Wednesday, October 24, 2012

വിദ്യാരംഭവും ഉപനയനവും :



എ.ഡി. പത്താം നൂറ്റാണ്ടിനുശേഷം കേരളത്തിൽ രൂപംകൊണ്ട ക്ഷേത്രകേന്ദ്രിതഗ്രാമവ്യവസ്ഥയിലെ വൈദികവിദ്യാഭ്യാസരീതിയിൽ നിന്നാകാം ഇന്നു കാണുന്ന വിദ്യാരംഭമെന്ന ചടങ്ങിന്റെ ഉല്പത്തി. വിദ്യയുടെ അധിദേവത സരസ്വതിയാണ്.




സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതു മേ സദാ.

ഇതാണ് വിദ്യാരംഭവുമായി ബന്ധപ്പെട്ട ശ്ലോകം. സരസ്വതീപൂജ, ഗണപതിക്കിരുത്തുക, എഴുത്തിനിരുത്തുക, എന്നിങ്ങനെ പല പേരുകളിലും വിദ്യാരംഭം ആചരിക്കപ്പെടുന്നുണ്ട്. ബ്രാഹ്മണരുടെ ഉപനയനമാണ് രൂപഭേദഭാവങ്ങളോടെ വിദ്യാരംഭമായി മാറിയതെന്നും അഭിപ്രായമുണ്ട്.

ആധുനികം എന്നു പറയുന്ന ഈ കാലഘട്ടത്തിൽ ഉപനയനത്തിന്റെയും വിദ്യാരംഭത്തിന്റെയും ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പല മാറ്റങ്ങളും വന്നിട്ടുണ്ട്. സാധാരണയായി എഴുത്ത് ആരംഭിക്കുന്നത് “ഓം ഹരിഃ ശ്രീ ഗണപതയേ നമഃ, അവിഘ്നമസ്തു, ശ്രീ ഗുരുഭ്യോ നമഃ” എന്ന മന്ത്രം പച്ചരി നിറച്ച പാത്രത്തിലോ പൂഴിമണലിലോ എഴുതിച്ചുകൊണ്ടാണ്. അതുപോലെ നാവിൽ സ്വർണ്ണ മോതിരം ഉപയോഗിച്ച് ഹരിശ്രീ എഴുതുന്നതും കാണാറുണ്ട്. ഇത് പലപ്പോഴും കുട്ടികളുടെ നിസ്സഹകരണത്തിനും തുടർന്ന് കരച്ചിലിലും അവസാനിക്കുന്നതാണ് കാണാറുള്ളത്. ഈ ആചാരത്തിന്റെ പിന്നിൽ കേട്ടുകേൾവിയുള്ള ഒരു കഥ മാത്രമെ ഉള്ളൂ. അത് ബുദ്ധിവികാസം ഇല്ലാതിരുന്ന കാളിദാസന് ദേവി വാളുകൊണ്ട് നാവിൽ ഹരിശ്രീ എഴുതി ജ്ഞാനം പകർന്നു എന്നുള്ളതാണ്. അതല്ലാതെ യാതൊരു ശ്രുതിസ്മൃതികളുടെയും ആധികാരികത അവകാശപ്പെടാനില്ല. ഈ ചടങ്ങ് അരോചകമായി അനുഭവപ്പെടുന്ന കുട്ടികളിൽ വിദ്യയോടുള്ള താല്പര്യം കുറയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

‘ വിദ്യാരംഭം’ ഇന്നും ആധുനിക കാലത്ത് നിലനിൽക്കുന്ന ഒരു ആചാരമായിത്തീർന്നത് എപ്രകാരമാണെന്നു പരിശോധിക്കാം. ഗർഭാധാനം, ബാല്യം, കൌമാരം, യൌവനം, വാർദ്ധക്യം, മരണകാലം എന്നീ ജീവിതത്തിന്റെ പ്രധാനഘട്ടങ്ങളിലെ കാമനകളോടും ചിന്തകളോടും വിശ്വാസങ്ങളോടും ബന്ധപ്പെട്ടാണ് ഷോഡശസംസ്കാരങ്ങളെന്ന വൈദികാചാരങ്ങളുടെയും അതുപോലെ മറ്റ് ആചാരങ്ങളുടെയും ഉത്ഭവം. ജനി മുതൽ മൃതിവരെ ധർമ്മശാസ്ത്രാനുസൃതമായ ആചാരങ്ങളാ‍ൽ നിയന്ത്രിതമാണ് കേരളീയ ബ്രാഹ്മണന്റെ ജീവിതം. ഗർഭാധാനം, പുംസവനം, സീമന്തം, ജാതകർമം, നാമകരണം, നിഷ്ക്രമണം, അന്നപ്രാശനം, ചൂഡാകർമ്മം, കർണവേധം, ഉപനയനം, വേദാരംഭം, കേശാന്തം, സമാവർത്തനം, വിവാഹം, ഔപാസനാഗ്നിസ്വീകരണം, ത്രേതാഗ്നിസംഗ്രഹം എന്നിവയാണ് ഷോഡശസംസ്കാരങ്ങൾ. ഷോഡശസംസ്കാരത്തിലുൾപ്പെടാത്ത ബ്രാഹ്മണ ചടങ്ങുകൾക്കും ഇതരവിഭാഗങ്ങളിലെ താ‍ദൃശമായ ചടങ്ങുകളെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രധാനവും അപ്രധാനവുമായ നിരവധി ആചാരങ്ങളിൽ ദേശ്യവും ജാതീയവുമായ പ്രഭേദങ്ങളോടെ ആദാനപ്രദാനങ്ങൾ നടന്നതായി കാണാം. ഇപ്രകാരം കേരളീയ ജീവിതമുദ്രകളിൽ വൈദികപാരമ്പര്യത്തിന്റെയും ബ്രാഹ്മണീകരണത്തിന്റെയും സംസ്കൃതീകരണത്തിന്റെയും പ്രഭാവം ധാരമുറിയാതെ നിലനിന്നിരുന്നുവെന്ന് തൊന്നുന്നു. ആചാരങ്ങളിൽ ചിലത് അനാചാരമായി മാറിയതായും അവയ്ക്കെതിരെ ഉയർന്ന ചെറുത്തുനില്പും കേരളീയ നവോത്ഥാനചരിത്രത്തിന്റെ ഭാഗമാണ്.

