരുടെ ചുമതലയെക്കുറിച്ച് ഗർവ്വോടുകൂടി ഒരു ശൂദ്രൻ ഉപദേശം നൽകിയാൽ രാജാവ് അവന്റെ വായിലേയ്ക്കും ചെവികളിലേയ്ക്കും തിളപ്പിച്ച എണ്ണ ഒഴിക്കാൻ കല്പിക്കണം. (അദ്ധ്യായം VIII സൂക്തം: 272) ]
ഏതാണ് ശരി എന്നറിയണമെങ്കിൽ മനുസ്മൃതിയുടെ ഒറിജിനൽ തപ്പിയെടുക്കേണ്ടി വരും.
മനുസ്മൃതിയെക്കുറിച്ച് സി.കെ.ചന്ദ്രശേഖരൻ നായർ, നിത്യചൈതന്യയതി, ഗുരുദേവൻ എന്നിവരുടെ അഭിപ്രായങ്ങളിലൂടെ ഒന്നു പരതിനോക്കി. അവർ എന്നെപ്പോലെയല്ലല്ലോ. മനുസ്മൃതി വായിച്ചു കാണും. അതിൽ നിന്നും കിട്ടിയ ചില വരികൾ ഇവിടെ പകർത്തുന്നു :
മനുസ്മൃതിയിലെ ഒട്ടേറെ വാക്യങ്ങൾ കാലദേശഭേദമില്ലാതെ മാനവധർമ്മത്തെ ഉൾക്കൊള്ളുന്നതാണെന്നു വാദിക്കാമെങ്കിലും മാറി വന്നിട്ടുള്ളതായ പരിതഃസ്ഥിതിയിൽ തികച്ചും അന്യായമായിട്ടുള്ള പരാമർശങ്ങളും അതിലുണ്ട്. വർണ്ണവും ആശ്രമവും ധർമ്മവും മൂന്നു വ്യത്യസ്ത കാര്യങ്ങളാണ്. വർണ്ണത്തെയും മറ്റും ധർമ്മമാക്കി പറയുമ്പോഴാണ് മനു അനുകരണീയനല്ലാതെ വരുന്നത്. ഉദാഹരണത്തിന്: “കഴിവുണ്ടായാൽ പോലും ശൂദ്രൻ വസ്തു സമ്പാദിച്ചുകൂടാ. എന്തുകൊണ്ടെന്നാൽ, ശൂദ്രർ ധനവാനായാൽ അത് ബ്രാഹ്മണരിൽ അസൂയയുണ്ടാക്കും. തല്ഫലമായി ബ്രാഹ്മണന്റെ ബ്രാഹ്മണ്യം നഷ്ടപ്പെടുകയും ശൂദ്രനു ബ്രഹ്മഹത്യാപാപം ഉണ്ടാവുകയും ചെയ്യും.” “തന്റെ അടിമയായ ശൂദ്രൻ ധനം സമ്പാദിച്ചാൽ ബ്രാഹ്മണന് ബലാൽക്കാരമായി അത് ശൂദ്രനിൽ നിന്നും പിടിച്ചെടുക്കാവുന്നതാണ്.”
(ങേ, ഇതു തന്നെയല്ലെ പഴയ സോവിയറ്റു യൂണിയനിൽ ഉണ്ടായിരുനതും. ആർക്കും സ്വത്തു സമ്പാദിക്കാൻ അവകാശമില്ല. എല്ലാം സ്റ്റേറ്റിനു സ്വന്തം. സ്വത്തുണ്ടെങ്കിൽ പിടിച്ചെടുക്കാനും സ്റ്റേറ്റിനു അധികാരമുണ്ടായിരുന്നു. സോവിയറ്റു യൂണിയനിലെ ഒരു പ്രോവിൻസിൽ കരം കൊടുക്കാതിരുന്ന ഒരു പൌരനെ പിടിച്ചുകെട്ടി ചിത്രവധം ചെയ്യുന്ന ഒരു വീഡിയോ കാണാൻ അവസരമുണ്ടായിട്ടുണ്ട്. കാലും കയ്യും കൂട്ടിക്കെട്ടി
ആ കയർ കുതിരയുടെ കാലിൽ കെട്ടിയിട്ട് കുതിരയെ ഓടിപ്പിക്കും. കുറെ കഴിയുമ്പോൾ എല്ലുപോലും ബാക്കിയുണ്ടാവില്ല.)
മനുവിന്റെ ഈ മാതിരി വചനങ്ങളെ സൂക്തങ്ങളായി കരുതി ഹിന്ദു സമുദായം ആക്ഷേപാർഹമായ ഒരു ജീവിതം നൂറ്റാണ്ടുകളായി ഇവിടെ വളർത്തുന്നുണ്ടായിരുന്നു.
ഇതിനെ തിരുത്താനോ വിമർശിക്കാനോ ആരും ഉണ്ടായിരുന്നില്ല എന്നു തന്നെ കരുതേണ്ടിയിരിക്കുന്നു. ശ്രീനാരായണഗുരുദേവന്റെ “ജാതിനിർണ്ണയം” എന്ന കൃതിയിലൂടെയാണ് മനുവിന് ഒരു മറുപടി കൊടുത്തതായി കാണുന്നത്.
മനുസ്മൃതിയുടെ കാലഘട്ടം:
മനുസ്മൃതി എഴുതിയിട്ടുള്ളത് 200BCE മുതൽ 200CE വരെയുള്ള കാലഘട്ടത്തിലാണെന്നാണ് ചരിത്ര പണ്ഡിതന്മാർ അവകാശപ്പെടുന്നത്.
