Wednesday, December 8, 2010

സംസ്കാരവും പുനർജ്ജന്മവും


“ബ്രഹ്മാവും വിഷ്ണുവും ചരിത്രപുരുഷന്മാർ” എന്ന പോസ്റ്റ് കണ്ട് അനാര്യൻ എന്ന മാന്യൻ വിമർശനാത്മകമായ ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്റെ പോസ്റ്റിൽ പറയുന്നതുപോലെയുള്ള പ്രതീകാത്മക രൂപമല്ല അനന്തശയനം എന്നു വെറുതെ തർക്കിക്കുകയല്ലാതെ അതിനെക്കുറിച്ച് വേറൊരു വ്യാഖ്യാനം കണ്ടില്ല. എന്നാൽ അനന്തശയനം സത്യമായും ഉണ്ടായിരുന്നോ എന്നു ചോദിച്ചപ്പോൾ, അതിനുള്ള ഉത്തരം കൊടുക്കുകയല്ല അവരുടെ ഉദ്ദേശം എന്നു വ്യക്തമാക്കുന്ന മറുപടിയായിരുന്നു. ‘അനന്തശയനം’ എന്ന സങ്കല്പത്തിനെക്കുറിച്ച് എന്റെ പോസ്റ്റിൽ പറയുന്ന വ്യാഖ്യാനങ്ങളൊന്നും അംഗീകരിക്കാനുള്ള മാനസികാവസ്ഥ ചിലർക്ക് കാണുന്നില്ല.   ആ സങ്കല്പം ഉഢായിപ്പാണെങ്കിൽ, ഏതോ ഋഷി പാൽക്കടലിൽ പോയപ്പോൾ നേരിൽ കണ്ട കാര്യം ചിത്രമാക്കിയതാവാനേ സാധ്യതയുള്ളൂ എന്നു പറയേണ്ടിവരും.

ഗ്രഹങ്ങൾ ചലിക്കുന്നത് എങ്ങിനെയാണ് ? ‘ബിഗ്‌ബാംഗ്‘ പ്രകാരം ഒരു കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയിൽ നിന്നും തെറിച്ചുപോകുന്ന വസ്തുക്കൾ ഒരേ ദിശയിൽതന്നെ സഞ്ചരിക്കേണ്ടതല്ലെ. അതല്ല, ഇടക്കുവെച്ച് തിരിഞ്ഞുകളിക്കാൻ അവിടെ 'റൌണ്ടെബൌട്ട് '  ഉണ്ടായിരുന്നോ എന്നു ചോദിച്ചാൽ ശാസ്ത്രം മനസ്സിലാക്കാതെ പുലമ്പുകയാണെന്നു പറയും.  ഇനി ദൈവം എന്നൊരാൾ എല്ലാ ഗ്രഹങ്ങൾക്കും ഓരോ ചരടുകെട്ടി തിരിച്ചുകൊണ്ടിരിക്കുന്നതാണോ? ദൈവത്തിന്റെ കയ്യിൽ നിന്നും ആ ചരട് പൊട്ടിപ്പൊയാലത്തെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?

എന്നെ ആക്ഷേപിച്ച് (മുകളിലെ സ്ക്രീൻ ഷോട്ടിൽ) എഴുതിയതു പോലെയുള്ള പ്രസ്ഥാവനകൾ  ബ്ലോഗിലെന്നല്ല, എവിടെയും ഒരു ആശാസ്യകരമായ പ്രവണതയായി തോന്നുന്നില്ല. ‘മഹാവിഷ്ണു പാൽകടലിലാണ് ശയിക്കുന്നത്’ എന്നും ‘ ബീജം ശയിക്കുന്നത് ശുക്ലത്തിലാണ്’ എന്നും എന്റെ പോസ്റ്റിൽ എഴുതിയിരുന്നു. പക്ഷെ അതു തന്നെയാണ് ഇത് എന്ന് എവിടെയും പറഞ്ഞിട്ടില്ലായിരുന്നു.  എന്നിരുന്നാലും ഈ തെറ്റായ പ്രസ്ഥാവനയിൽ നിന്നുതന്നെ തുടങ്ങാം.

ബീജം ശുക്ലത്തിൽ ശയിക്കുന്നു എന്നു പറഞ്ഞെങ്കിലും അതൊരു സ്ഥിരമായ അവസ്ഥയല്ല. ശുക്ലം എന്നു പറഞ്ഞാൽ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ നിന്നും വരുന്ന മനുഷ്യശരീരത്തിലെ സർവ്വധാതുക്കളുമടങ്ങിയ ക്ഷാരഗുണമുള്ള ജലമയമായ രേതസ് ആണ്. ബീജത്തിന്റെ അണ്ഡത്തിലേക്കുള്ള യാത്രയിൽ അതിന് എല്ലാ സംരക്ഷണവും നൽകി യാത്ര സുഗമമാക്കുന്ന മാധ്യമം മാത്രമാണത്. പുരുഷബീജം എന്നു പറയുന്നതും ശരീരത്തിലെ ചെറിയ കോശമാണെന്ന് (not smallest cell) ആധുനിക ശാസ്ത്രവും പറയുന്നുണ്ട്.  വിവിധതരത്തിലുള്ള ‘അനേകായിരം’ കോശങ്ങൾ ചേർന്നതാണ് മനുഷ്യശരീരം.   50 -100 trillion (?) ഉണ്ടെന്ന് ആധുനിക ശാസ്ത്രം.)

                            (കോശത്തിന്റെ ആന്തരിക ഭാഗങ്ങൾ)


ഒരു ജീവിയുടെ ശരീരത്തിലെ ഏറ്റവും ചെറിയ ഘടകമാണ് കോശം. ശരീരത്തിലെ ഓരോ അവയവങ്ങൾക്കും പ്രത്യേക ഘടനകളുള്ള കോശങ്ങൾ ഉണ്ട്. ജീവന്റെ തുടിപ്പ് ആരംഭിക്കുന്നത് കോശദ്രവത്തിൽ നിന്നാണ്. അത് മനുഷ്യശരീരമായാലും ബ്രഹ്മാണ്ഡമായാലും തത്ത്വം ഒന്നു തന്നെ. എന്തെല്ലാം ഭാവവിശേഷങ്ങൾ പ്രപഞ്ചത്തിലുണ്ടോ അവയെല്ലാം പുരുഷനിലും (വ്യക്തിയിൽ) ഉണ്ട്. പുരുഷനിൽ എന്തെല്ലാം ഭാവവിശേഷങ്ങളുണ്ടോ അവയെല്ലാം പ്രപഞ്ചത്തിലുമുണ്ട്.

“അണോരണീയാൻ മഹതോ മഹീയാൻ”
 (അണുവിനെക്കാൾ ചെറുതും അതിബൃഹത്തിനെക്കാൾ വലുതും )
“അണിയാൻഹ്യതർക്ക്യമണു പ്രമാണാത്”
 (അണുവിനെക്കാൾ ചെറുതെന്നതിൽ തർക്കമില്ല.)

“ബീജം മാം സർവ്വഭൂതാനാം വിദ്ധി പാർത്ഥ സനാതനം
ബുദ്ധിർബുദ്ധിമതാമസ്മി തേജസ്തേജസ്വിനാമഹം”.

[ഹേ! അർജ്ജുന, എന്നെ സർവ്വ ചരാചരങ്ങളുടെയും നിത്യമായ ബീജമായി (വിത്തായി) നീ അറിയണം. ബുദ്ധിമാന്മാരുടെ ബുദ്ധിയും തേജസ്വികളുടെ തേജസ്സും ഞാനാകുന്നു.]

ഇവിടെ “ഞാൻ“ എന്നു പറയുന്നത് -  അന്തര്യാമിയും സർവേശ്വരനുമായ ആദികാരണത്തെയാണ് പരാമർശിക്കപ്പെടുന്നത്. ചുരുങ്ങിയപക്ഷം 16,008 ഭാര്യമാരുള്ള ശ്രീകൃഷ്ണനല്ല എന്നെങ്കിലും മനസ്സിലാക്കുമല്ലൊ.

[ഛാന്ദ്യോഗ്യോപനിഷത്തിൽ ശ്വേതകേതുവും അരുണപുത്രനായ ഉദ്ദാലകനും തമ്മിൽ നടക്കുന്ന ഒരു സംവാദത്തിൽ ബീജത്തിന്റെ ഉദാഹരണം വരുന്നുണ്ട്.

ഉദ്ദാലകൻ മകനോടു പറയുന്നു:

ശ്വേതകേതു, ഈ പേരാൽമരത്തിൽ നിന്ന് ഒരു ഫലം കൊണ്ടു വരിക.

മകൻ: ഭഗവാനേ, ഇതാ കൊണ്ടുവന്നിരിക്കുന്നു.

അച്ഛൻ: അതിനെ രണ്ടായി മുറിക്കുക.

മകൻ: ഭഗവാനേ, ഇതാ മുറിച്ചിരിക്കുന്നു.

അച്ഛൻ: ഇവിടെ നീ എന്തു കാണുന്നു?

മകൻ: ഭഗവാനേ, അണുക്കളെപ്പോലെ ചെറിയ വിത്തുകൾ.

അച്ഛൻ: മകനേ, ഇവയിൽ ഒന്നിനെ എടുത്തു ഭേദിക്കൂ.

മകൻ: ഭഗവാനേ, അതും ഭേദിച്ചിരിക്കുന്നു.

അച്ഛൻ: ഇതിൽ നീ എന്തു കാണുന്നു?

മകൻ: ഞാൻ ഒന്നും കാണുന്നില്ല.