ധർമ്മത്തിൽ തുടങ്ങി മോക്ഷത്തിൽ അവസാനിക്കുന്ന പുരുഷാർത്ഥവും, ബ്രഹ്മചര്യത്തിൽ തുടങ്ങി സന്യാസത്തിൽ അവസാനിക്കുന്ന ആശ്രമങ്ങളും, ശൂദ്രനിൽ തുടങ്ങി ബ്രാഹ്മണ്യത്തിൽ അവസാനിക്കുന്ന വർണ്ണങ്ങളും, കർമ്മയോഗത്തിലാരംഭിച്ച് ജ്ഞാനയോഗത്തിൽ അവസാനിക്കുന്ന സാധനകളും എല്ലാം ഇവിടെയുണ്ട്. ഓരോ ജീവന്റെയും പക്വതയനുസരിച്ച് ഒരു വഴിപിടിച്ചു . മുന്നോട്ടുപോകുകയേ വേണ്ടൂ. അതിന് അനുഭവജ്ഞരും ധർമ്മനിഷ്ഠരുമായ ഗുരുവും ശാസ്ത്രീയ തത്ത്വബോധവും വേണം.

ഗർഭാധാനം, പുംസവനം, സീമന്തോന്നയനം, ജാതകർമ്മം, നാമകരണം, നിഷ്ക്രമണം, അന്നപ്രാശനം, ചൂഡാകർമ്മം, ഉപനയനം, വേദാരംഭം, സമാവർത്തനം, വിവാഹം, ഗൃഹാശ്രമം, വാനപ്രസ്ഥം, സന്ന്യാസം, അന്ത്യേഷ്ടി തുടങ്ങിയ സംസ്കാരങ്ങളിൽ ചിലത് ചടങ്ങുകളായിട്ടെങ്കിലും ഇന്നും ആചരിക്കാറുണ്ട്. മുൻ‌പറഞ്ഞ പതിനാറ് ഷോഡശസംസ്കാരങ്ങളെ കൂടാതെ പല ഉപസംസ്കാരങ്ങളും ധർമ്മശാസ്ത്രങ്ങളിൽ വിധിച്ചിട്ടുണ്ട്. അതുപോലെ യുഗ-കാല-ദേശാവസ്ഥകളനുസരിച്ച് ആചാരങ്ങളിലെ വൈവിധ്യവും പ്രകടമാണ്. വൈദിക സംസ്കാരപദ്ധതിയെ ഹിന്ദുക്കൾക്കെല്ലാവർക്കും ഒരേപോലെ സ്വീകാര്യമായ വിധത്തിൽ മഹർഷി ദയാനന്ദ സരസ്വതി പുർനാവിഷ്കരിച്ചിട്ടുണ്ട്. ഷോഡശസംസ്കാരങ്ങളിൽ തന്നെ ചിലത് പിൽക്കാലത്ത് പ്രായോഗികമല്ലാതെയായിട്ടുണ്ട്. സമുദായഘടന ആകപ്പാടെ മാറിയിരിക്കുന്ന ഇക്കാലത്ത് വൈദികസമ്പ്രദായം പലതും പരിഹസിക്കപ്പെട്ടുതുടങ്ങി. എങ്കിലും ചില സംസ്കാരങ്ങൾ ഇപ്പോഴും ചടങ്ങുകളായിട്ടെങ്കിലും ആചരിച്ചു വരുന്നുണ്ട്. ലൌകിക കർമ്മങ്ങൾപോലും വേണ്ടവിധം നടത്തുന്ന ശീലം ഇന്നത്തെ ഹിന്ദുക്കളിൽ വിരളമായിരിക്കുമ്പോൾ, ഇതരമതസ്ഥർ അവരവരുടെ മതബോധകമായ സംസ്കാരങ്ങൾ -ലൌകിക പരിധിയിലാണെങ്കിൽ‌പോലും- കൃത്യമായി ചെയ്യുന്നതാണ് അവരുടെ ശ്രേയസ്സിനും സമുദായ ഐക്യത്തിനും നിദാനമെന്നു കാണാം. വേറൊരു മതത്തിനും ദേശത്തിനും ലഭിച്ചിട്ടില്ലാത്ത ശാസ്ത്രീയമായ മനുഷ്യ ജീവിതാസൂത്രണത്തിന്റെ ജന്മാവകാശികളായിരുന്നിട്ടുകൂടി ഹിന്ദുക്കളുടെ പരാശ്രയഭാവം വിചിത്രം തന്നെ. ഈ മാനസികാടിമത്തം അകറ്റി സ്വയം ശുദ്ധരാവാനും, ധാർമ്മികവും സാന്മാർഗ്ഗികവുമായ മൂല്യങ്ങൾക്ക് തുരങ്കം വയ്ക്കുന്ന ഇതരസൂത്രങ്ങളുടെ പിന്നാലെ പരക്കം പായുന്ന ശ്യോച്യാവസ്ഥ മാറാനും ജീവിതസംസ്കാരപദ്ധതി ഓരോ കുടുംബത്തിലും വീണ്ടും ജ്വലിക്കണം.