ഗുരുകുലത്തിൽ ഇങ്ങനെ : ബൌദ്ധന്മാരെ കൂട്ടക്കൊല ചെയ്തതിനുശേഷം ക്രി.പി. രണ്ടാം നൂറ്റാണ്ടിൽ സംഘരാജാവായിരുന്ന പുഷ്യമിത്രനാണ് മനുസ്മൃതി എഴുതിച്ചത് എന്നും ചിലർ പറയുന്നു. (ഇതെല്ലാം വിക്കിയിൽ പറയുന്നുണ്ട്.)
ധർമ്മസൂത്രങ്ങൾ എഴുതിയ (Late Vedic Language) കാലഘട്ടം വിക്കിയിൽ ഇങ്ങനെയും പറയുന്നു.
(It is difficult to determine exact dates for these texts, but the dates between 500-300 BCE have been suggested for the oldest Dharmasutras.)
വേദിക് കാലഘട്ടം മാക്സ് മുള്ളറും മൈക്കിൾ വിറ്റ്സലും ഇത്രയൊക്കെ സമ്മതിച്ചിട്ടുണ്ട്.
According to Max Müller, based on internal evidence (philological and linguistic), the Rigveda was composed roughly between 1700–1100 BCE (the early Vedic period) in the Punjab (Sapta Sindhu) region of the Indian subcontinent.[38] Michael Witzel believes that the Rig Veda must have been composed more or less in the period 1450-1350 BCE, in the Greater Punjab, before the onset of the Iron Age.[39]
അപ്പോൾ വേദകാലത്ത് മനുസ്മൃതി ഉണ്ടായിരുന്നോ എന്നകാര്യത്തിൽ ഒരു ഉറപ്പ് കിട്ടുന്നില്ല.
ആരാണ് മനുസൃതി എഴുതിയ മനു:
വിക്കിയിൽ ഇങ്ങനെ കുറിച്ചിട്ടുണ്ട്:
* The original treatise consisted of one thousand chapters of law, polity, and pleasure given by Brahmā. His son, Manu, learns these lessons and proceeds to teach his own students, including Bhrigu. Bhrigu then relays this information in the Manu Smriti, to an audience of his own pupils. [12]
The Manu Smriti was written as the words of the original creator, the “Imperishable One,” or “Brahmā”.
എന്നുവച്ച് ഇത് ദൈവീകമാണെന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നിടത്താണ് പ്രശ്നം. ഈ ഗ്രന്ഥം എഴുതുമ്പോൾ ഇങ്ങനെ ഒരു രീതി സ്വീകരിച്ചിരുന്നിരിക്കാം. നിയമപുസ്തകം എഴുതുന്നതിനിടയിൽ പ്രപഞ്ചോല്പത്തിയെക്കുറിച്ച് വിവരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് ആരും ചോദിക്കുന്നില്ല.
**ഭഗവദ് ഗീതയിൽ ഒരു മനുവിനെ (ശ്ലോകം 4:1) ഇങ്ങനെ പരിചയപ്പെടുത്തുന്നു:
ഞാൻ നാശശൂന്യമായ ഈ യോഗത്തെ സൂര്യന് പറഞ്ഞുകൊടുത്തു. സൂര്യൻ അത് മനുവിന് ഉപദേശിച്ചു. ആ മനു (ഒന്നാമത്തെ രാജാവായ) ഇക്ഷാകുവിന് ഉപദേശിച്ചു.
ശാസ്ത്ര തത്ത്വങ്ങളാണെന്നും പറഞ്ഞ് ഇമ്മാതിരി ഉഢായിപ്പുകളാണ് ഗീതയിൽ മുഴുവനും. പ്രയോജനവാദികൾക്ക് തർക്കിക്കാൻ വേണ്ടുവോളം ഉണ്ട്.
ഞാൻ ഇതൊന്ന് വിശദമാക്കാം. (യതിയുടെ വ്യാഖ്യാനം)
“ഞാൻ സൂര്യനെ ഉപദേശിച്ചു” എന്നു പറഞ്ഞാൽ, മാറ്റമില്ലാത്ത നിയമത്തിന് സൂര്യനെ വിധേയനാക്കിയിരിക്കുന്നു എന്നു മാത്രം മനസ്സിലാക്കുക. മനുഷ്യന്റെ ഉല്പത്തിക്കു മുൻപുതന്നെ ഈശ്വരീയമായ നിയമം പ്രവർത്തിച്ചു തുടങ്ങി എന്നു മനസ്സിലാക്കണം. പ്രകൃതിയാണ് മനുഷ്യന് അതിന്റെ ഗുപ്തമായിരിക്കുന്ന രഹസ്യങ്ങൾ വെളിവാക്കിക്കൊടുക്കുന്നത്. മനുഷ്യൻ അവന്റെ ജൈവീകമായ ഊർജ്ജത്തിന്റെ മൂലകാരണമായിരിക്കുന്ന സൂര്യനെ സവിതാവെന്നും പൂഷാവെന്നും വിളിച്ച് ആരാധിച്ചു പോരുന്നത് സ്വന്തം സത്തയുടെ മൂലകാരണത്തോട് അവനുള്ള അനിഷേധ്യമായ ബന്ധത്തെ അംഗീകരിക്കലാണ്.
ആദ്യത്തെ ചിന്തകനായ മനു (മനുഷ്യൻ) സൂര്യനിൽ നിന്നും ഈ സത്യം മനസ്സിലാക്കി എന്നു പറയുന്നതിൽ ഒരു അസാംഗത്യവും ഇല്ല. പ്രകൃതിയുടെ നിയമമായാലും സമൂഹത്തിന്റെ നിയമമായാലും അതൊരു ബുദ്ധിമാൻ കണ്ടെത്തി മറ്റുള്ളവർക്കു വിവരിച്ചു കൊടുക്കുന്നു.