ഇതു കേട്ടിട്ട് അച്ഛൻ മകനോടു പറഞ്ഞു: “അല്ലയോ വത്സാ, ഈ വിത്തിന്റെയുള്ളിൽ നീ ഒന്നും കാണുന്നില്ലെങ്കിലും അതിൽ ഒരു വലിയ പേരാലായി വളർന്നു വികസിക്കാനുള്ള സാ‍ദ്ധ്യത സൂക്ഷ്മമായി ഇരിക്കുന്നുണ്ട്. ആ അണിമാവിൽ നിന്നാണ് ഈ കാണുന്ന വലിയ പേരാൽമരം ഉണ്ടായി വികസിച്ചു നിൽക്കുന്നത്. അപ്രകാരമുള്ള ഈ സൂക്ഷ്മഭാവം തന്നെയാണ് ഈ ലോകത്തിന്റെയെല്ലാം ആത്മാവായിരിക്കുന്നത്. അത് മാത്രമാണ് സത്യമായിട്ടുള്ളതും, ആത്മാവായിട്ടുള്ളതും. അല്ലയോ ശ്വേതകേതു, അതു നീ ആകുന്നു".]

സുപ്രസിദ്ധമായ “തത്ത്വമസി” എന്ന മഹാവാക്യമാണ് ഈ ബീജത്തിന്റെ ഉദാഹരണത്തിൽകൂടി ഉദ്ദാലകൻ ശ്വേതകേതുവിന് ഉപദേശിച്ചുകൊടുക്കുന്നത്. ആധുനികശാസ്ത്രവും പ്രപഞ്ചോല്പത്തി ഒരു ഏകകാരണത്തിൽ നിന്നും വന്നതായി കരുതുന്നു. ഈ ബ്രഹ്മാണ്ഡം അനന്തവിശേഷങ്ങളോടുകൂടി നാം കാണുന്നുണ്ടെങ്കിലും അത് ആദ്യം അവ്യക്തമായിരുന്നു. പിന്നീട് “ബിഗ് ബാംഗ്” എന്ന് വിളിച്ചു പോരുന്ന ഒരു പൊട്ടിത്തെറിയോടുകൂടി ബ്രഹ്മാണ്ഡമായി വിരിഞ്ഞു. അത് ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു (expanding universe) എന്നും ആധുനികശാസ്ത്രം പറയുന്നു.

(പാശ്ചാത്യരുടെ പേറ്റന്റ് ശ്വേതകേതുവിന് വേണ്ടാത്തതുകൊണ്ടാവാം, അന്നുപയോഗിച്ച സുക്ഷ്മദർശിനിയുടെയും ലബോറട്ടറിയുടെയും പേരുകൾ എവിടെയും സൂചിപ്പിച്ചു കാണുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ആ പേറ്റന്റ് ശ്വേതകേതുവിന്റെ കയ്യിലിരിക്കുമായിരുന്നു.)

[“ശരീരത്തിലെ ഓരോ കോശങ്ങൾക്കും അതിന്റെ ധർമ്മങ്ങൾ ഉണ്ട്. ഒരു കോശത്തിന്റെ ഉള്ളിലുള്ള ഭാഗങ്ങൾക്കും അവയുടെ ധർമ്മം ഉണ്ട്. അത് നിർവ്വഹിക്കപ്പെടുന്നത് അതിൽ നിഹിതമായിരിക്കുന്ന അതിന്റെ ബോധമാണ്. ഈ 'ബോധം', വിഭജിച്ചും കൂടിച്ചേർന്നും വളരുന്ന ഓരോ വസ്തുവിലും അതിന്റെ ഓർമ്മയായി നിലനിൽക്കുന്നു. പരമാണുവാദത്തിലായാലും ഓരോ പരമാണുവിനും അതിന്റെ ബോധം, ഓരോ അണുവിനും അതിന്റെ ബോധം, ഒരു അവയവത്തിന് അതിന്റെ കൂട്ടായ ബോധം, അവയവങ്ങൾ ചേർന്ന പുരുഷനു് അവന്റെതായ ബോധം എന്നും നിലനിൽക്കുന്നു. പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും അതിന്റെ ധർമ്മം അനുഷ്ഠിക്കുന്നതിനുള്ള ഓർമ്മ അതിൽ തന്നെ നിലനിൽക്കുന്നുണ്ട്.“]

(ഈ വിഷയത്തിൽ കൂടുതൽ അറിയാൻ 'ഇൻഡ്യാ ഹെരിറ്റേജിൽ'  1 2 - 3 - 4 പോസ്റ്റുകൾ സന്ദർശിക്കുക.  അവിടെ, ഇപ്പോൾ പാർത്ഥനെതിരെ  ദൃശ്യമായ ഗ്രൂപ്പിന്റെ അടിവേരുകൾ  കാണാനാകും.)

കോശദ്രവം പരിശോധിക്കുമ്പോൾ അതിൽ വെറും വെള്ളമല്ല, ചില ധാതുക്കളും ചേർന്നിട്ടുണ്ട് എന്നു കാണാം. പഞ്ചസാര, ചിലതരം കൊഴുപ്പുകൾ തുടങ്ങിയ ഘടകങ്ങൾ ഉള്ളതായി ആധുനികശാസ്ത്രം വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ശരീരത്തിലെ ഓരോ കോശവും അതിന്റെ ധർമ്മം എങ്ങിനെ അനുഷ്ഠിക്കുന്നു എന്ന അന്വേഷണത്തിൽ നിന്നുമാണ് കോശത്തിലെ ഓരോ ആന്തരിക ഭാഗങ്ങളുടെയും പ്രവർത്തനം കോശത്തിന്റെ ആകെ പ്രവർത്തനത്തെ എങ്ങിനെയെല്ലാം സ്വാധീനിക്കുന്നു എന്ന് ആധുനികശാസ്ത്രം മനസ്സിലാക്കിയിട്ടുള്ളത്. അത്രയൊന്നും ആഴത്തിലുള്ള വിശദീകരണം ഉണ്ടായിട്ടില്ലെങ്കിലും ചില സൂചനകൾ പൌരാണിക ശാസ്ത്ര പഠനങ്ങളിലും കാണാം.

മഹാവിഷ്ണുവിന്റെ നിറം നീലയാണ്. ആധുനികരുടെ ചാതുർവർണ്ണ്യ വ്യാഖ്യാനങ്ങളിലും നീലനിറം പരാമർശിക്കുന്നില്ല. അതുകൊണ്ട്  വിഷ്ണു വർണ്ണാതീതനാണെന്ന്  മനസ്സിലാക്കേണ്ടിയിരിക്കുന്നു.  ആധുനികശാസ്ത്രത്തിന്റെ സൂക്ഷ്മദർശിനികൾ കോശത്തിലെ ന്യൂക്ലിയസ്സിന്റെ നിറം dark എന്നും, grey എന്നും, blue എന്നും പറയുന്നുണ്ട്. 

[കോശത്തിന്റെ നിറം  blue എന്ന്  എഴുതിയത്, ഗൂഗിളിൽ നിന്നും കിട്ടിയ   ചുവടെ കൊടുത്തിട്ടുള്ള ചിത്രത്തിന്റെ  അടിക്കുറിപ്പിൽ  microscopic view of  mast cell  എന്ന്  എഴുതിയിരുന്നതുകൊണ്ടാണ്.  അതിൽ ‘സ്റ്റെയിൻ’ ചെയ്തതാണെന്ന് എഴുതിയിട്ടും ഉണ്ടായിരുന്നില്ല.  കൂടുതൽ വായിക്കാതെ  വന്ന ഈ അബദ്ധത്തിന് ഒരു കുറിപ്പ്  ഈ പോസ്റ്റിന്റെ താഴെ  കൊടുക്കുന്നു.]




                   (മാസ്റ്റ് സെല്ലിന്റെ സൂക്ഷ്മദർശിനിയിലൂടെയുള്ള ദൃശ്യം)

പഞ്ചേന്ദ്രിയങ്ങിളിലൂടെ ലഭിക്കുന്ന വിഷയാനുഭവങ്ങളിൽ (ശബ്ദ, സ്പർശ, രസ, രൂപ, ഗന്ധം)  നിന്നുള്ള  അറിവിലൂടെയാണ്   ധർമ്മബോധമുള്ള ബുദ്ധി വളർന്നു വരുന്നത്. വിഷയാനുഭവങ്ങളോട് നമ്മൾ അനുകൂലമായും പ്രതികൂലമായും പ്രതികരിക്കുന്നു. പ്രതികരണത്തിന്റെ അടിസ്ഥാനം ആകർഷണമോ വികർഷണമോ ആയിരിക്കും. ഈ ആകർഷണ വികർഷണം കൊണ്ട് മനസ്സിൽ ഒരു പ്രത്യേക ഓർമ്മയെ നിക്ഷേപിക്കുന്നതിന് സംസ്കാരം എന്നു പറയുന്നു.

ചുറ്റുകളായി കിടക്കുന്ന അഞ്ചു തലയുള്ള (പ്രപഞ്ചാനുഭവങ്ങളുള്ള) അനന്തസർപ്പത്തിന്റെ മെത്തയിലാണ് വിഷ്ണുവിന്റെ ശയനം. ആത്മാവിന്റെ അനന്തമായ പതിനായിരം ജന്മങ്ങളുടെ ഒർമ്മയുടെ കാല്പാടുകൾ കുറിച്ചുവെച്ചിട്ടുള്ളത് ഈ അനന്തമായി കിടക്കുന്ന സർപ്പത്തിലാണെന്ന് ഞാൻ പറയുന്നില്ല. അത് ക്രോമോസോമിനെക്കുറിച്ച് ആധുനികശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങൾ പാർത്ഥൻ പൌരാണിക ഉഢായിപ്പിനെ ശാസ്ത്രമാണെന്നു പറയാൻ കാണിക്കുന്ന സൂത്രമാണെന്നു പറയും. വിഷ്ണുവിനെ വിട്ടുപിരിയാൻ അനന്തനാവില്ല എന്ന് അനന്തന്റെ അംശാവതാര കഥകൾ സൂചിപ്പിക്കുന്നുണ്ട്.   (" The DNA molecule may be circular or linear, and can be composed of 10,000 to 1,000,000,000[1] nucleotides in a long chain.")