ഉപനയനസംസ്കാരം:

യജ്ഞോപവീത ( പൂണൂൽ ) ധാരണത്തിനുള്ള സംസ്കാരമാണിത്. കുട്ടിയുടെ മനസ്സിൽ വിഷയവാസനകൾ ഊറുന്നതിനുമുമ്പ് ഈ കർമ്മം അനുഷ്ഠിക്കണമെന്നുണ്ട്. മുൻ‌പ് വർണ്ണാശ്രമധർമ്മം യഥോചിതം പാലിച്ചിരുന്ന കാലഘട്ടത്തിൽ ദീർഘായുസ്സുണ്ടായിരുന്നതിനാൽ യഥാക്രമം എട്ട്, പതിനൊന്ന്, പന്ത്രണ്ട് എന്നീ വയസ്സുകളിൽ ഉപനയനം നടത്തിയിരുന്നു. ധർമ്മശാസ്ത്രങ്ങളുടെ കാലധർമ്മാനുസൃതമായ വിധിയനുസരിച്ച് അല്പായുസ്സിന്റെ ഈ കാലഘട്ടത്തിൽ കുട്ടിക്ക് അഞ്ചു വയസ്സു കഴിഞ്ഞാൽ ഈ സംസ്കാരം നടത്താവുന്നതാണ്. എന്നാൽ വർണ്ണസങ്കരം സംഭവിച്ചിരിക്കകൊണ്ട് പൂണൂൽ ധാരണം ആർക്കൊക്കെ എന്ന പ്രശ്നത്തേക്കാൾ, ഉപനയനം എല്ലാവർക്കും ആവശ്യമുള്ള കർമ്മമാണെന്ന കാര്യം ഗ്രഹിക്കണം. വിശിഷ്യ എല്ലാ ഹിന്ദുക്കളും ഉപനയന സംസ്കാരവേളയിൽ പൂണൂലോ പകരം കൈത്തണ്ടിൽ നൂലുകൊണ്ട് ‘രക്ഷ’യോ ധരിക്കേണ്ടതാണ്. പവിത്ര സങ്കല്പങ്ങളുടെ ചിഹ്നമാണത്. ധാർമ്മിക കർമ്മാനുഷ്ഠാനങ്ങൾക്ക് ഒരു കുട്ടിക്കുള്ള അർഹതയെ അഭിവ്യഞ്ജിപ്പിക്കുന്ന അടയാളമാണത്. ഉപനയനത്തോടുകൂടി ബാലൻ ബ്രഹ്മചാരിയായിത്തീരുന്നു. വിദ്യാരംഭത്തിന് അഥവാ ജ്ഞാനസമ്പാദനത്തിന് അധികാരിയാക്കുന്നത് ഉപനയനസംസ്കാരം കൊണ്ടാകുന്നു.

ഉപനയനസംസകാരത്തിന് മുൻ‌കൂട്ടി ബാലൻ മൂന്നു ദിവസം അല്ലെങ്കിൽ ഒരു ദിവസമെങ്കിലും പാലും യവവും കഴിച്ച് വ്രതമാചരിക്കണം. പ്രാതഃകാലമാണ് ഉപനയനത്തിന് പറ്റിയ സമയം. ബാലൻ ശൌചസ്നാനാദികൾ കഴിച്ച് വിശേഷവസ്ത്രം ധരിച്ച് യജ്ഞവേദിയുടെ പടിഞ്ഞാറുവശത്ത് പൂർവ്വാഭിമുഖമായിരിക്കുമ്പോൾ അച്ഛനും ആചാര്യനും ബന്ധുമിത്രാദികളും ചുറ്റുമിരുന്ന് ഈശ്വരോപാസന, യജ്ഞം എന്നിവ നടത്തണം. പിന്നീട് പുരോഹിതന്റെയോ ആചാര്യന്റെയോ ആജ്ഞപ്രകാരം ബാലൻ പൂണൂൽ കയ്യിലെടുത്തുകൊണ്ട് ആഹൂതികൾ അർപ്പിക്കണം. എന്നിട്ട് മന്ത്രോച്ചാരണപൂർവ്വം ആചാര്യനാൽ യജ്ഞോപവീതധാരണം ചെയ്യപ്പെടുന്ന ബ്രഹ്മചാരി മന്ത്രം ചൊല്ലി ബ്രഹ്മചര്യാവ്രതം കൈക്കൊള്ളുന്നു. (യജ്ഞോപവീതധാരണമെന്നാൽ സദ്ഗുണങ്ങളുടെ ധാരണമെന്നു ധർമ്മശാസ്ത്രം ഉദ്ബോധിപ്പിക്കുന്നു. അതായത് അഹിംസ, സത്യം, അസ്തേയം, തിതിക്ഷ, അപരിഗ്രഹം, സംയമം, ആസ്തികത, ശാന്തി, പവിത്രത എന്നീ ഒമ്പതു ഗുണങ്ങളുടെ പ്രതീകമാണ് യജ്ഞോപവീതം.) തുടർന്ന് മറ്റു ആചാരങ്ങൾ തുടരുന്നു. അവസാനം ആചാര്യൻ ശിഷ്യനെ ഒരു പാറമേൽ നിർത്തി, ആശിർവ്വദിക്കുന്ന ഒരു മന്ത്രം ഉരുവിടുന്നു. (അർത്ഥം ഇതാണ്) “ആ പാറപോലെ ഉറപ്പുള്ള ശരീരവും മനശ്ശക്തിയും ഹേ ശിഷ്യാ! നിനക്കുണ്ടാകട്ടെ. നിന്റെ പവിത്രവ്രതം ഭംഗപ്പെടുത്തുന്ന എതിർശക്തികളെ തോല്പിക്കുവാനുള്ള കരുത്ത് നിനക്കുണ്ടാകട്ടെ. നീ ബ്രഹ്മചാരിയായി ഉപനീതനായിരിക്കുന്നു. സന്ധ്യാവന്ദനവും നിത്യകർമ്മങ്ങളും മുടക്കം കൂടാതെ ശ്രദ്ധാപൂർവ്വം അനുഷ്ഠിക്കുക. എപ്പോഴും ജ്ഞാനമാർഗ്ഗത്തിലേയ്ക്ക് ജാഗരൂകനായിരിക്കുക.”