നിയമം അറിഞ്ഞിരുന്നാൽ മാത്രം പോര. അത് അനുശാസിക്കുവാനും പ്രവർത്തനപഥത്തിൽ കൊണ്ടുവരാനും കഴിവുള്ള രാജാവ് ആവശ്യമായിരുന്നു. മനു മനസ്സിലാക്കിയ തത്ത്വത്തെ രാജാവായ ഇക്ഷാകുവിന് ഉപദേശിച്ചുകൊടുത്തു.
ഇവിടെ ഭഗവാൻ, വൈവസ്വതൻ, മനു, ഇക്ഷാകു എന്നു പറഞ്ഞിട്ടുള്ളത്, ആദിമമായ നിയാമശക്തി, നിയമം, നിയമജ്ഞൻ, നിയമത്തെ അനുശാസിച്ചു നടപ്പിൽ വരുത്തുന്ന ഭരണാധിപൻ എന്നിങ്ങനെ മനസ്സിലാക്കേണ്ടതാണ്.
*** ഭാരതീയ വിശ്വാസപ്രകാരമുള്ള കാലഗണനയിൽ ബ്രഹ്മാവ് ജനിച്ച് നശിക്കുന്നതിനിടക്കുള്ള കാലത്തിന് മഹാകല്പം എന്നു പറയുന്നു.
ഒരു മാഹായുഗം (ചതുർയുഗം) 43,20,000 വർഷം ആണ്. 71 യുഗങ്ങൾ ചേർന്നതാണ് ഒരു മന്വന്തരം (30,67,20,000 വർഷം). ഇങ്ങനെ 14 മന്വന്തരം കൂട്ടിയാൽ ഒരു കല്പം അതായത് ബ്രഹ്മാവിന്റെ ഒരു പകൽ. ഈ ഓരോ മന്വന്തരത്തിലും അതാത് മന്വന്തരത്തിലെ മനുവിന്റെ സംഹിത പ്രമാണമായിരിക്കുന്നു. സ്വായംഭുവൻ, സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുഷൻ, വൈവസ്വതൻ, സാവർണ്ണി, ദക്ഷസാവർണ്ണി, ബ്രഹ്മസാവർണ്ണി, ധർമ്മസാവർണ്ണി, രുദ്രസാവർണ്ണി, രൌച്യ- ദൈവ സാവർണ്ണി, ഇന്ദ്രസാവർണ്ണി - എന്നിവരാണ് 14 മനുക്കൾ.
മനുസ്മൃതിയുടെ ആധികാരികതയ്ക്കുവേണ്ടി വിക്കിയിൽ പറയുന്ന മനു ഈ കാലഗണനയനുസരിച്ചുള്ള മനുവാകാനാണ് സാധ്യത. അങ്ങനെയെങ്കിൽ ആദ്യത്തെ മനുവായ സ്വായംഭുവൻ ആണോ ഇപ്പോഴത്തെ മന്വന്തരത്തിന്റെ അധിപനായ വൈവസ്വതൻ ആണോ എന്നും തീർച്ചയില്ല. ഈ പറയുന്ന മനുക്കളെല്ലാം കാലത്തിന്റെ ഒരു തത്ത്വം മാത്രമാണ്.
ചരിത്രപണ്ഡിതന്മാരുടെ കണക്കനുസരിച്ച് ചന്ദ്രഗുപ്തന്റെ കാലഘട്ടത്തിലാണ് ഈ മനുസ്മൃതി എഴുതിയത് എന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല. അക്കാലത്ത് ചാണക്യൻ ഉണ്ടായിരുന്നതുകൊണ്ട് വേറൊരു മനുവിനുള്ള സാധ്യതയും ഇല്ല. ചാണക്യൻ മനുസ്മൃതി പോലെ ഒരു നിയമസംഹിതയെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. പക്ഷെ ‘അർത്ഥശാസ്ത്ര‘ത്തിൽ രാജാവും മന്ത്രിയും ഉദ്ദ്യോഗസ്ഥന്മാരും ജനങ്ങളും എന്തിന് ജയിൽ പുള്ളികൾ വരെ ചെയ്യേണ്ട ആചാരങ്ങളെക്കുറിച്ച് പരാമർശമുണ്ട്. ഈ ആചാരങ്ങളിലെ പ്രായശ്ചിത്തം പിന്നീട് ശിക്ഷാവിധിക്ക് വഴിമാറിയിട്ടുണ്ടാവാം.
പിന്നെയുള്ളത് മൌര്യസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം അധികാരം പിടിച്ചെടുത്ത പുഷ്യമിത്രന്റെ കാലത്ത് ബൃഗു എന്നു പേരുള്ള ഒരു മനുവിനെക്കൊണ്ട് എഴുതിച്ചതാകാൻ സാധ്യതയുണ്ട് എന്നുള്ളതാണ്.
ഋഷിമാർ:
ഐന്ദ്രികവും മാനസികവുമായിട്ടുള്ള ഭോഗവിഷയങ്ങളുടെ ആസ്വാദനങ്ങളെ കാംക്ഷിക്കാത്ത യതീശ്വരന്മാരെയാണ് ഋഷിമാർ എന്നു പറയുന്നത്. അവർ യോഗയുക്തരായി കഴിയുന്നവരാണ്. ഋഷിമാർ അദ്ധ്യാത്മതത്ത്വത്തിൽ കൂടി പരമപുരുഷാർത്ഥമായ മോക്ഷത്തിലേയ്ക്ക് പോകുവാനുള്ള മാർഗ്ഗം ഉപദേശിച്ചു തരുന്നവരാണ്.