മഹാവിഷ്ണുസങ്കല്പം ഓർമ്മയെ സൂചിപ്പിക്കുന്നു എന്നു പറഞ്ഞതാണ് ആധുനികന്റെ അസഹിഷ്ണുത പുറത്തുവരാൻ കാരണമായത്. ഭാരതീയ ദർശനങ്ങളുടെ അടിസ്ഥാനത്തിൽ ‘ഓർമ്മ’യെക്കുറിച്ച് ഒന്നു വിശദീകരിക്കാം.

“പ്രസവിച്ച ഉടനെത്തന്നെ ഏതു ജന്തുവിന്റെയും (സസ്തനിയുടെ) കുഞ്ഞ് അതിന്റെ അമ്മയുടെ മുലച്ചുണ്ട് നുണയുവാൻ തുടങ്ങും. അതുകണ്ടാൽ അപ്രകാരം ചെയ്യാനുള്ള പരിചയം എങ്ങിനെ ഉണ്ടായി എന്നു ചിന്തിക്കാം.   ഇത് കാണിക്കുന്നത് ആത്മാവിന്റെ അമരത്വത്തെയാണെന്ന്, ഭാരതീയ ഋഷിമാർ പറയുന്നു. പൂർവ്വജന്മത്തിലെ അനുഭവംകൊണ്ടാണ് അതിന് ഈ സംസ്കാരം ഉണ്ടായിരിക്കുന്നത്. ഈ പറയുന്നത് ഒരുമാതിരി അന്ധവിശാസമാണെന്ന് ആധുനികർ കരുതിയേക്കാം. “ഒരു ജീവി കടന്നു പോകുന്ന പതിനായിരം ജന്മങ്ങളിലെ ഓർമ്മയുടെ കാല്പാടുകളെയാണ് ഇത് കുറിക്കുന്നതെന്നു ‘ഷ്രോഡിംഗർ’ അഭിപ്രായപ്പെടുന്നു”. ഋഷിമാർ പറഞ്ഞതും ഷ്രോഡിംഗർ പറഞ്ഞതും തമ്മിലുള്ള ശാസ്ത്രഭാഷയുടെ വ്യത്യാസം ഇവിടെ കാണാം. ഷ്രോഡിംഗർ പറയുന്നത്, ജനിതകമായി വന്ന പതിനായിരം ജന്മങ്ങളുടെ ഓർമ്മകളെപ്പറ്റിയാണ്.   ഋഷിമാർ പറയുന്നത്, പതിനായിരം പുനർജന്മങ്ങളിൽ കൂടി കടന്നുപോയ ജീവന്റെ പരിണാമത്തെപ്പറ്റിയാണ്.”


‘നാം അമ്മയിൽനിന്നും വരുന്നത് ഒന്നും എഴുതിയിട്ടില്ലാത്ത ഒരു സ്ലേറ്റ് പോലെയുള്ള മനസ്സോടുകൂ‍ടിയാണെന്നു‘ ‘ജോൺ ലോക്ക്’ അഭിപ്രായപ്പെടുന്നു. ‘യുങ്’ അതിനെ നിശിതമായി ഖണ്ഡിച്ചുകൊണ്ടു പറയുന്നത്, ‘സുഘടിതമായ ഒട്ടനവധി നിർദ്ദേശങ്ങളടങ്ങിയ ഒരു കാരണബോധത്തോടുകൂടിയാണ് ഓരോ കുഞ്ഞും ജനിക്കുന്നതെന്നാണ്‘.

ഇവിടെ ഭാരതീയ പൌരാണികശാസ്ത്രത്തിന്റെയും പാശ്ചാത്ത്യ ശാസ്ത്രത്തിന്റെയും ഇടയിൽ ഒരു ഭിന്നത പ്രകടമാകുന്നുണ്ട്. അനുഭവങ്ങളിൽകൂടി ജനിതകങ്ങളിൽ ശേഖരിച്ചു വയ്ക്കേണ്ടതായിട്ടുള്ള DNA, RNA കളുടെ അക്ഷരവൈജാത്യത്തെ, ആധുനികശാസ്ത്രം വംശസംരക്ഷണത്തിനായുള്ള പുത്രോത്പാദനത്തിൽ കൂടിമാത്രം നടക്കുന്ന പാരമ്പര്യവാദമായി എണ്ണുമ്പോൾ, അച്ഛനമ്മമാരുടെ പുനർജന്മമുണ്ടാകുന്നത് സ്വന്തം മക്കളിൽ മാത്രമായി ചുരുങ്ങുന്നു. എന്നാൽ, ഭാരതീയ ബോധശാസ്ത്രത്തിൽ ഒരുവൻ തന്നോടൊപ്പം കൊണ്ടുവരുന്നത് അച്ഛനമ്മമാരുടെ ആകെ ജീവിതത്തിനാധാരമായ ജനിതകങ്ങൾ മാത്രമല്ല, ഒരു ജീവാത്മാവിന്റെ സ്വത്വത്തിൽ വൃദ്ധിപ്രാപിച്ച് സൂക്ഷ്മവത്കരിക്കപ്പെട്ട ലിംഗശരീരത്തിന്റെ (കാരണശരീരം) പുനരാവിഷ്കരണത്തെക്കൂടിയാണ്. പുനർജന്മത്തിന്റെ ഈ രണ്ടു തത്ത്വങ്ങളിൽ ഒന്നിനുമാത്രമെ പ്രസക്തിയുള്ളൂ എന്ന പിടിവാദം അനാവശ്യമാണെന്ന് ജീവിതാനുഭവങ്ങൾ നമുക്ക് കാണിച്ചു തരുന്നു. പാരമ്പര്യമായി ലഭിക്കുന്ന സംസ്കാരം പുത്രോല്പാദനത്തിലൂടെമാത്രമെ ഉണ്ടാകുന്നുള്ളൂ എങ്കിൽ ഒരു ശാസ്ത്രജ്ഞനെയോ ഡോക്ടറെയോ സംഗീതജ്ഞനെയോ സമൂഹത്തിന് ആവശ്യമുള്ള അവസരത്തിൽ, ഈ ശാഖയിൽ പ്രാവീണ്യമുള്ള രണ്ടു ജോഡികളെ ചേർത്ത് സന്തതി പരമ്പരയെ സൃഷ്ടിച്ചാൽ, അവരുടെ സന്തതികൾ ശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും സംഗീതജ്ഞന്മാരും മാത്രമായിത്തീരേണ്ടതല്ലെ.

(ജനിതകത്തെക്കുറിച്ച് അല്പം അടുത്ത പോസ്റ്റിൽ)
-------------------------------------------------------------------------

(പോസ്റ്റിൽ എഴുതിയ അബദ്ധത്തിന് ഒരു വിശദീകരണം)
സെല്ലിന്റെ നിറം സ്റ്റെയിൽ ചെയ്തിട്ടാണ് നമുക്ക് കാണിച്ചു തരുന്നത് എന്ന കാൽ‌വിന്റെ കമന്റിന് നന്ദി പറയുന്നു. സെല്ലിനെക്കുറിച്ച് ഗൂഗിൾ തപ്പിയപ്പോൾ കിട്ടിയ (മുകളിൽ പോസ്റ്റിൽ കൊടുത്തിട്ടുള്ള) ചിത്രത്തിൽ microscopic view of mast cell എന്ന അടിക്കുറിപ്പുണ്ടായിരുന്നു. സ്റ്റെയിൽ ചെയ്ത വിവരം അവിടെ കൊടുത്തിരുന്നില്ല. ഇത് തൊലിയെ സംബന്ധിക്കുന്ന cell ആയതുകൊണ്ട് കൂടുതൽ അന്വേഷിക്കാതെ ഞാൻ വിശ്വസിക്കുകയും ചെയ്തു.


കൃഷ്ണനെ ‘കറുപ്പാ’ എന്നു വിളിക്കാത്തത് അതൊരു സവർണ്ണ നാമമല്ലാത്തതിനാലാവാം. കറുത്ത മേഘത്തിനെ ‘നീലക്കാർമുകിൽ’ എന്നു വിശേഷിപ്പിച്ചത് ഞാനല്ല; നിറത്തെക്കുറിച്ചറിയാവുന്ന ഏതെങ്കിലും കലാകാരനാവണം.


കാൽ‌വിന്റെ കമന്റിനുശേഷം സെല്ലിനെക്കുറിച്ച് ഒന്നുകൂടി നോക്കിയപ്പോൾ, grey എന്നും, dark എന്നും പറയുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. താഴെ കൊടുത്തിരിക്കുന്ന സ്ക്രീൻ ഷോട്ടുകളിൽ നിന്നും അങ്ങിനെയാണ് എനിക്ക് മനസ്സിലായത്. തെറ്റുണ്ടെങ്കിൽ ഇതിന്റെ ശാസ്ത്രീയ വശം കൂടുതൽ അറിയാവുന്നവർ തിരുത്തുക.