വിദ്യാരംഭസംസ്കാരം

വേദത്തിൽ വിദ്യാരംഭത്തെത്തന്നെ വേദാരംഭമെന്നും വിവക്ഷിച്ചിട്ടുണ്ട്. ഗൃഹത്തിലും ഗുരുകുലത്തിലുമായി ആചാര്യന്റെ സാന്നിദ്ധ്യത്തിൽ വസിച്ച് ആദ്ധ്യാത്മികവും ലൌകികവുമായ വിദ്യകൾ അഭ്യസിക്കുന്നതിനും പരിശീലിക്കുന്നതിനും അവസരമുണ്ടാക്കുന്ന സംസ്കാരമാണ് വേദാരംഭം. വേദാരംഭ ദിവസം രാവിലെ സ്നാനാദികൾ കഴിച്ച് ശുഭ്രവസ്ത്രധാരിയയ കുട്ടിയെ രക്ഷാകർത്താവ് യജ്ഞവേദിയിലേയ്ക്ക് ആനയിക്കുന്നു. ഈശ്വരോപാസനയും ഹോമകർമ്മങ്ങളും നടക്കുന്ന യജ്ഞകുണ്ഡത്തിന്റെ വടക്കുഭാഗത്ത് പശ്ചിമാഭിമുഖമായിരിക്കുന്ന ആചാര്യന്റെ അഭിമുഖമായി (കിഴക്കോട്ട് തിരിഞ്ഞ്) ഇടത്തേ കാൽമുട്ടു മടക്കി ഇരുത്തണം. ഇങ്ങനെയിരുന്ന് കൈകൂപ്പിക്കൊണ്ട് ബ്രഹ്മചാരി ആചാര്യനോട് അപേക്ഷിക്കുന്നു: “അധീഹിഭുഃ സാവിത്രീംഭോ അനുബ്രൂഹി”. (ഗുരുദേവ! ആദ്യമായി ഓങ്കാരവും പിന്നീട് മഹാവ്യാഹൃതിയും, സാവിത്രിയും ഇങ്ങനെ യഥാക്രമം മൂന്നും ചേർന്ന പരമാത്മവാചകമായ മന്ത്രം എനിക്ക് ഉപദേശിച്ചു തന്നാലും.) അപ്പോൾ ആചാര്യൻ അഞ്ജലീബദ്ധനായിരിക്കുന്ന ബ്രഹ്മചാരിയുടെ ഇരുകരങ്ങളും ചേർത്തു പിടിച്ചണച്ചുകൊണ്ട് ഇരുവരുടെയും തോളിലൂടെ ഉത്തരീയം കൊണ്ട് മറയുണ്ടാക്കി ഗായത്രീമന്ത്രം ഉപദേശിക്കുന്നു. അനന്തരം ആചാര്യനും ശിഷ്യനും പരസ്പരപ്രതിജ്ഞകൾ ചെയ്തശേഷം കുട്ടിയുടെ ബ്രഹ്മചര്യജീവിതത്തിന്റെ എല്ലാ ചുമതലകളും ആചാര്യൻ സ്വയം ഏറ്റെടുക്കുന്നു.

ഇവിടെയൊരിടത്തും നാവിൽ ഹരിശ്രീ കുറിക്കുന്ന ചടങ്ങിനെപ്പറ്റി പറയുന്നില്ല. കാളിദാസനു ലഭിച്ച അനുഗ്രഹ കഥയുടെ അടിസ്ഥാനത്തിലാണെങ്കിൽ എഴുതുന്നത് വാളുകൊണ്ടോ ചുരുങ്ങിയപക്ഷം നാരായം കൊണ്ടെങ്കിലും ആയിരിക്കണം. എല്ലാ കുട്ടികൾക്കും ഒരേ മോതിരം തന്നെയാണോ, അതോ ഓരോരുത്തരും മോതിരവും കോണ്ടാണോ എഴുത്തിനിരുത്താൻ ചെല്ലേണ്ടത് എന്നൊന്നും ആരും ചോദിക്കാറില്ല.

Tuesday, April 24, 2012

വേദവും യജ്ഞവും താപനവും



ലോകം മുഴുവൻ ഏപ്രിൽ 22ന്ഭൌമദിനംആചരിക്കുന്നുപോയ ഒരു വർഷത്തിനുള്ളിൽ നമ്മൾ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളതുംചർച്ചചെയ്യപ്പെട്ടിട്ടുള്ളതുമായ ഒരു വാക്കാണ്ആഗോള താപനം’.  ആഗോള താപനത്തിന്റെ കാരണങ്ങൾ പലതാണെങ്കിലും  അത്  പ്രസ്താവിക്കുന്നവർ  അതിന്റെ ഉത്തരവാദിത്ത്വം മറ്റുള്ളവരിൽ ആരോപിക്കുന്ന രീതിയിലുള്ള വാർത്തകളും കേൾക്കേണ്ടി വന്നിട്ടുണ്ട്അതിൽ രസകരമായി തോന്നിയിട്ടുള്ളത്ഇന്ത്യയിലെ  കന്നുകാലികളാണ്  ആഗോളതാപനത്തിന് ഒരു കാരണം എന്ന് കേൾക്കേണ്ടി വന്നതാണ്.   രണ്ടാമതായി കേട്ടത്കൂട്ടുകുടുംബരീതിയിൽ നിന്നും അണുകുടുംബങ്ങളായി ജീവിക്കുന്ന  സംസ്കാരം ആഗോള താപനത്തിന് കാരണമായിട്ടുണ്ടെന്നുള്ളതാണ്അതിന് പറയുന്ന കാരണങ്ങൾ കുറെയൊക്കെ ശരിയും ആണ്കൂടുതൽ  കുടുംബങ്ങൾ ഉണ്ടാകുമ്പോൾ അവർക്കുവേണ്ട വീടുകളും  മറ്റു ഉപയോഗ സാധനങ്ങളും ഉണ്ടാക്കാനായി കാടുകൾ അമിതമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നുള്ളതാണ്.

അമിതമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതാണ് ആഗോളതാപനത്തിന് പ്രധാനമായും  കാരണമായിട്ടുള്ളത്സ്വാർത്ഥമോഹികളായ ആധുനിക മനുഷ്യൻ  വരും തലമുറയെക്കുറിച്ച് ഓർക്കാതെ  വ്യാവസായിക പുരോഗതിയും സുഖസൌകര്യങ്ങളും ഒരുക്കുന്നതിനിടയിൽ  പ്രകൃതിയെ  നിശ്ശേഷം  അവഗണിക്കുന്നുപ്രകൃതി അമ്മയാണ്അമ്മയെ നമ്മൾ എത്രകണ്ട് സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ടോ അതുപോലെ  പ്രകൃതിയെയും  സംരക്ഷിക്കാൻ നമ്മൾ  കടപ്പെട്ടവരാണ്പ്രകൃതി എന്നു പറയുമ്പോൾ ഭൂമി മാത്രമല്ലനമ്മളെ സംരക്ഷിക്കുന്ന പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളും  അതിൽ പെടുന്നു.   ഇതിനുമുമ്പ് എഴുതിയ  ജീവവൃക്ഷംഎന്ന പോസ്റ്റിൽ വൃക്ഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒന്ന്  വിശദീകരിക്കാൻ ശ്രമിച്ചിരുന്നു. പ്രപഞ്ചത്തിലെ എന്തെല്ലാം ഘടകങ്ങൾ നമ്മളെ സംരക്ഷിക്കുന്നുണ്ട്നമ്മുടെ നിരുത്തരവാദപരമായ പ്രവർത്തികൾകൊണ്ട് പ്രകൃതിക്ക് എന്തെല്ലാം ദോഷങ്ങൾ ഉണ്ടാകും, അത് നമ്മുടെ ഭാവി ജീവിതത്തെ എങ്ങിനെയെല്ലാം ബാധിക്കുന്നുണ്ട് എന്നൊന്നും ശ്രദ്ധിക്കാൻ  ആധുനികമനുഷ്യന് താല്പര്യമില്ലാതായിരിക്കുന്നുപൌരാണിക കാലത്ത് അതെല്ലാം മനസ്സിലാക്കി പ്രകൃതിയുടെ നിലനില്പിന്ന്  വിരുദ്ധമായ പ്രവർത്തികൾ  ചെയ്യാതെ  ജീവിക്കാൻ  അന്നുള്ളവർ ശ്രദ്ധിച്ചിരുന്നുഅതെല്ലാം ആധുനികന് അന്ധവിശ്വാസത്തിന്റെ  ഭാഗമാണ്അമിത ചൂഷണത്താൽ  അസന്തുലിതമായ, വിഷമയമായ പ്രകൃതിവിഭവങ്ങൾ  ആണ് നമ്മൾ അടുത്ത തലമുറയ്ക്കുവേണ്ടി  കരുതിവെയ്ക്കുന്നത്

ആർഷഭാരതത്തിലെ  ജനങ്ങൾ  പ്രകൃതിയെ എങ്ങിനെ കണ്ടിരുന്നു എന്നുംപൌരാണികശാസ്ത്രം പ്രകൃതിയ്ക്ക് ദോഷം വരാതിരിക്കാൻ എന്തെല്ലാം ചെയ്തിരുന്നു എന്നും ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.    ഈ വിഷയത്തിൽ യജുർവേദം എന്തു പറയുന്നു എന്നു നോക്കാം.

[യജുർവേദം  2:1]  ഭാവാർഥം :-  യജ്ഞാദികളനുഷ്ഠിക്കുന്ന മനുഷ്യർ കയ്യിൽ കിട്ടുന്നതെന്തോ അതെടുത്ത് തോന്നുംപടി എന്തെങ്കിലും നിർമിച്ച് അതിൽ തോന്നിയപോലെ  എന്തെങ്കിലും സമർപ്പിച്ചാൽ പോരവേദി കണക്കനുസരിച്ച് നിർമ്മിക്കണം. ഹോമദ്രവ്യത്തെ  ഘൃതാദികളാൽ നനച്ച്   സ്രുവാദി (കോരിക) അർപ്പണോപകരണങ്ങളാൽ നിയതമായി നിശ്ചിത അളവിൽ പ്രീതിയോടുകൂടി ആഹൂതിചെയ്ത് യജ്ഞദേവനെ  സമ്പുഷ്ടനാക്കണംഅപ്പോൾ മാത്രമെ ഭൂമിയിലെ ജലവും വായുവും മണ്ണും ഉപയോഗപ്രദവും വാസയോഗ്യവും ഔഷധാദികൾ സേവനസമർത്ഥവും രോഗനിവാരകവും ആവുകയുള്ളൂആ ശുദ്ധീകരണവും പ്രാണിവർഗരക്ഷയുമാണ് യജ്ഞത്തിന്റെ അഭീഷ്ടംഇങ്ങനെ സംരക്ഷണവും സുഖം നൽകലും മനുഷ്യന്റെ പരമകർത്തവ്യമാണ്അതിനാണ്  മനുഷ്യന് വേദവാണിയെന്ന വിശേഷബുദ്ധിഗമ്യമായ ജ്ഞാനത്തെ പ്രദാനം ചെയ്തിരിക്കുന്നത്.

[യജുർവേദം 2:4] ഭാവാർഥം :-  ജഗത്ത് നമ്മുടെ സൃഷ്ടിയല്ലഒരു ചെറുതുരുമ്പുപോലും നിർമ്മിക്കാൻ നമുക്കാവുകയില്ലഎല്ലാമെല്ലാം കവിയായ സർവദ്രഷ്ടാവായ സ്രഷ്ടാവ് നിയമപൂർവം നിർമിച്ച് സ്വയം ധാരണം ചെയ്തിരിക്കുന്നുമനുഷ്യർക്ക് കർമ്മ സ്വാതന്ത്ര്യമുണ്ട്എന്തും എങ്ങനെയും എപ്പോഴും എവിടെയും ചെയ്യാംഈശ്വരീയ ഉപദേശമനുസരിച്ച് വേദോക്തമായരീതിയിൽ ചെയ്യണംഅപ്പോൾ അവ പ്രയോജനപ്പെടുംതോന്നിയപടി എന്തെങ്കിലുമെല്ലാം ചെയ്യുന്നത് ദുരിതത്തിനേ വഴിവയ്ക്കൂ എന്നറിയണം.  