മനുക്കൾ:
ഐഹികമായ ലൌകികജീവിതത്തിൽ ധർമ്മാനുസാരം ജീവിക്കുന്നതിന് നിയമാവലി ഉണ്ടാക്കി തന്നവരെയാണ് മനുക്കൾ എന്നു പറയുന്നത്. മനുഷ്യന്റെ വളർച്ചക്കനുസരിച്ച് അവൻ അനുവർത്തിക്കേണ്ട നിയമങ്ങൾക്കും ധാർമ്മികമെന്നു കരുതേണ്ട മൂല്യങ്ങൾക്കും വ്യത്യാസം വരുമെന്നുള്ളതുകൊണ്ട് കാലത്തെ മന്വന്തരങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മന്വന്തരത്തിലും അതാത് മന്വന്തരത്തിലെ മനുവിന്റെ സംഹിത പ്രമാണമായിരിക്കും എന്നു പറയുന്നത് അതുകൊണ്ടാണ്.
(തുടരും)
തുടങ്ങിയ പൌരാണിക ഗ്രന്ഥങ്ങൾ ഒരിക്കലെങ്കിലും നിങ്ങൾ വായിച്ചിട്ടുണ്ടോ? മനുസ്മൃതിയിലെ നിയമങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ലാത്തതുകൊണ്ട് ഏതു ശൂദ്രനും ഏതു ഗ്രന്ഥവും വായിക്കാം.
ഇവിടെ എന്താ ഇങ്ങനെ ഒരു ചോദ്യം എന്നാവും നിങ്ങൾ ആലോചിക്കുന്നത്.
ഞാൻ മനുസ്മൃതി മുഴുവനും വായിച്ചിട്ടില്ല. 12 അദ്ധ്യായങ്ങളിലായി 2684 ശ്ലോകങ്ങളുള്ള കാലഹരണപ്പെട്ടുപോയ ആ ഗ്രന്ഥം മുഴുവനും വായിക്കണം എന്നു തോന്നിയിട്ടും ഇല്ല.
സി.കെ. ബാബു എനിക്കിട്ടൊന്നു താങ്ങിയ മറുപടിയിൽ പ്രധാനമായ ഒരു കാര്യം ഇതാണ്. “ഒരു ഗ്രന്ഥത്തിൽ എന്തൊക്കെ പരാമർശിച്ചിട്ടുണ്ടെന്നറിയാൻ അത് വായിച്ചുനോക്കുകയല്ലാതെ മറ്റ് വഴിയെന്തെങ്കിലുമുള്ളതായി പാർത്ഥനറിയുമോ? അതോ ഗ്രന്ഥം വായിച്ചിട്ടുള്ളവനെ ചോദ്യം ചെയ്യാനുള്ള യോഗ്യത അത് വായിക്കാത്തവനായിരിക്കണം എന്നാണോ?”
വളരെ ശരിയാണ് അദ്ദേഹം പറഞ്ഞത്. ഒരു കമന്റെഴുതുന്നതിനുമുമ്പ് ആ വിഷയം പ്രതിപാദിച്ചിട്ടുള്ള ഗ്രന്ഥം വായിച്ചിരിക്കണം എന്ന ഒരു അറിവ് അതിനുശേഷം എനിയ്ക്ക് ഉണ്ടായി. അതിന് അദ്ദേഹത്തോട് കടപ്പാടേറെയുണ്ട്. ഇതൊക്കെ സമ്മതിക്കുന്നു എങ്കിലും ചില പൊതുവായ തത്ത്വങ്ങളുടെ വെളിച്ചത്തിൽ അസ്വീകാര്യമായ വിഷയങ്ങളെക്കുറിച്ച് ചോദിക്കുന്നത് ബൂലോകത്ത് തെറ്റാണോ എന്നെനിക്കറിയില്ല. പല അഭിപ്രായപ്രകടനങ്ങളിലൂടെ ചില കാര്യങ്ങളുടെ സത്യസ്ഥിതി മനസ്സിലാക്കാൻ പലപ്പോഴും ബ്ലോഗുകൾ സഹായിക്കാറുണ്ട്. ആ ഒരു സ്വാതന്ത്ര്യത്തിലാണ് ചിലപ്പോഴെല്ലാം സംശയങ്ങൾ ചോദ്യരൂപത്തിലാവുന്നത്.
ബ്ലോഗിൽ ആരെല്ലാം മനുസ്മൃതിയെക്കുറിച്ച് ചർച്ചചെയ്തിട്ടുണ്ട് എന്ന് ഗൂഗിളമ്മച്ചിയോട് ചോദിച്ചു. ഗുരുകുലത്തിൽ (ഇവിടെയും - ഇവിടെയും) ഇതിനെക്കുറിച്ച് നല്ല രീതിയിലുള്ള ചർച്ച നടന്നിരുന്നു. അവിടെയും ഒരാൾ മാത്രമാണ് മനുസ്മൃതി വായിച്ചിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. എനിക്കു
സമാധാനമായി. എന്നെപ്പോലെയുള്ള അയോഗ്യപ്പയലുകൾ വേറെയുമുണ്ടല്ലോ.