(ചിത്രങ്ങൾ : ഗൂഗിളിൽ നിന്നും)

Sunday, November 28, 2010

ത്രിമൂർത്തികളെ വീണ്ടും സൃഷ്ടിക്കുന്നവർ



    


മുകളിൽ ചേർത്തിട്ടുള്ള കമന്റുകൾ ശ്രദ്ധിച്ചിരിക്കുമല്ലൊ. അതിന്റെ ഒരു കൂട്ടായ്മ എന്തെന്നു വച്ചാൽ, എതിർക്കുക; അതിനു കഴിഞ്ഞില്ലെങ്കിൽ വെറുതെയെങ്കിലും കളിയാക്കുക. എന്തിനാണെന്നു ചിന്തിച്ചാൽ, അതിന്റെ അടിവേരുകൾ കിടക്കുന്നത് അങ്ങ് ദൂരെയാണെന്നു കാണാം. അന്ധമായ വിശ്വാസങ്ങളല്ല ഹൈന്ദവ ഈശ്വരവിശ്വാസം എന്ന് പറയുവാൻ ശ്രമിച്ചപ്പോഴാണ് ഈ പ്രതികരണം. ഇതു വേണ്ടെന്നു വെച്ച് ഏതെങ്കിലും ആചരങ്ങളെക്കുറിച്ചോ അമ്പലങ്ങളെക്കുറിച്ചോ എഴുതിയാൽ ഈ പ്രതികരണം വേറെ തരത്തിലാവും. ശബരിമലയിൽ പൊന്നമ്പലമേട്ടിലെ ദീപം കത്തിക്കൽ, നിരവധി ഹിന്ദു സംഘടനകളുടെ വിമർശനങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സർക്കാർ നിർത്തലാക്കാത്തത് എന്നു ചോദിച്ചാൽ വേറെ തരത്തിലാവും മറുപടി. പൂർവ്വകാല ആധിപത്യത്തിന്റെയും അടിമത്തത്തിന്റെയും വിഴുപ്പുകൾ പേറിയാലും എന്തെല്ലാം അധിക്ഷേപങ്ങൾ ഉണ്ടായാലും ഇന്ന് ഒരു ജനത ‘ഹിന്ദു’ എന്ന ലേബലിൽ ഇവിടെ ജീവിക്കുന്നുണ്ട്. ഇനിയെങ്കിലും അപകർഷതാബോധത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പിടിയിൽ നിന്നും മോചിപ്പിക്കാൻ ഒരു കൈത്തിരി കൊളുത്താൻ ശ്രമിക്കുന്നത് ചിലർക്ക് സഹിക്കുന്നില്ല. ഹിന്ദുക്കളുടെ ആത്മീയചിന്തയുടെ തലം ഉയർന്നാൽ അതിന്റെ ദോഷം ഹിന്ദുക്കളുടെ പുരോഹിതന്മാർക്കും മറ്റു ചൂഷകർക്കുമെന്നപോലെ ഹൈന്ദവേതര മതവിശ്വാസികൾക്കും കൂടിയാണ്.

(അല്പം ചരിത്രം)

ചാതുർവർണ്ണ്യത്തിന്റെയും ജാതിയുടെയും പേരിൽ വൈദികരും ഭരണകർത്താക്കളും ചേർന്ന് ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങളെ ദ്രോഹിച്ചും ചൂഷണം ചെയ്തും അജ്ഞതയിൽ തള്ളിയിട്ടും നടന്നിരുന്ന ഒരു ഭരണവ്യവസ്ഥ ഉണ്ടായിരുന്നത് ചരിത്ര വസ്തുതയാണ്. അതിനുശേഷം നീണ്ടകാലത്തെ വിദേശാ‍ധിപത്യത്തിന്റെ ഫലമായി ആത്മീയമായും സാമൂഹികമായും വളരെയധികം പിന്നിലായിരിക്കുന്നത് ഇന്നത്തെ ഭാരതത്തിലെ ‘ഹിന്ദുക്കൾ‘ എന്നു പറയുന്ന അതേ ജനവിഭാഗം തന്നെയാണ്. വിദേശരാജ്യങ്ങളുമായി ഭാരതത്തിന് കച്ചവടബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു മതത്തിന്റെ അധിനിവേശം ആദ്യമായുണ്ടാകുന്നത് 7-ആം നൂറ്റാണ്ടിൽ ഇസ്ലാം മതത്തിന്റെ വരവോടെയാണ്. അവർ കേരളത്തിൽ വന്ന് കച്ചവടം ചെയ്യുകയും, ഇവിടത്തെ സ്ത്രീകളെ വിവാഹം കഴിക്കുകയും, അടുത്ത ബന്ധുക്കളെ മതം മാറ്റുകയും ചെയ്തു. നമ്മുടെ രാജാക്കന്മാർ അവർക്ക് പള്ളി പണിതുകൊടുക്കുകയും, അങ്ങിനെ നിരുപദ്രവമായ രീതിയിൽ ഇസ്ലാമിൽ ‘മാപ്പിള’മാർ എന്ന നാമധേയത്തൊടുകൂടി ഒരു സമൂഹം മലബാർ ഭാഗത്ത് വളർന്നു വരികയും ചെയ്തു. 8-ആം നൂറ്റാണ്ടിൽ മുഹമ്മദ് ബിൻ ഖാസിം ‘സിന്ധ്’ (ഇപ്പോൾ പാകിസ്ഥാനിൽ) പിടിച്ചെടുത്തുകൊണ്ടാണ് ആദ്യമായി അധികാരം സ്ഥാപിക്കുന്ന അധിനിവേശത്തിന് തുടക്കമിട്ടത്. 10-ആം നൂറ്റാണ്ടിൽ മുഹമ്മദ് ഗസ്നിയും, 12-ആം നൂറ്റാണ്ടിൽ മുഹമ്മദ് ഗോറിയും ആടക്കമുള്ളവരുടെ നിരവധി ആക്രമണത്തിന് ഭാരതം സാക്ഷിയായി. 16-ആം നൂറ്റാണ്ടിൽ (1526ൽ) ഡൽഹി പിടിച്ചടക്കിക്കൊണ്ട് ബാബർ മുഗൾ സാമ്രാജ്യത്തിന്റെ തറക്കല്ലിട്ടു. (ഇത് വടക്കുനിന്നുള്ള ആക്രമണം).

1498ൽ വാസ്കോഡഗാമ കോഴിക്കോട് എത്തുകയും, സാമൂതിരിയുമായുള്ള ഉടമ്പടിപ്രകാരം കച്ചവടത്തിനായി സ്ഥലം കൊടുക്കുകയും ചെയ്തു. ഭാരതീയന്റെ ക്ഷമയെ ചൂഷണം ചെയ്ത് 1510 ൽ ഗോവ പിടിച്ചടക്കുകയും അവിടെ ആധിപത്യമുറപ്പിക്കുകയും ചെയ്തു. 17-ആം നൂറ്റാണ്ടിൽ ഡച്ചുകാരും ഫ്രഞ്ചുകാരും ഇന്ത്യയിൽ കോളനികൾ സ്ഥാപിച്ചു. അതിനുശേഷം 1608ൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ വരുകയും, 1615ൽ ഈസ്റ്റ് ഇന്ത്യ കമ്പനി പ്രവർത്തിക്കാൻ മുഗൾ രാജാവായ ജഹാംഗീർ അനുമതി നൽകുകയും ചെയ്തു. ഇന്ത്യയിൽ മുഴുവൻ കമ്പനി തുടങ്ങി അധികാരം കയ്യിലൊതുക്കി. 1777ൽ മറാത്താ യുദ്ധത്തിൽ തന്ത്രപൂർവ്വം ബ്രിട്ടീഷുകാർ പങ്കെടുത്തതു മുതൽ പിന്നീട് എല്ലാ സാമ്രാജ്യങ്ങളും അവരുടെ അധീനതയിലായി.

12 നൂറ്റാണ്ടിന്റെ വിദേശാ‍ധിപത്യം കൊണ്ട് ലോകത്തിലെ പ്രബലമായ രണ്ടു മതങ്ങൾക്ക് വളരാനുള്ള നല്ല വളക്കൂറുള്ള മണ്ണ് ഒരുക്കിക്കൊടുക്കുകയായിരുന്നു ഒരെതിർപ്പും പ്രകടിപ്പിക്കാതെ ഇവിടത്തെ ജനങ്ങൾ ചെയ്തുകൊണ്ടിരുന്നത്. ഈ വിദേശാധിപത്യത്തിനിടയിൽ വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രം ഒറ്റപ്പെട്ട ഹിന്ദു മഹാരാ‍ജാക്കന്മാർ ഉണ്ടായിരുന്നു എന്നത് അത്ഭുതം തന്നെ. എങ്കിലും ചരിത്രം എടുത്തുനോക്കിയാൽ കാണുന്നത്, ‘സവർണ്ണരാജാക്കന്മാർ‘ കൊണ്ടാടിയിരുന്ന ചാതുർവർണ്ണ്യവും ജാതിവ്യവസ്ഥയും മൂലം അവർണ്ണ വിഭാഗങ്ങൾ അനുഭവിച്ചിരുന്ന ദുരിതങ്ങളെക്കുറിച്ചു മാത്രമാണ്.   കൂടാതെ, വിദേശാധിപത്യങ്ങൾ ഭാരതത്തിൽ ചെയ്ത ക്രൂരതകളെ മറയ്ക്കാനായി നേട്ടങ്ങളുടെ ചരിത്രങ്ങൾ എത്രവേണമെങ്കിലും ലഭ്യവുമാണ്.