 [യജുർവേദം 2:5]  ഭാവാർഥം :-  ഈശ്വരോപദേശം മന്ത്രിച്ചു തരുകയാണ് മനനാർഥമുള്ള ഈ വാണിയിൽമനുഷ്യന്റെ നിലനില്പിനു കാരണഭൂതമായ  അഷ്ടവസുക്കൾ (അഗ്നി, പൃഥിവി, വായു, അന്തരീക്ഷം, സൂര്യൻ, പ്രകാശം, ചന്ദ്രൻ, താരാഗണങ്ങൾ എന്നിവ)  പതിനൊന്ന് രുദ്രർ (പ്രാണൻ, അപാനൻ, വ്യാനൻ, ഉദാനൻ, സമാനൻ, നാഗൻ, കൂർമ്മൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ, ജീവാത്മാവ് എന്നിവ)  ആദിത്യർ (പന്ത്രണ്ട് മാസങ്ങൾ) എന്നീ സംജ്ഞകളിലടങ്ങുന്ന ഭൌതികവസ്തുക്കളിൽ നിന്ന് ഏതേത് പ്രയോജനങ്ങൾ കിട്ടുന്നുണ്ടോ അവയെല്ലാം  മനുഷ്യരല്ലാത്ത പ്രാണികളുടെയും പാലനത്തിനായി നിത്യവും സേവനവിധേയമാക്കേണ്ടതുണ്ട്യജ്ഞത്തിനു അർപ്പിക്കുന്നവഹോമദ്രവ്യങ്ങൾ - സൂര്യനെയും വായുവിനെയും പ്രാപിക്കുന്നുഅങ്ങനെ യജ്ഞക്രിയയിലൂടെ വേർപ്പെട്ട വസ്തുക്കളെ സൂര്യനും വായുവും ജഗത്തിലേയ്ക്ക് പുനരാനയിക്കുന്നുഅങ്ങനെ സംശുദ്ധമായി തിരികെ ഭുവനത്തിൽ എത്തിയവ അന്നം, ഔഷധം, വനസ്പതി തുടങ്ങിയവയെ ഉത്പാദിപ്പിക്കുന്നുഅവ ജീവികൾക്ക് നിത്യസുഖം നൽകുന്നുഇക്കാരണത്താൽ സർവമനുഷ്യരും എന്നും യജ്ഞം അനുഷ്ഠിക്കണം.

[യജുർവേദം 2:7]  ഭാവാർഥം :-  (ഈശ്വരോപദേശമാണ്.  തള്ളുകയോ കൊള്ളുകയോ ആകാം.)  യജ്ഞത്തിന്റെ മുഖ്യസാധനം അഗ്നിയാണ്.   അഗ്നിയുടെ ഗമനം മുകളിലേയ്ക്കാണ്.  അഗ്നിയുടെ പ്രവർത്തിയാണ് ജഗത്തിലെ മഹായജ്ഞം.  മനുഷ്യൻ ചെയ്യുന്ന യജ്ഞത്തിനു പരിമിതിയുണ്ട്.  അർപ്പിക്കുന്ന യജ്ഞാഹൂതികളെ ഛിന്നഭിന്നമാക്കി എത്തേണ്ടിടത്തെത്തിക്കണം.  ശരദ്‌ഹേമന്താദി ഋതുക്കളിൽ വിവിധ വസ്തുക്കൾ ജഗത്തിൽ ഉണ്ടാകുന്നു.  വിജ്ഞരാ‍യ മാനവർ ഈശ്വരഹിതമനുസരിച്ച് അവയെ യഥാവിധി അല്പാല്പം ജ്വലിച്ചുയരുന്നതിന് ഉതകും പടി യജ്ഞത്തിൽ അർപ്പിക്കുന്നു.  അവ വിഘടിച്ച് ശീഘ്രഗമനം നടത്തി അന്തരീക്ഷത്തിൽ വ്യാപിക്കുന്നു.  ശുദ്ധവും പവിത്രവുമായ ജലവും മണ്ണും വായുവും ഉണ്ടായി വരുന്നു.  അവ സുഖദായകവും ശാന്തിപ്രദവുമാണ്.  ഈ മഹാകാരുണ്യമാണ് ജഗദീശ്വരന്റെ ശ്രേഷ്ഠവരം.