മനുസ്മൃതി മുഴുവനായും വായിക്കാതെ തന്നെ മനുസ്മൃതിയെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ ഇവിടെ കുറിച്ചുവെക്കുന്നു. ഇതിനുമുമ്പത്തെ “ഒരു ജാതി ഒരു മതം” എന്ന 5 ഭാഗങ്ങളുള്ള പോസ്റ്റിൽ പലയിടത്തും മനുസ്മൃതിയിലെ ചില കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് തയ്യാറാക്കാൻ നിർബ്ബന്ധിതനായത്. ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ ഉള്ളവർ മനുസ്മൃതി മുഴുവനും വായിച്ചിട്ടുണ്ടെങ്കിൽ ഒന്ന് സൂചിപ്പിക്കണം.
*** *** *** *** *** *** *** *** ***
ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാല് ആശ്രമവ്യവസ്ഥകൾ ധർമ്മാചരണങ്ങളിൽ ഉണ്ടെന്ന് എന്റെ അച്ഛാച്ചൻ പറഞ്ഞു തരുമ്പോൾ എനിയ്ക്ക് എത്ര വയസുണ്ടായിരുന്നു എന്നുപോലും ഓർമ്മയില്ല.
ഇത് മനുസ്മൃതിയിലും ഉണ്ടെന്ന് മനസ്സിലാക്കിയത് കുറെ കാലങ്ങൾക്ക് ശേഷമാണ്. ഇപ്പോൾ സി.കെ. സൂചിപ്പിച്ചപ്പോഴും ആശ്രമവ്യവസ്ഥയെക്കുറിച്ച് മനുസ്മൃതിയിലും പറഞ്ഞിട്ടുണ്ടെന്ന കാര്യം ഓർമ്മ വന്നു. എന്റെ ഈ വിഷയത്തിലുള്ള അജ്ഞത തന്നെ കാരണം. “നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി” (“ന സ്ത്രീ സ്വാതന്ത്ര്യമർഹതി“ എന്നാണ് ശരി എന്ന് ഉമേഷ്ജി പറയുന്നു. സ്വീകരിച്ചിരിക്കുന്നു.) തുടങ്ങിയ സ്ത്രീവിരുദ്ധ നിയമങ്ങൾ എഴുതിയ ഒരു ഗ്രന്ഥമാണ് മനുസ്മൃതി എന്നു പറഞ്ഞ് ഇടതുപക്ഷ പ്രസ്ഥാനക്കാർ അത് കത്തിക്കാനൊരുങ്ങിയപ്പോഴാണ് ഇതിൽ മനുഷ്യദ്രോഹപരമായ കാര്യങ്ങൾ മാത്രമാണോ എഴുതിവെച്ചിട്ടുണ്ടായിരുന്നത് എന്ന തോന്നൽ എനിക്കുണ്ടായത്.
വേദമന്ത്രങ്ങൾ ശ്രവിച്ച ശ്രൂദ്രന്റെ ചെവിയിൽ ഇയ്യം ഉരുക്കിയൊഴിക്കണം എന്നാണ് മനുസ്മൃതിയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. അപ്പോൾ എന്റെ ബാലമനസ്സിൽ ഒരു സംശയം. വേദങ്ങളിലും ഇതിഹാസ പുരാണങ്ങളിലും സുലഭമായി വിവരിച്ചിട്ടുള്ളത് സ്വർണ്ണത്തെക്കുറിച്ചാണ്. ദേവന്മാരും രാജാക്കന്മാരും ധാരാളം സ്വർണ്ണം ഉപയോഗിച്ചിരുന്നതായി കാണുന്നു. ഇയ്യത്തിന്റെ ഉപയോഗം ഒന്നും എഴുതിക്കണ്ടിട്ടും ഇല്ല. അന്നൊക്കെ സ്വർണ്ണമായിരിക്കുമോ ഉരുക്കി ചെവിയിൽ ഒഴിച്ചിരുന്നത് എന്നതാണ് എന്റെ ബലമായ സംശയം. ഈ സംശയം ഉണ്ടാകാൻ കാരണം,
എണ്ണ തിളപ്പിച്ചാണ് ചെവിയിൽ ഒഴിച്ചിരുന്നത് എന്ന് ഈയിടെ ഒരു വ്യാഖ്യാനത്തിൽ വായിച്ചു. ഇതാ ഇങ്ങനെ:
[ബ്രാഹ്മണ പുരോഹിതന്മാരോട് അവരുടെ ചുമതലയെക്കുറിച്ച് ഗർവ്വോടുകൂടി ഒരു ശൂദ്രൻ ഉപദേശം നൽകിയാൽ രാജാവ് അവന്റെ വായിലേയ്ക്കും ചെവികളിലേയ്ക്കും തിളപ്പിച്ച എണ്ണ ഒഴിക്കാൻ കല്പിക്കണം. (അദ്ധ്യായം VIII സൂക്തം: 272) ]
ഏതാണ് ശരി എന്നറിയണമെങ്കിൽ മനുസ്മൃതിയുടെ ഒറിജിനൽ തപ്പിയെടുക്കേണ്ടി വരും.