ത്രിമൂർത്തികൾ സങ്കല്പങ്ങളാണെന്നു പറഞ്ഞപ്പോഴാണ് ആധുനിക ചിന്തകന്മാരുടെ അസഹിഷ്ണുത വെളിയിൽ വന്നത്. അവർ കേട്ടിട്ടുള്ളതും സ്വയംകൃതവുമായ കഥകൾ പൊടിപ്പും തൊങ്ങലും കൂട്ടി പ്രചരിപ്പിക്കുമ്പോൾ മാത്രമെ ഹിന്ദുത്വത്തിനെ ഇകഴ്ത്താനും പാർത്ഥനെ കളിയാക്കാനുമുള്ള വിഭവങ്ങൾ സ്വരൂപിക്കാൻ കഴിയുകയുള്ളൂ. പാടിപ്പതിഞ്ഞ ശീലം മാറ്റാൻ കഴിയാത്തതുകൊണ്ടാകാം മാറ്റി ചിന്തിക്കാനുള്ള അവസരം കാണാതെപോകുന്നത്. ഹിന്ദുക്കളുടെ ആത്മീയ ചിന്തകൾ എന്നും അന്ധതയിൽ കുടുങ്ങിക്കിടക്കണം എന്നാഗ്രഹിക്കുന്നവർ നിരവധിയാണ്. ആ ബോധം നിലനിർത്തിയാലെ വിമർശിക്കാനും ലേഖനം എഴുതാനുമുള്ള വിഭവങ്ങൾ ഒരുക്കാൻ കഴിയുകയുള്ളൂ. കലക്കവെള്ളത്തിൽ നിന്നും കിട്ടുന്ന വിഭവത്തിന് മാ‍ർക്കറ്റ് കിട്ടുന്നതും ഒരു കാരണമായിരിക്കാം. ഇക്കൂട്ടരെല്ലാം അവശവിഭാഗങ്ങളെ ഉദ്ധരിക്കാനുള്ള പുരോഗമനാശയങ്ങളുമായിട്ടാണ് വരുന്നതെന്നു തോന്നും ഇവരുടെ കമൻന്ുകൾ വായിച്ചാൽ . പക്ഷെ ആശയങ്ങൾ ഒന്നും കാണാറില്ല.

ഇതിനെക്കാൾ നല്ലത് മുസ്ലീം പ്രചാരകരാണ് എന്നു തോന്നുന്നു. അവരുടെ പ്രസിദ്ധീകരണങ്ങളായ “ഹൈന്ദവത ധർമ്മവും ദർശനവും“ – എം.എം.അക്ബർ, “ദേവദർശനം“ – ശിഹാബുദ്ദീൻ ആരാബ്രം, “ബ്രഹ്മസൂത്രം ദ്വൈതമോ അദ്ദ്വൈതമോ” – എൻ.എം.ഹുസ്സൈൻ എന്നീ ബൃഹത്തായ കൃതികൾ ഹിന്ദുക്കളെ നേർവഴിക്ക് നയിക്കാനല്ലാതെ വേറെന്തിനാണ്. ഹൈന്ദവ വിശ്വാസികളായ പുരോഗമനക്കാർ കാണേണ്ടതുതന്നെയാണ് ഈ സംരഭം. പൌരാണിക കഥകളിലെ നവീന വ്യാഖ്യാനങ്ങളിലൂടെ കലക്കി ചാടിക്കുന്ന മീനുകൾക്കുള്ള വലകളാണ് മുകളിൽ സൂചിപ്പിച്ച കൃതികൾ. അവർക്കുവേണ്ടി വിടുപണി ചെയ്യുന്ന ആധുനിക വ്യാഖ്യാതാക്കൾ എന്റെ ചുറ്റിലും നിറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ കോരിത്തരിക്കുന്നു.

വ്യക്തിപരമായ കളിയാക്കൽ മാറ്റിവെച്ച്, ലേഖനത്തിനെ കളിയാക്കിയവർക്ക് അവരുടെ ശരികൾ എന്താണെന്ന് പറയാനുള്ള ധാർമ്മികമായ ഉത്തരവാദിത്ത്വമുണ്ട്. വിഷ്ണു ഓർമ്മയല്ല, ശിവൻ ലയമല്ല എന്നൊക്കെ പറയുന്നവർ അവർക്ക് കൂടുതൽ ശരിയെന്ന് തോന്നുന്ന ഭാഷ്യം എന്തെന്ന് വ്യക്തമാ‍ക്കുന്നില്ല. അത് വ്യക്തമാക്കിയാൽ യുക്തിഭദ്രമല്ലാത്ത അവരുടെ യുക്തിവാദത്തിന് നിലനില്പില്ലാതാകുമോ?

Thursday, November 25, 2010

വെളുത്ത വസ്ത്രം ധരിച്ച വിഷ്ണു.



ത്രിമൂർത്തീസങ്കല്പത്തെക്കുറിച്ച് ഞാൻ എഴുതിയ വിശദീകരണങ്ങൾ ഹൈന്ദവ വിശ്വസങ്ങൾക്കെതിരാണെന്നും പറഞ്ഞ് ഉടൻ തന്നെ ഒരു ഹിന്ദു-സംരക്ഷകൻ അതിനെതിരായി ഒരു പോസ്റ്റ് ഇട്ടു. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് : “ആര്യൻ ഗോത്രങ്ങളിൽ ഒന്നായിരുന്ന വിഷ്ണി ഗോത്രത്തിന്റെ കുലദൈവമായിരുന്നു വിഷ്ണു എന്നാണ് എന്റെ പരിമിതമായ അറിവ്”. അങ്ങനെ വിശ്വസിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ഞാൻ ആ പോസ്റ്റിൽ വ്യത്യസ്തമായ ഒരു വ്യാഖ്യാനം ആണ് പറഞ്ഞത്; വിഷ്ണു സഹസ്രനാമം വിശദീകരിക്കലായിരുന്നില്ല ഉദ്ദേശം. എന്റെ പോസ്റ്റിൽ ശുക്ലം എന്നും വിഷ്ണു എന്നും കണ്ടപ്പോൾ, “ശുക്ലാംബരധരം വിഷ്ണും” എന്നു പറയുന്നത് ഇതാണല്ലെ എന്ന ഒരു ചോദ്യം. നീല നിറത്തിലുള്ള മഞ്ഞ വസ്ത്രമുടുത്ത വിഷ്ണുവിനെക്കുറിച്ച് ‘വെള്ളവസ്ത്രമുടുത്ത വിഷ്ണു’ എന്ന് അനാര്യന്റെ വിശദീകരണവും വന്നു. കൂടാതെ, സായ്കൃഷ്ണന്റെ ഇംഗ്ലീഷ് പരിഭാഷയും.

Shuklam means White.
"shuklambaradharam vishnum
Shashivarnam chaturbhujam
Prasanna vadanamdhyayet
Sarva vighnopashantaye"

meaning,

Attired in white and all-pervading,
O moon-hued, four-shouldered One
with smiling face so pleasing,
upon You we meditate
for removing all obstacles.

ഇതൊന്നും ഞാൻ ഉദ്ദേശിച്ചതല്ല, എന്നു മാത്രമല്ല ഇതൊന്നുമല്ല ഈ വിശദീകരണത്തിനു പിന്നിൽ ഉള്ളത് എന്ന് അറിയിക്കാൻ വേണ്ടി മാത്രമാണ് ഈ പോസ്റ്റ്.

എന്തുകാര്യം തുടങ്ങുമ്പോഴും അതിന്റെ ഒരു തുടക്കം എന്ന നിലയിൽ ഒരു പ്രാർത്ഥന എല്ലാവരും ചൊല്ലാറുണ്ട്. അത് ധ്യാനശ്ലോകമാകാം, ഗുരുവന്ദനമാകാം, പതാകവന്ദനമാകാം, അഭിവാദനങ്ങളോ മൌനപ്രാർത്ഥനയോ ആവാം. ഹൈന്ദവ ആചാരങ്ങളിൽ ധ്യാനശ്ലോകങ്ങളാണ് സാധാരണ എല്ലാറ്റിന്റെയും തുടക്കത്തിൽ ഉപയോഗിച്ച് കാണാറുള്ളത്. എല്ലാ വിഘ്നത്തിൽ നിന്നും ഉള്ള മോചനത്തിനുവേണ്ടി വിഘേനേശ്വരനെ പ്രാർത്ഥിക്കുന്നതാണ് കൂടുതലും സ്വീകരിച്ചു വരുന്നത്. അതുകൊണ്ടു തന്നെയാകണം വിഷ്ണു സഹസ്രനാമത്തിന്റെ തുടക്കവും വിനായകനെ സ്തുതിച്ചുകൊണ്ടു തന്നെ തുടങ്ങിയത്.



“ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം

പ്രസന്ന വദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ “



ശുക്ലവർണ്ണമായ വസ്ത്രം ധരിച്ചവനും സർവ്വ വ്യാപിയും ചന്ദ്രന്റെ നിറമുള്ളവനും നാല് തൃക്കൈകളോട് കൂടിയവനും പ്രസന്നമായ മുഖത്തോട് കൂടിയവനുമായ (ഗണപതിയെ), എല്ലാ വിഘ്നങ്ങളുടെയും ഉപശാന്തിക്കായി ധ്യാനിക്കണം. ( സ്കന്ദ പുരാണത്തിൽ നിന്നെടുത്തതാണ് ഈ ശ്ലോകം ).

 കുറച്ചു മുന്നോട്ട് പോയാൽ താഴെ പറയുന്ന വിഷ്ണുവിനെ സ്തുതിക്കുന്ന ശ്ലോകം കാണാം.
“ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗ‌മ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവ്വലോകൈക നാഥം.“

ശാന്തമായ ആകാ‍രത്തോടു കൂടിയവനും സർപ്പത്തിന്മേൽ ശയിക്കുന്നവനും നാഭിയിൽ താമരപ്പൂ ഉള്ളവനും ദേവന്മാരുടെ ഈശനായിരിക്കുന്നവനും ലോകങ്ങൾക്കെല്ലാം ആധാരമായിരിക്കുന്നവനും ആകാശം പോലെ സർവ്വവ്യാപിയായിരിക്കുന്നവനും മേഘവർണ്ണമുള്ളവനും മംഗളകരങ്ങളായ അവയവങ്ങളോടു കൂടിയവനും മഹാലക്ഷ്മിയുടെ ഭർത്താവും താമരയിതൾ പോലെ മനോഹരമായ കണ്ണുകളോടു കൂടിയവനും യോഗിവര്യന്മാരുടെ ഹൃദയങ്ങളിൽ ധ്യാനം കൊണ്ട് ഗമിക്കുന്നവനും സംസാരഭയത്തെ ഇല്ലാതാക്കുന്നവനും സർവ്വലോകങ്ങൾക്കും ഏകനാഥനായിരിക്കുന്നവനുമായ മഹാവിഷ്ണുവിനെ ഞാൻ വന്ദിക്കുന്നു.