[യജുർവേദം 2:8]  ഭാവാർഥം :-  അഗ്നി യജ്ഞത്തിന്റെ വാസനിലയമാണ്.   ഉത്തമ പദാർഥങ്ങൾ നൽകുന്ന ആശ്രയത്തെ ഞാൻ പ്രാപിച്ച് യജ്ഞസിദ്ധി കൈവരിക്കുന്നുയജ്ഞാഗ്നിയിൽ നിലനിൽക്കുന്ന ആകാശത്തെ നന്നായി അവിടെ നിലകൊള്ളിച്ച് സൂര്യനും വായുവും ധാരണം ചെയ്ത് വൈവിധ്യമാർന്ന കർമങ്ങളിൽ വിനിയോഗിച്ച് ജഗത്തിനെ സന്ധാരണം ചെയ്യുന്നു.   യജ്ഞം കേവലമൊരു പൂജാകർമ്മമോ തന്ത്ര ക്രിയയോ അല്ലശാസ്ത്രീയമായ പ്രാകൃതിക വസ്തുവിനിയോഗത്തിലൂടെ പ്രകൃതിയുടെ ഈശ്വരദത്തമായ സന്തുലനാവസ്ഥ നിലനിർത്താനുള്ള ആധിദൈവിക സൌഖ്യ സമ്പാദനത്തിനുള്ള പരിശ്രമവും കർമ്മവുമാണ്തനും ത്രായതേ (തടി രക്ഷിക്കുന്ന) എന്നർഥം വരുന്ന പദത്തിലെ തൃ ധാതു രക്ഷാർഥകമായി പല പദങ്ങളിലും ഉണ്ട്തന്ത്രം, മന്ത്രം, യന്ത്രം, സത്രം, മിത്രം, തൃപ്തി, ഗാത്രം, മൂത്രം  തുടങ്ങിയ പദങ്ങളെല്ലാം thrive (ത്ര) ചെയ്യിക്കുന്നതെന്നർഥം വരുന്നവയാണ്മോചിപ്പിച്ചാൽ ത്രാണനം ചെയ്യുന്നതാണ് മൂത്രംഅശുദ്ധവസ്തുവായ അത് ജലരൂപേണ അശുദ്ധമായി ശരീരത്തെ (ഗാം) രക്ഷിക്കുന്ന മൂത്രരൂപിയായി വിസർജിതമാകുന്നുഅന്തരീക്ഷത്തിലെ  അശുദ്ധി ഇതുപോലെ നീക്കം ചെയ്യണംആ യജ്ഞത്തിലും മൂത്രനിവാരണത്തിലും രക്ഷയാണ് മുഖ്യ അഭീഷ്ടംപ്രകൃതിയിലെ വസ്തുക്കളുടെ ചക്രരൂപത്തിലെ കറക്കം രക്ഷാപ്രദമാണ്ആ രക്ഷാക്രിയയ്ക്ക് സഹായകമാണ് വിശിഷ്ടവസ്തുക്കളായ ഘൃതൌഷധസുഗന്ധിത മധുരങ്ങളാൽ അനുഷ്ഠിക്കുന്ന യജ്ഞംഈ പ്രകൃതിദത്തവസ്തുക്കളുടെ  സദ്വിനിയോഗമാണ് ഈ മന്ത്രത്തിൽ കരുണാമയൻ  കനിഞ്ഞോതുന്നത്.

 സൂര്യതാപം വർദ്ധിക്കുന്നതിനാൽ ജീവികളെല്ലാം ദുരിതമനുഭവിക്കണംസൂര്യന് ചൂടുകൂടിയെന്നാണ് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായംഅണുപരീക്ഷണവുംപലതരത്തിലുമുള്ള സ്പോടനങ്ങളും മറ്റും  നടത്തുന്നതുകൊണ്ട് സൂര്യന്റെ താപം കൂടുന്നുണ്ടാകുമോപ്രകൃതി ചൂഷണത്താൽ ഭൂപ്രകൃതി മാറുന്നതുകൊണ്ടല്ലെ ഈ താപവർദ്ധനയുണ്ടാകുന്നത്?   അണുപരീക്ഷണവും രാസവസ്തുക്കളുടെ ജ്വലിപ്പിക്കലിൽ നിന്നുമുണ്ടാകുന്ന പുകയുമെല്ലാം അന്തരീക്ഷത്തെ അസന്തുലിതമാക്കുമ്പോൾ സൂര്യരശ്മിയുടെ അധികതാപം തടയാൻ അശക്തമാകുന്നുഇതാണ് താപവർദ്ധനവിനെപ്പറ്റി സംക്ഷിപ്തമായി പറയാനാകുന്നത്ഈ ദുരിത നിവാരണത്തിനാണ്  മേധ്യവസ്തുക്കൾ (നെയ്യ്, സുഗന്ധികൾഹോമിച്ചിരുന്നത്ഇന്ന് അമേധ്യവസ്തുക്കളാണ് (ഡീസൽ, രാസവസ്തുക്കൾ) ഹോമിക്കുന്നത്അന്തരീക്ഷം കലുഷിതമാവുകയേയുള്ളൂസൂര്യനെ കുറ്റപ്പെടുത്തിയിട്ടു കാര്യമൊന്നും ഇല്ല.

(കടപ്പാട്ആർഷനാദം വൈദിക മാസിക)




Tuesday, January 10, 2012

ഗന്ധർവ്വൻ



ഗാനഗന്ധർവ്വൻ കെ.ജെ.യേശുദാസിന്റെ 72-ആം ജന്മദിനമാണിന്ന് (10-01-2012).  സർവ്വേശ്വരന്റെവിഭൂതി  ലഭിച്ചതിന് ഈശ്വരനോടുള്ള  ആത്മ സമർപ്പണമായി  കൊല്ലൂർ മൂകാംബികയുടെ സന്നിധിയിൽ ഇന്ന്  ഗാനാർച്ചന ചെയ്യുന്നുണ്ട്.

ഭഗവാന്റെ വിഭൂതികളെക്കുറിച്ച് എഴുതിത്തുടങ്ങിയത് പിന്നീട് തുടരാൻ കഴിഞ്ഞില്ല.  ഈ സന്ദർഭത്തിൽ  ഗന്ധർവ്വനെക്കുറിച്ചാകാം എന്നു കരുതുന്നു.   ഗന്ധർവ്വൻ എന്നു കേൾക്കുമ്പോൾ എല്ലാവരുടെ മനസ്സിലേയ്ക്കും  ഓടി വരുന്നത്  പത്മരാജന്റെഞാൻ ഗന്ധർവ്വൻഎന്ന സിനിമയായിരിക്കും.   ഇന്ദ്രലോകത്തുനിന്നും ശാപം ലഭിച്ച്, അതിന്റെ നിവൃത്തിക്കായി ഭൂമിയിൽ അവതരിച്ച് യുവതികളുമായി രമിക്കാൻ വരുന്ന  രൂപം.