മനുസ്മൃതിയെക്കുറിച്ച് സി.കെ.ചന്ദ്രശേഖരൻ നായർ, നിത്യചൈതന്യയതി, ഗുരുദേവൻ എന്നിവരുടെ അഭിപ്രായങ്ങളിലൂടെ ഒന്നു പരതിനോക്കി. അവർ എന്നെപ്പോലെയല്ലല്ലോ. മനുസ്മൃതി വായിച്ചു കാണും. അതിൽ നിന്നും കിട്ടിയ ചില വരികൾ ഇവിടെ പകർത്തുന്നു :
മനുസ്മൃതിയിലെ ഒട്ടേറെ വാക്യങ്ങൾ കാലദേശഭേദമില്ലാതെ മാനവധർമ്മത്തെ ഉൾക്കൊള്ളുന്നതാണെന്നു വാദിക്കാമെങ്കിലും മാറി വന്നിട്ടുള്ളതായ പരിതഃസ്ഥിതിയിൽ തികച്ചും അന്യായമായിട്ടുള്ള പരാമർശങ്ങളും അതിലുണ്ട്. വർണ്ണവും ആശ്രമവും ധർമ്മവും മൂന്നു വ്യത്യസ്ത കാര്യങ്ങളാണ്. വർണ്ണത്തെയും മറ്റും ധർമ്മമാക്കി പറയുമ്പോഴാണ് മനു അനുകരണീയനല്ലാതെ വരുന്നത്. ഉദാഹരണത്തിന്: “കഴിവുണ്ടായാൽ പോലും ശൂദ്രൻ വസ്തു സമ്പാദിച്ചുകൂടാ. എന്തുകൊണ്ടെന്നാൽ, ശൂദ്രർ ധനവാനായാൽ അത് ബ്രാഹ്മണരിൽ അസൂയയുണ്ടാക്കും. തല്ഫലമായി ബ്രാഹ്മണന്റെ ബ്രാഹ്മണ്യം നഷ്ടപ്പെടുകയും ശൂദ്രനു ബ്രഹ്മഹത്യാപാപം ഉണ്ടാവുകയും ചെയ്യും.” “തന്റെ അടിമയായ ശൂദ്രൻ ധനം സമ്പാദിച്ചാൽ ബ്രാഹ്മണന് ബലാൽക്കാരമായി അത് ശൂദ്രനിൽ നിന്നും പിടിച്ചെടുക്കാവുന്നതാണ്.”
(ങേ, ഇതു തന്നെയല്ലെ പഴയ സോവിയറ്റു യൂണിയനിൽ ഉണ്ടായിരുനതും. ആർക്കും സ്വത്തു സമ്പാദിക്കാൻ അവകാശമില്ല. എല്ലാം സ്റ്റേറ്റിനു സ്വന്തം. സ്വത്തുണ്ടെങ്കിൽ പിടിച്ചെടുക്കാനും സ്റ്റേറ്റിനു അധികാരമുണ്ടായിരുന്നു. സോവിയറ്റു യൂണിയനിലെ ഒരു പ്രോവിൻസിൽ കരം കൊടുക്കാതിരുന്ന ഒരു പൌരനെ പിടിച്ചുകെട്ടി ചിത്രവധം ചെയ്യുന്ന ഒരു വീഡിയോ കാണാൻ അവസരമുണ്ടായിട്ടുണ്ട്. കാലും കയ്യും കൂട്ടിക്കെട്ടി
ആ കയർ കുതിരയുടെ കാലിൽ കെട്ടിയിട്ട് കുതിരയെ ഓടിപ്പിക്കും. കുറെ കഴിയുമ്പോൾ എല്ലുപോലും ബാക്കിയുണ്ടാവില്ല.)
മനുവിന്റെ ഈ മാതിരി വചനങ്ങളെ സൂക്തങ്ങളായി കരുതി ഹിന്ദു സമുദായം ആക്ഷേപാർഹമായ ഒരു ജീവിതം നൂറ്റാണ്ടുകളായി ഇവിടെ വളർത്തുന്നുണ്ടായിരുന്നു.
ഇതിനെ തിരുത്താനോ വിമർശിക്കാനോ ആരും ഉണ്ടായിരുന്നില്ല എന്നു തന്നെ കരുതേണ്ടിയിരിക്കുന്നു. ശ്രീനാരായണഗുരുദേവന്റെ “ജാതിനിർണ്ണയം” എന്ന കൃതിയിലൂടെയാണ് മനുവിന് ഒരു മറുപടി കൊടുത്തതായി കാണുന്നത്.
മനുസ്മൃതിയുടെ കാലഘട്ടം:
മനുസ്മൃതി എഴുതിയിട്ടുള്ളത് 200BCE മുതൽ 200CE വരെയുള്ള കാലഘട്ടത്തിലാണെന്നാണ് ചരിത്ര പണ്ഡിതന്മാർ അവകാശപ്പെടുന്നത്.
ഗുരുകുലത്തിൽ ഇങ്ങനെ : ബൌദ്ധന്മാരെ കൂട്ടക്കൊല ചെയ്തതിനുശേഷം ക്രി.പി. രണ്ടാം നൂറ്റാണ്ടിൽ സംഘരാജാവായിരുന്ന പുഷ്യമിത്രനാണ് മനുസ്മൃതി എഴുതിച്ചത് എന്നും ചിലർ പറയുന്നു. (ഇതെല്ലാം വിക്കിയിൽ പറയുന്നുണ്ട്.)
ധർമ്മസൂത്രങ്ങൾ എഴുതിയ (Late Vedic Language) കാലഘട്ടം വിക്കിയിൽ ഇങ്ങനെയും പറയുന്നു.
(It is difficult to determine exact dates for these texts, but the dates between 500-300 BCE have been suggested for the oldest Dharmasutras.)
വേദിക് കാലഘട്ടം മാക്സ് മുള്ളറും മൈക്കിൾ വിറ്റ്സലും ഇത്രയൊക്കെ സമ്മതിച്ചിട്ടുണ്ട്.