Friday, November 19, 2010

ത്രിമൂർത്തികൾ വീണ്ടും

പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന അഖണ്ഡസത്യബോധത്തെ ത്രിമൂർത്തികളിൽ ഒതുക്കാൻ ശ്രമിക്കുന്നതു തന്നെ സാഹസമാണ്. എങ്കിലും ആധുനിക ശാസ്ത്രശാഖ വികസിക്കുന്നതിനും മുമ്പുതന്നെ ഇതിന്റെ വ്യാഖ്യാനങ്ങളെല്ലാം ഉണ്ടായിരുന്നു എന്നെങ്കിലും മനസ്സിലാക്കുന്നത് നന്നായിരിക്കും. ആധുനികന്റെ കണ്ടുപിടുത്തങ്ങൾക്കനുസരിച്ച് വ്യാഖ്യാനങ്ങൾക്ക് മാറ്റം വരുത്തേണ്ട വേദവാക്യങ്ങൾ എല്ലാം തന്നെ തള്ളിക്കളയേണ്ടതാണ്. അത് സനാതനം ആവുകയില്ല. ഇതിനു മുമ്പിലത്തെ പോസ്റ്റിൽ ത്രിമൂർത്തികളെക്കുറിച്ച് ബാഹ്യമായി മാത്രം സ്പർശിച്ചുപോയതുകൊണ്ടാവാം ചില ആധുനിക വ്യാഖ്യാതാക്കൾക്ക് അസഹിഷ്ണുത തോന്നുന്നുണ്ടായിരുന്നു. അതുകൊണ്ട് ഒന്നുകൂടി വിശദമാക്കാം എന്നു തീരുമാനിച്ചു. പലയിടത്തുനിന്നും വായിച്ച വ്യാഖ്യാനങ്ങൾ എല്ലാം ഇവിടെ ചേർത്തിട്ടുണ്ട്. ആവർത്തന വിരസത ഉണ്ടായിരിക്കും. ഇതെല്ലാം വായിച്ചിട്ടും ഹിന്ദുവിന്റെ അജ്ഞതയെ പരിപോഷിപ്പിക്കാൻ തന്നെയാണ് ആധുനിക ചിന്തകന്മാരുടെ ശ്രമം എങ്കിൽ, നാലു തലയുള്ള ബ്രഹ്മാവിനെയും അനന്തശാ‍യിയായ വിഷ്ണുവിനെയും വീണ്ടും വ്യക്തമാക്കിത്തരുമെന്നു പ്രതീക്ഷിക്കുന്നു. മനുഷ്യനാണല്ലൊ എല്ലാ ദൈവങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത്.


ഈ പ്രപഞ്ചത്തിലുള്ള പരമാണു മുതൽ ഗാലക്സിവരെ എല്ലാറ്റിനെയും നിയതമായ മാർഗ്ഗങ്ങളിൽ ഒരിക്കലും വഴിതെറ്റാതെ അതിന്റെ ഭ്രമണപഥങ്ങളിൽ കൂടി നയിച്ചു കൊണ്ടിരിക്കുന്നത് വിശ്വത്തിന്റെ ഊനമില്ലാത്ത ഒരു ഓർമ്മയാണ്. എല്ലാറ്റിനെയും നിലനിർത്തുന്ന ആ ഓർമ്മയെ (അഖണ്ഡസത്യബോധം) വിഷ്ണു എന്നു വിളിക്കാം. വിഷ്ണു ഓർമ്മയുടെ ദേവനാണ്, ശിവൻ മറവിയുടെയും (ലയം).


വ്യാവഹാരികലോകത്തിന്റെ ഘടനയും രചനാവൈശിഷ്ട്യവും പ്രാതിഭാസികമായി തള്ളിക്കളയാൻ നിവൃത്തിയില്ലാത്തതുകൊണ്ട് കവികൾ കൂടിയായിരുന്ന ഋഷികൾ സംസൃഷ്ടമായ എല്ലാറ്റിന്റെയും പിതാവായി ഒരു പ്രജാപതിയെ സങ്കല്പിക്കുകയുണ്ടായി. നാലു ദിക്കിലേക്കും തിരിഞ്ഞിരിക്കുന്ന മുഖത്തോടുകൂടിയ ബ്രഹ്മദേവൻ സാർവ്വത്രികമായ മനസ്സിന്റെ ആലങ്കാരികമായ ഒരു ഭാവനയാണ്. നാലു വേദങ്ങൾ ആ ബ്രഹ്മദേവന്റെ മുഖങ്ങളിൽ നിന്നും വന്നു എന്നുള്ളത് പുരാണ കഥകളിലുള്ള സങ്കല്പമാണ്. അപ്രകാരം കരുതുന്നത് സഹൃദയനായ ഒരു മനുഷ്യന്റെ സരസതയെന്നു കരുതുന്നതാണ് അന്ധവിശ്വാസമെന്നു പറയുന്നതിനെക്കാൾ നല്ലത്.


(മുഖത്തു നിന്നും ഉത്ഭവിക്കുന്നതും, മുകളിൽ നിന്നും ഇറക്കിക്കൊടുക്കുന്നതും യാഥാർത്ഥ്യമല്ലെന്ന് ഇതെഴുതിയ ഋഷിമാർക്ക് വ്യക്തമായി അറിയാമായിരുന്നു. ആധുനിക വ്യാഖ്യാതാക്കൾ മന്ദബുദ്ധികളായി ജനിക്കുന്നവരായിരിക്കും എന്ന് അവർ കരുതിക്കാണില്ല.)

ഈ പ്രപഞ്ചം ഒരു പൊട്ടിത്തെറിയിൽ നിന്നും ഉത്ഭവിച്ചു എന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. പക്ഷെ ഭാരതത്തിലെ “മന്ദബുദ്ധികളായ ഗോത്രവർഗ്ഗക്കാർ“ കുറച്ചുകൂടി സൂക്ഷ്മമായി ഈ സത്യം കണ്ടെത്തിയിട്ടുണ്ട്. ആദിയിൽ ബ്രഹ്മം മാത്രമെ ഉണ്ടായിരുന്നുള്ളൂ.      സത്വരജസ്തമസ്സുകളുടെ (ത്രിഗുണങ്ങളുടെ) സാമ്യാവസ്ഥയാണ് ‘അവ്യക്തം‘. രജസ്സിന്റെ ചലനം കൊണ്ട് ഈ ‘അവ്യക്തത‘ നഷ്ടമാവുകയും മൂലപ്രകൃതിയിൽ നിന്നും ഒരു വികൃതിയുണ്ടായി, ബുദ്ധിയും (അറിവ്) അഹങ്കാരവും പഞ്ചതന്മാത്രകളും, അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും, അഞ്ചു കർമ്മേന്ദ്രിയങ്ങളും, പഞ്ചമഹാഭൂതങ്ങളും ഉരുത്തിരിഞ്ഞുവന്നു.

ഗുണത്രയങ്ങൾ ഒന്നിച്ചിരിക്കുമ്പോഴും അതിൽ ഒരു ഗുണം അധികമായി വർത്തിക്കും. അതിനാൽ ത്രിഗുണങ്ങളെ വീണ്ടും മുമ്മൂന്ന് ഭാഗങ്ങളാക്കി ആകെ ഒമ്പത് ഭാഗങ്ങളായി വ്യവഹരിക്കപ്പെടുന്നു. ഇതിൽ സത്ത്വത്തിൽ സത്ത്വഗുണം പ്രധാനമാകുമ്പോൾ വിഷ്ണുവും, സത്ത്വത്തിൽ രജസ്സ് പ്രധാനമാകുമ്പോൾ ബ്രഹ്മാവും, സത്ത്വത്തിൽ തമസ്സ് പ്രധാനമാകുമ്പോൾ രുദ്രനും ഉണ്ടായി എന്ന് സങ്കൽ‌പ്പം.


ചാക്രികമായ പ്രപഞ്ചസൃഷ്ടിയുടെ ഘടനയും രചനാവിലാസവും വ്യവഹാരത്തിൽ കൊണ്ടുവരാൻ ഉതകുന്ന വിജ്ഞാനത്തെയും അനുസ്മരണപ്രക്രിയയെയും ദേവതാരൂപം നൽകി വിഷ്ണു എന്നു വിളിക്കുന്നു. പാൽകടലിൽ സർപ്പത്തെ മെത്തയാക്കി മനുഷ്യരൂപത്തിൽ കിടന്നുറങ്ങുന്ന ചതുർഭുജനായ ഒരു ദേവനാണ് വിഷ്ണു എന്ന് സങ്കല്പിക്കുമ്പോൾ അത് തികച്ചും ബാലിശമായ ഒരു ചിത്രകഥയിലെ സങ്കല്പമായേ ആധുനികന് തോന്നുകയുള്ളൂ. നേരെമറിച്ച് കോടാനുകോടി ജീവരൂപങ്ങളിൽകൂടി കടന്നുപോകുമ്പോഴും, ജീനുകളുടെ സുനിശ്ചിതമായ പൂർവ്വാർജ്ജിതമായ വാസനയെ നിലനിർത്തുന്ന ഓർമ്മയുടെ നിയതസത്യമായ പ്രതീകമായാണ് ആ ദർശനത്തെ മനസ്സിലാക്കേണ്ടത്.       