അശ്വത്ഥഃ സർവ വൃക്ഷാണാം ദേവർഷീണാം ച നാരദഃ
ഗന്ധർവാണാം ചിത്രരഥഃ സിദ്ധാനാം കപിലോ മുനിഃ ” (.ഗീ. 10:26)

[ഞാൻ എല്ലാ വൃക്ഷങ്ങളിലുംവച്ച് അരയാലും, ദേവർഷികളിൽ നാരദനും, ഗന്ധർവ്വന്മാരിൽ ചിത്രരഥനും, സിദ്ധന്മാരിൽ കപിലനെന്ന മുനിയും ആകുന്നു.]
ഗന്ധർവ്വന്മാരെ  ഹാഹാ, ഹൂഹൂ  എന്ന് വിശേഷിപ്പിക്കാറുണ്ട്.  ഇത് മനശാസ്ത്രപരമായ ഒരു സങ്കല്പമാണ്.  ഒരു വസ്തുവിന്റെ ഏറ്റവും സൂക്ഷ്മമായ ഭൌതികരസമാണ്  ഗന്ധം  എന്നു പറയുന്നത്.  സ്ഥൂല വിഷയങ്ങളിൽ  രമിക്കുന്നതിനു പകരം ജീവിതത്തിലെ സൂക്ഷ്മമായ രസങ്ങൾ ആസ്വദിക്കത്തക്കവണ്ണം മനസ്സിന്റെ ലാവണ്യബോധം വളർത്തിയെടുത്തവരെയാണ്ഗന്ധർവ്വന്മാർഎന്നു പറയുന്നത്‌.   രസാനുഭൂതികൊണ്ട് അവർഹാ ഹാഎന്നു പറയുന്നതിനാൽ  ഗന്ധർവ്വന്മാരെ  ഹാഹാ, ഹൂഹൂ  എന്നൊക്കെ പറഞ്ഞു പോരുന്നു.  നമ്മളിലുള്ള ഏറ്റവും ഉയർന്ന സൌന്ദര്യബോധത്തെ ഈശ്വരീയം എന്നു കണക്കാക്കിയാൽ  വളരെ എളുപ്പത്തിൽ  മനസ്സിലാക്കാവുന്നതേയുള്ളൂ.      വിശ്വത്തിൽ എല്ലാം സദാ ചലിച്ചുകൊണ്ടിരിക്കുന്നു.  അതിലെല്ലാം  വൈചിത്ര്യത്തെക്കണ്ട് ഒരു ചിത്രരഥനായി ജീവിക്കുകയാണ് സഹൃദയൻ ചെയ്യുന്നത്.  നമ്മിലെ സഹൃദയനാണ് ചിത്രരഥൻ  എന്ന ഗന്ധർവ്വസങ്കല്പം. 

മനുഷ്യന്റെ ബുദ്ധിശക്തിയുടെയും ഗ്രഹണശക്തിയുടെയും  അടിസ്ഥാനത്തിൽ (I.Q.) മനുഷ്യരെ   മൂന്നു ഗണങ്ങളായി തിരിച്ചിട്ടുണ്ട്.  ദേവഗണം, മനുഷ്യഗണം, അസുരഗണം.   ദേവന്മാരും കിന്നരന്മാരും ഗന്ധവർവ്വന്മാരുമെല്ലാം  ആദ്യത്തെ  ദേവഗണത്തിൽ പെടുന്നവരാണ്.  അവർക്ക്  ഏതെങ്കിലും വിഷയത്തിന്റെ  ആദ്യഭാഗമോ, സൂത്രരൂപമോ  കേൾക്കുമ്പോഴേയ്ക്കും  അതിലടങ്ങിയിരിക്കുന്ന  സമ്പൂർണ്ണതത്ത്വം  മുഴുവനും സങ്കല്പിച്ച് മനസ്സിലാക്കാനുള്ള  കഴിവുണ്ടായിരിക്കും.  ധർമ്മക്ഷേത്രേ കുരുക്ഷേത്രേ  എന്നു കേൾക്കുമ്പോഴേയ്ക്കും ഭഗവദ് ഗീതയുടെ സാരാംശം മുഴുവനും മനസ്സിലാക്കാൻ കഴിയും എന്നു ഒരാൾ പറഞ്ഞപ്പോൾ, അയാളൊരു ശാസ്ത്രജ്ഞനാണെന്ന കാരണത്താൽ അദ്ദേഹം ഇപ്പോഴും  പോസ്റ്റുമോർട്ടം ചെയ്യപ്പെടുന്നുണ്ട്.  വിമർശിക്കുന്ന പണ്ഡിതന്മാർക്ക് സങ്കല്പിക്കാനുള്ള കഴിവില്ലാതെ പോയത്  മഹാഭാരതത്തിന്റെയൊ, ഭഗവദ്ഗീതയുടെയോ  കുറ്റമാണോ? 

സംഗീതത്തിലെ പാണ്ഡിത്യത്തെക്കാൾ  ശബ്ദസൌകുമാര്യം തന്നെയാണ് ആസ്വാദകർക്ക് പ്രിയം.  മനുഷ്യരിൽ യാതൊരുതരത്തിലുള്ള പാറലുമില്ലാത്ത (scratch) ശബ്ദത്തിന്റെ  ഉടമയെ  ഗന്ധർവ്വൻ എന്നു വിളിക്കും.  അല്ലാതെ ഗന്ധർവ്വൻ ആകാശത്തു നിന്നും ഇറങ്ങിവരുന്ന രൂപങ്ങളൊന്നുമല്ല.  പാറലില്ലാത്ത ശബദമാണ് കുയിലിന്റെയും.  അതുകൊണ്ടാണ്  കുയിൽനാദത്തെ  സംഗീതവുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്.  ഭൂമിയിൽ  ജീവിക്കുന്ന  മനുഷ്യരിലുള്ള  പലതരം  കഴിവുകളും അതിന്റെ   ഏറ്റവും  ഉന്നതമായ നിലയിൽ ഉണ്ടാകുമ്പോൾ അതിനെ  ഈശ്വരന്റെ വിഭൂതികളെന്നും വിളിക്കും.