According to Max Müller, based on internal evidence (philological and linguistic), the Rigveda was composed roughly between 1700–1100 BCE (the early Vedic period) in the Punjab (Sapta Sindhu) region of the Indian subcontinent.[38] Michael Witzel believes that the Rig Veda must have been composed more or less in the period 1450-1350 BCE, in the Greater Punjab, before the onset of the Iron Age.[39]
അപ്പോൾ വേദകാലത്ത് മനുസ്മൃതി ഉണ്ടായിരുന്നോ എന്നകാര്യത്തിൽ ഒരു ഉറപ്പ് കിട്ടുന്നില്ല.
ആരാണ് മനുസൃതി എഴുതിയ മനു:
വിക്കിയിൽ ഇങ്ങനെ കുറിച്ചിട്ടുണ്ട്:
* The original treatise consisted of one thousand chapters of law, polity, and pleasure given by Brahmā. His son, Manu, learns these lessons and proceeds to teach his own students, including Bhrigu. Bhrigu then relays this information in the Manu Smriti, to an audience of his own pupils. [12]
The Manu Smriti was written as the words of the original creator, the “Imperishable One,” or “Brahmā”.
എന്നുവച്ച് ഇത് ദൈവീകമാണെന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നിടത്താണ് പ്രശ്നം. ഈ ഗ്രന്ഥം എഴുതുമ്പോൾ ഇങ്ങനെ ഒരു രീതി സ്വീകരിച്ചിരുന്നിരിക്കാം. നിയമപുസ്തകം എഴുതുന്നതിനിടയിൽ പ്രപഞ്ചോല്പത്തിയെക്കുറിച്ച് വിവരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് ആരും ചോദിക്കുന്നില്ല.
**ഭഗവദ് ഗീതയിൽ ഒരു മനുവിനെ (ശ്ലോകം 4:1) ഇങ്ങനെ പരിചയപ്പെടുത്തുന്നു:
ഞാൻ നാശശൂന്യമായ ഈ യോഗത്തെ സൂര്യന് പറഞ്ഞുകൊടുത്തു. സൂര്യൻ അത് മനുവിന് ഉപദേശിച്ചു. ആ മനു (ഒന്നാമത്തെ രാജാവായ) ഇക്ഷാകുവിന് ഉപദേശിച്ചു.
ശാസ്ത്ര തത്ത്വങ്ങളാണെന്നും പറഞ്ഞ് ഇമ്മാതിരി ഉഢായിപ്പുകളാണ് ഗീതയിൽ മുഴുവനും. പ്രയോജനവാദികൾക്ക് തർക്കിക്കാൻ വേണ്ടുവോളം ഉണ്ട്.
ഞാൻ ഇതൊന്ന് വിശദമാക്കാം. (യതിയുടെ വ്യാഖ്യാനം)
“ഞാൻ സൂര്യനെ ഉപദേശിച്ചു” എന്നു പറഞ്ഞാൽ, മാറ്റമില്ലാത്ത നിയമത്തിന് സൂര്യനെ വിധേയനാക്കിയിരിക്കുന്നു എന്നു മാത്രം മനസ്സിലാക്കുക. മനുഷ്യന്റെ ഉല്പത്തിക്കു മുൻപുതന്നെ ഈശ്വരീയമായ നിയമം പ്രവർത്തിച്ചു തുടങ്ങി എന്നു മനസ്സിലാക്കണം. പ്രകൃതിയാണ് മനുഷ്യന് അതിന്റെ ഗുപ്തമായിരിക്കുന്ന രഹസ്യങ്ങൾ വെളിവാക്കിക്കൊടുക്കുന്നത്. മനുഷ്യൻ അവന്റെ ജൈവീകമായ ഊർജ്ജത്തിന്റെ മൂലകാരണമായിരിക്കുന്ന സൂര്യനെ സവിതാവെന്നും പൂഷാവെന്നും വിളിച്ച് ആരാധിച്ചു പോരുന്നത് സ്വന്തം സത്തയുടെ മൂലകാരണത്തോട് അവനുള്ള അനിഷേധ്യമായ ബന്ധത്തെ അംഗീകരിക്കലാണ്.
ആദ്യത്തെ ചിന്തകനായ മനു (മനുഷ്യൻ) സൂര്യനിൽ നിന്നും ഈ സത്യം മനസ്സിലാക്കി എന്നു പറയുന്നതിൽ ഒരു അസാംഗത്യവും ഇല്ല. പ്രകൃതിയുടെ നിയമമായാലും സമൂഹത്തിന്റെ നിയമമായാലും അതൊരു ബുദ്ധിമാൻ കണ്ടെത്തി മറ്റുള്ളവർക്കു വിവരിച്ചു കൊടുക്കുന്നു.
നിയമം അറിഞ്ഞിരുന്നാൽ മാത്രം പോര. അത് അനുശാസിക്കുവാനും പ്രവർത്തനപഥത്തിൽ കൊണ്ടുവരാനും കഴിവുള്ള രാജാവ് ആവശ്യമായിരുന്നു. മനു മനസ്സിലാക്കിയ തത്ത്വത്തെ രാജാവായ ഇക്ഷാകുവിന് ഉപദേശിച്ചുകൊടുത്തു.
ഇവിടെ ഭഗവാൻ, വൈവസ്വതൻ, മനു, ഇക്ഷാകു എന്നു പറഞ്ഞിട്ടുള്ളത്, ആദിമമായ നിയാമശക്തി, നിയമം, നിയമജ്ഞൻ, നിയമത്തെ അനുശാസിച്ചു നടപ്പിൽ വരുത്തുന്ന ഭരണാധിപൻ എന്നിങ്ങനെ മനസ്സിലാക്കേണ്ടതാണ്.