പ്രപഞ്ചത്തിന്റെ സംരചനാ പ്രക്രിയക്ക് ദേവതാരൂപം നൽകിയപ്പോൾ അത് ബ്രഹ്മാവ് എന്ന നാലു തലയുള്ള പ്രതീകമായി. വിഷ്ണുവിന്റെ നാഭിയിൽ നിന്നും ഉത്ഭവിച്ച പത്മത്തിൽ ഉദയം ചെയ്തവനാണ് ബ്രഹ്മാവ് എന്നു സങ്കല്പം. തികച്ചും ശാസ്ത്രീയമായ (ആധുനികശാസ്ത്രം അല്ല) ആശയങ്ങളെ ആലങ്കാരികമായി മാനുഷീകരിക്കുമ്പോൾ അത് ആധുനികന് സഹായമാകുന്നതിനു പകരം, കഥകളായിട്ടേ തോന്നുകയുള്ളൂ. അതുകൊണ്ട് പൌരാണികമായ കാവ്യാലങ്കാരഭാഷകളിൽ ഗൂഢമായിരിക്കുന്ന സത്യങ്ങൾ ശാസ്ത്രഭാഷയിൽ പുനഃപ്രവചനം ചെയ്യേണ്ടിയിരിക്കുന്നു.


ത്രിഗുണങ്ങൾ എങ്ങനെ ത്രിദോഷങ്ങളാകും എന്ന് ആയുർവ്വേദത്തിന്റെ വീക്ഷണത്തിലൂടെ ഇങ്ങനെ പറയുന്നു :- പഞ്ചവായുക്കളിലെ പ്രബലമായ മൂന്നു വായുക്കൾ - വായു, അഗ്നി, ജലം – എന്ന മൂന്നു ഭൂതങ്ങളുടെ സ്വഭാവങ്ങളോടുകൂടി ശ്ലേഷ്മപിത്തവാതങ്ങളെന്ന മൂന്നു ധാതുരൂപങ്ങളായി നമ്മുടെ ശരീരത്തിൽ പ്രകാശിക്കുന്നു. ഈ ധാതുക്കളിൽ വായുവിന്റെ സ്വഭാവത്തോടുകൂടിയ വാതം സൃഷ്ടികർത്താവായും അഗ്നിയുടെ സ്വഭാവത്തോടുകൂടിയ പിത്തം രക്ഷകർത്താവായും, ജലത്തിന്റെ സ്വഭാവത്തോടുകൂടിയ ശ്ലേഷ്മം (കഫം) സംഹാരകർത്താവായും പ്രവർത്തിയ്ക്കുന്നു.

ഗുണത്രയത്തെ പ്രകൃതിയുടെ അടിസ്ഥാനപരമായ വസ്തുരചനക്കുള്ള മാതൃകകളായിട്ടാണ് പറഞ്ഞിരിക്കുന്നത്. പ്രകൃതിയുടെ ഗുണങ്ങളെ ഗുണങ്ങളെന്നു വിളിക്കേണ്ടത് അവയ്ക്ക്, ജീവന്റെ സമതുലിതയെ നിലനിറുത്തുവാൻ കഴിയുമ്പോഴാണ്. അത് കഴിയാതെ വരുമ്പോൾ അവ ഗുണങ്ങളല്ല, ദോഷങ്ങളാണ്.                  

Tuesday, November 9, 2010

ബ്രഹ്മാവും വിഷ്ണുവും ചരിത്ര പുരുഷന്മാർ ?





ഒരു ചർച്ചക്കിടയിൽ ‘ചിന്തകൻ’ എന്ന ബ്ലോഗർ ഒരിക്കൽ എന്നോട് ചോദിച്ചു, “ബ്രഹ്മാവല്ലെങ്കിൽ പിന്നെ ആരാ നിങ്ങളുടെ സ്രഷ്ടാവ്” എന്ന്. അതായത് സെമിറ്റിക് മതങ്ങളിലെ ദൈവത്തെപ്പോലെ ഒരാൾ ഇവിടെയും ഇരുന്ന് സൃഷ്ടി കർമ്മം ചെയ്യണം, എന്നാലേ വേദങ്ങളിൽ ഉണ്ടെന്ന് അവകാശപ്പെടുന്ന ഏകദൈവത്തെ സാക്ഷ്യപ്പെടുത്താൻ അവർക്ക് കഴിയുകയുള്ളൂ. ഇതുതന്നെ വേദാന്തത്തിൽ പറയുന്ന ബ്രഹ്മസങ്കല്പവുമായി പൊരുത്തപ്പെടാൻ കഴിയാത്ത ബഹുദൈവവിശ്വാസികൾക്കും പരിഭ്രമം ഉണ്ടാക്കും. അതുവരെ വിശ്വസിച്ചുപോന്നിരുന്ന, നമ്മളെ സൃഷ്ടിക്കുന്ന ബ്രഹ്മാവും, പരിപാലിക്കുന്ന വിഷ്ണുവും, സംഹരിക്കുന്ന/ലയിപ്പിക്കുന്ന ശിവനും ഇല്ലാത്ത ആത്മീയ മണ്ഡലം തന്നെ അവർക്ക് അപരിചിതമാണ്. വിശ്വസിച്ചില്ലെങ്കിൽ ദൈവകോപം ഉണ്ടായേക്കുമോ എന്ന ഭയമാണ് ഇതിനു കാരണം. ഇവിടെ വേദങ്ങളെയോ പുരാണങ്ങളെയോ ദൈവങ്ങളെയോ വിമർശിക്കുന്ന ഭൌതികവാദികൾ ഈ ഭയത്തിൽ നിന്നും മോചിതരാകാൻ സാമാന്യ ജനങ്ങൾക്ക് ഒരു നിർദ്ദേശവും കൊടുക്കുന്നുമില്ല.

പാൽക്കടൽ അനങ്ങാതെ കിടക്കാൻ തുടങ്ങിയിട്ട് സംവത്സരങ്ങളായി. എന്ത് പാല്, ആരുടെ പാല് എന്നൊന്നും ചോദിക്കരുത്. അനക്കമില്ലാത്തതുകൊണ്ട് പാടകെട്ടി ദുർഗന്ധം ഒഴുകിവരുന്നുണ്ടോ. ദേവാസുരന്മാർ ഒരിക്കൽ കലക്കി വെടിപ്പാക്കിയതിനുശേഷം ആരും ആ ഭാഗത്തേക്ക് പോയിട്ടില്ല. പുതിയ അവതാരങ്ങൾ വരാതിരുന്നതുകൊണ്ടാവാം, അനങ്ങാതെ ഒരേ കിടപ്പുതന്നെയാണ്. കുളിക്കാത്തതുകൊണ്ടാവാം പൊക്കിൾകുഴിയിൽ ചളികെട്ടി അതിൽ നിന്നും താമര വളർന്നു വന്നിട്ടുണ്ട്. അതിലാണ് ചതുർമുഖനായ ബ്രഹ്മാവിന്റെ ഇരിപ്പ്.

വൈകുണ്ഠനാഥനായ ശ്രീമൻ നരായണനെ ഒന്നു വൃത്തിയാക്കിയെടുക്കാം. മഹാവിഷ്ണു പാൽകടലിലാണ് ശയനം. നാരത്തിൽ അയനം ചെയ്യുന്നതുകൊണ്ട് വിഷ്ണുവിനെ നാരായണൻ എന്നു വിളിക്കുന്നു. ഈ ജലത്തിന് പാലിന്റെ നിറമാണ്. പാലും ഒരുമാതിരി ജലം തന്നെയല്ലെ. ജലമാണ് അധിഷ്ഠാന സത്യം. ജീവന്റെ ആരംഭം ജലത്തിൽ നിന്നാണ്. ആദ്യത്തെ ജീവസ്പന്ദം കോശദ്രവത്തിലാണ് കാണപ്പെടുന്നത്. അപ്പോൾ കോശമല്ലെ നാരായണൻ എന്നു പറയുന്നത്. പാലിന്റെ നിറമാണ് ശുക്ലത്തിനും. ജീവനെ ജനിപ്പിക്കുന്ന ബീജം ശയിക്കുന്നത് ശുക്ലത്തിലാണ്. ചുരുണ്ടു കിടക്കുന്ന അനന്തൻ എന്ന പാമ്പിന്റെ പുറത്തല്ല അകത്താണ് വിഷ്ണു കിടക്കുന്നത്. പ്രത്യുത്പാദനത്തിന്റെ പ്രതീകമായിട്ടാണ് സർപ്പത്തെ കണക്കാക്കുന്നത്. ആടുന്ന പാമ്പ് പുരുഷനിലും, പാമ്പ് പുനം തേടുന്നത് സ്ത്രീയിലും. കോശത്തിനകത്തെ ക്രോംമോസൊം മുതൽ അണ്ഡകടാഹം വരെ എവിടെയും ദർശിക്കാവുന്നതാണ് ഈ പാമ്പിന്റെ പ്രതീകം. ജനനേന്ദ്രിയത്തിന്റെ പ്രതീകമായ പൂക്കൾ ചെടിയുടെ ലിംഗമാണ്. പുരുഷനിൽ നിന്നും സ്ത്രീയോനിയിൽ പ്രവേശിക്കുന്ന ബീജം പിറക്കാൻ പോകുന്ന കുഞ്ഞിനു നാഭീചക്രത്തിലാണ് പ്രാണനും ഊർജ്ജവും നൽകുവാനുള്ള നാളത്തെ ഉണ്ടാക്കിവെക്കുന്നത്. അതാണ് വിഷ്ണുവിന്റെ നാഭിയിൽ നിന്നും പ്രജാപതി വന്നു എന്ന സങ്കല്പം. ഒരു കോശം തന്നെ വർദ്ധിച്ച് അനേകം കോശങ്ങളാകുന്ന ഈ സംഭവം നാലു വഴിക്കും പുരോഗമിക്കുന്നു. നിരന്തരമായ വർദ്ധനവിൽകൂടി പ്രജയെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിനാൽ ബ്രഹ്മാവ് പ്രജാപതിയാണ്. സംരചനാ പ്രക്രിയക്ക് ദേവതാരൂപം നൽകിയതാണ് ബ്രഹ്മാവ് എന്ന കല്പന. ബ്രഹ്മമെന്നാൽ വർദ്ധനവുള്ളത് (വികസിക്കുന്നത്) . പ്രപഞ്ച സൃഷ്ടിയിലും ഈ വർദ്ധനവ്  (വികാസം)  കാണാവുന്നതാണ്. ഇത്ര ഗുപ്തവും ഗൌരവവുമായ ഒരു വിഷയത്തെ ഭാരതീയ ശാസ്ത്രങ്ങളിൽ പ്രതീകാത്മകമായി പറഞ്ഞതു തന്നെയാണ് അവസാനം ശാസ്ത്രവിരോധമുള്ള കെട്ടുകഥകളായി ഭാരതീയ ജനതയെ ഇപ്പോൾ മൂന്നാം തരം വിശ്വാസികളാക്കിയിരിക്കുന്നത്.