*** ഭാരതീയ വിശ്വാസപ്രകാരമുള്ള കാലഗണനയിൽ ബ്രഹ്മാവ് ജനിച്ച് നശിക്കുന്നതിനിടക്കുള്ള കാലത്തിന് മഹാകല്പം എന്നു പറയുന്നു.
ഒരു മാഹായുഗം (ചതുർയുഗം) 43,20,000 വർഷം ആണ്. 71 യുഗങ്ങൾ ചേർന്നതാണ് ഒരു മന്വന്തരം (30,67,20,000 വർഷം). ഇങ്ങനെ 14 മന്വന്തരം കൂട്ടിയാൽ ഒരു കല്പം അതായത് ബ്രഹ്മാവിന്റെ ഒരു പകൽ. ഈ ഓരോ മന്വന്തരത്തിലും അതാത് മന്വന്തരത്തിലെ മനുവിന്റെ സംഹിത പ്രമാണമായിരിക്കുന്നു. സ്വായംഭുവൻ, സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുഷൻ, വൈവസ്വതൻ, സാവർണ്ണി, ദക്ഷസാവർണ്ണി, ബ്രഹ്മസാവർണ്ണി, ധർമ്മസാവർണ്ണി, രുദ്രസാവർണ്ണി, രൌച്യ- ദൈവ സാവർണ്ണി, ഇന്ദ്രസാവർണ്ണി - എന്നിവരാണ് 14 മനുക്കൾ.
മനുസ്മൃതിയുടെ ആധികാരികതയ്ക്കുവേണ്ടി വിക്കിയിൽ പറയുന്ന മനു ഈ കാലഗണനയനുസരിച്ചുള്ള മനുവാകാനാണ് സാധ്യത. അങ്ങനെയെങ്കിൽ ആദ്യത്തെ മനുവായ സ്വായംഭുവൻ ആണോ ഇപ്പോഴത്തെ മന്വന്തരത്തിന്റെ അധിപനായ വൈവസ്വതൻ ആണോ എന്നും തീർച്ചയില്ല. ഈ പറയുന്ന മനുക്കളെല്ലാം കാലത്തിന്റെ ഒരു തത്ത്വം മാത്രമാണ്.
ചരിത്രപണ്ഡിതന്മാരുടെ കണക്കനുസരിച്ച് ചന്ദ്രഗുപ്തന്റെ കാലഘട്ടത്തിലാണ് ഈ മനുസ്മൃതി എഴുതിയത് എന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല. അക്കാലത്ത് ചാണക്യൻ ഉണ്ടായിരുന്നതുകൊണ്ട് വേറൊരു മനുവിനുള്ള സാധ്യതയും ഇല്ല. ചാണക്യൻ മനുസ്മൃതി പോലെ ഒരു നിയമസംഹിതയെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. പക്ഷെ ‘അർത്ഥശാസ്ത്ര‘ത്തിൽ രാജാവും മന്ത്രിയും ഉദ്ദ്യോഗസ്ഥന്മാരും ജനങ്ങളും എന്തിന് ജയിൽ പുള്ളികൾ വരെ ചെയ്യേണ്ട ആചാരങ്ങളെക്കുറിച്ച് പരാമർശമുണ്ട്. ഈ ആചാരങ്ങളിലെ പ്രായശ്ചിത്തം പിന്നീട് ശിക്ഷാവിധിക്ക് വഴിമാറിയിട്ടുണ്ടാവാം.
പിന്നെയുള്ളത് മൌര്യസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം അധികാരം പിടിച്ചെടുത്ത പുഷ്യമിത്രന്റെ കാലത്ത് ബൃഗു എന്നു പേരുള്ള ഒരു മനുവിനെക്കൊണ്ട് എഴുതിച്ചതാകാൻ സാധ്യതയുണ്ട് എന്നുള്ളതാണ്.
ഋഷിമാർ:
ഐന്ദ്രികവും മാനസികവുമായിട്ടുള്ള ഭോഗവിഷയങ്ങളുടെ ആസ്വാദനങ്ങളെ കാംക്ഷിക്കാത്ത യതീശ്വരന്മാരെയാണ് ഋഷിമാർ എന്നു പറയുന്നത്. അവർ യോഗയുക്തരായി കഴിയുന്നവരാണ്. ഋഷിമാർ അദ്ധ്യാത്മതത്ത്വത്തിൽ കൂടി പരമപുരുഷാർത്ഥമായ മോക്ഷത്തിലേയ്ക്ക് പോകുവാനുള്ള മാർഗ്ഗം ഉപദേശിച്ചു തരുന്നവരാണ്.
മനുക്കൾ:
ഐഹികമായ ലൌകികജീവിതത്തിൽ ധർമ്മാനുസാരം ജീവിക്കുന്നതിന് നിയമാവലി ഉണ്ടാക്കി തന്നവരെയാണ് മനുക്കൾ എന്നു പറയുന്നത്. മനുഷ്യന്റെ വളർച്ചക്കനുസരിച്ച് അവൻ അനുവർത്തിക്കേണ്ട നിയമങ്ങൾക്കും ധാർമ്മികമെന്നു കരുതേണ്ട മൂല്യങ്ങൾക്കും വ്യത്യാസം വരുമെന്നുള്ളതുകൊണ്ട് കാലത്തെ മന്വന്തരങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മന്വന്തരത്തിലും അതാത് മന്വന്തരത്തിലെ മനുവിന്റെ സംഹിത പ്രമാണമായിരിക്കും എന്നു പറയുന്നത് അതുകൊണ്ടാണ്.
(തുടരും)
Subscribe to:
Posts (Atom)