Saturday, November 6, 2010

വൈദിക ദേവതകൾ




ദൈവവും ഈശ്വരനും  എങ്ങിനെ  ഉത്ഭവിച്ചു എന്നുള്ള അന്വേഷണം ഇവിടെ നിന്നും തുടങ്ങിയിരുന്നു.  ഇപ്പോൾ വൈദിക ദേവതകളെക്കുറിച്ചും  ഈശ്വരന്റെ തത്ത്വങ്ങൾ, സങ്കല്പങ്ങൾ വിഭൂതികൾ എന്നിവയെക്കുറിച്ചും  എനിക്ക് മനസ്സിലായത് ഇവിടെ പങ്കുവെക്കാൻ ശ്രമിക്കുകയാണ്.

ഹൈന്ദവ ദർശനങ്ങളിൽ  വിവിധ തരത്തിലുള്ള ദൈവ സങ്കല്പങ്ങൾ ഉണ്ട്.   മറ്റു സെമിറ്റിക് മതവിശ്വാസവുമായി പൊരുത്തപ്പെടുന്നില്ലെങ്കിലും,  ഏകേശ്വര സങ്കല്പവും  വേദങ്ങളിൽ കാണുന്നുണ്ട്.  ദൈവത്തിനെ കണ്ടെത്താനുള്ള  ജ്ഞാനികളുടെ  അന്വേഷണങ്ങളിൽ,  ദ്വൈതദർശനത്തിൽ നിന്നും  ഉയർന്ന്  അദ്വൈതദർശനത്തിൽ  എത്തിനിൽക്കുന്നു;  ഭാരതീയ  ഈശ്വരസങ്കല്പം.   എല്ലാം ഒന്നായിക്കാണാനുള്ള  അറിവ്  സാമാന്യ ജനങ്ങൾക്കില്ലാത്തതുകൊണ്ട്   ഇന്നും   അനേക-മത-ദൈവ  വിശ്വാസം എല്ലായിടത്തും  നിലനിൽക്കുന്നു. 

 മുപ്പത്തുമുക്കോടി  ദൈവങ്ങളുള്ളതിൽ ഏറ്റവും പ്രാധാന്യം കല്പിച്ചിട്ടുള്ളത് ത്രിമൂർത്തികൾക്കാണ്.  ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരിൽ തന്നെ  ആർക്കാണ് ഏറ്റവും പ്രാധാന്യം  എന്നു ചോദിച്ചാൽ ഒരു ഉത്തരം കണ്ടെത്താൻ പ്രയാസമായിരിക്കും.  മഹേശ്വരനെ സംഹാരശക്തിയായി കാണുമ്പോൾ തന്നെ ശിവന്റെയും പരാശക്തിയുടെയും സങ്കലനത്തിലൂടെയാണ് ജഗത് രൂപീകരണം നടന്നത് എന്ന  തത്ത്വവും നിലനിൽക്കുന്നു. വിശ്വപ്രപഞ്ചത്തിന്റെ മൂലകാരണം ജഡചേതനകളുടെ അന്യോന്യമുള്ള ആശ്ലേഷണമാണ്.  പ്രപഞ്ചത്തിന്റെ മൂലകാരണം ശിവനും, ശക്തിസ്വരൂപിണിയായ ദേവി പ്രപഞ്ചവുമാണ്.  ശിവശക്തി സംയോഗത്താലാണ് ഗജാനനായ ഗണേശന്റെ ജനനം സംഭവിച്ചത്.   ഗജം ജഗത്തിന്റെ വിപര്യയ രൂപവുമാണ്.  ജഗത്തിലെ  ഭൌതികമായ ഐശ്വര്യങ്ങൾ ഒരു  മനുഷ്യനെയും ആത്യന്തികമായി തൃപ്തിപ്പെടുത്തുകയില്ല.  ശിവപ്രാപ്തികൊണ്ടേ തൃപ്തിയടയൂ.  ശിവൻ മംഗളം നൽകുന്ന ശങ്കരനാണ്.”

വേദങ്ങളിൽ 33 ദേവന്മാരെക്കുറിച്ച് പറയുന്നുണ്ട്.  അവർ  8 വസുക്കൾ, 11 രുദ്രന്മാർ, 12 ആദിത്യന്മാർ, ഇന്ദ്രൻ, പ്രജാപതി എന്നിവരാണ്.  ബ്രഹദാരണ്യകോപനിഷത്തിൽ  303 എന്നും, 3003 എന്നും (ത്രയശ്ച ത്രീ ശതാ, ത്ര്യശ്ച ത്രീ ച സഹസ്രേതി)  കാണാം.  ചില ഋഗ്വേദസൂക്തങ്ങളിൽ ദേവതമാരുടെ സംഖ്യ 3339 എന്നു പറയുന്നു.  ശതങ്ങൾ, സഹസ്രങ്ങൾ എന്നെല്ലാം പറയുന്നത് അനന്തതയെ സൂചിപ്പിക്കുന്നതിനുവേണ്ടിയാണ്.
വിരാട്പുരുഷന് ആയിരം ശിരസും, ആയിരം കണ്ണും, ആയിരം കയ്യും, ആയിരം കാലും ഉണ്ടെന്ന് പറയുമ്പോൾ  പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന   വിരാട്പുരുഷന്റെ അവയവങ്ങളുടെ  കൃത്യമായ സംഖ്യയാവാൻ സാധ്യതയില്ല.  അങ്ങിനെയായാൽ  വിരാട് പുരുഷൻ ഒറ്റക്കണ്ണനും, ഒറ്റക്കയ്യനും, ഒറ്റക്കാലനും ആയിരിക്കും.

ഇതെല്ലാം സങ്കല്പങ്ങളും തത്ത്വങ്ങളും  ആണെന്നു പറയാൻ ശ്രമിച്ചാൽ, പിന്നെ ആരെല്ലാമാണ് 80 കോടി ജനങ്ങൾ വിശ്വസിക്കുന്ന ദൈവങ്ങൾ എന്ന ചോദ്യമായി.  അതുമാത്രമല്ല, അയോദ്ധ്യയിൽ പോയാൽ ദൈവത്തെ  കാണാൻ കഴിയും എന്നുള്ള നിർദ്ദേശം പോലും ഒരു ഹിന്ദു എന്ന് അവകാശപ്പെടുന്ന സുഹൃത്തിൽ നിന്നും വന്നു.  എന്തുകൊണ്ടോ പാൽകടലിൽ പോയി നോക്കാൻ  പറഞ്ഞില്ല.  അതുകൊണ്ട് എന്റെ അന്വേഷണം പാൽകടലിൽ നിന്നാവാം എന്നു തീരുമാനിച്ചു.

(തുടരും)

Monday, October 11, 2010

കാളി തത്ത്വം




ഭാരതത്തിലെ ഈശ്വരസങ്കല്പങ്ങളിലെ മാനുഷീകരണം വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. സങ്കല്പങ്ങളിലെ കഥകൾ യാഥാർത്ഥ്യമാണെന്നുള്ള വിശ്വാസം അടിയുറച്ചുപോയിട്ടുണ്ട്. അത് തിരുത്താനോ ശരിയെന്തെന്ന് മനസ്സിലാക്കാനോ അജ്ഞാനതിമിരം ബാധിച്ച സമൂഹം തയ്യാറാകുന്നില്ല.

മനുഷ്യന്റെ തലയറുത്ത് മാലയിട്ട കാളീസങ്കല്പത്തെക്കുറിച്ച് മനസ്സിലാക്കിയ ചില വിവരങ്ങൾ പങ്കുവെക്കുന്നു.

ദുർഗ്ഗാദേവിയുടെ രൌദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.

ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.

കാളിയെ ഇത്രയും ഭീകരിയാക്കിയ ചിത്രകാരൻ ഓരോ അംഗങ്ങൾക്കും പ്രതീകാത്മകമായി കൊടുത്തിരിക്കുന്ന വ്യാഖ്യാനം അറിയാൻ ശ്രമിക്കാതെ കാളിയെ അധഃകൃതരുടെ മൂർത്തിയാണെന്നും; അതുമല്ല, സവർണ്ണരായ പരിവാരങ്ങളുടെ ഇഷ്ടമൂർത്തിയെന്നും വാദമുണ്ട്.

കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൌനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്.

ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല. നിങ്ങൾക്ക് ഒരാളോട് വെറുപ്പു തോന്നുന്നുവെങ്കില്, അത് ആ വ്യക്തിയുടെ ശരീരത്തോടല്ല; ദുഷ്ചിന്തകളുള്ള ശിരസ്സിനോടായിരിയ്ക്കും.   ഒരുവന് പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് പരിമിതമാണ്. ലോകം പരിമിതമായ അറിവിൽ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും ഈ പരിമിതമായ അറിവാണ് നൽകുന്നത്. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് - ആന്തരികമായ ജ്ഞാനം - പഞ്ചേന്ദ്രിയങ്ങളിലൂടെ നേടാൻ സാധ്യമല്ല. ‘തല മുറിക്കപ്പടുക’ എന്നതിന്റെ അർത്ഥം അഹങ്കാരത്തെ ഇല്ലാതാക്കി ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, ധ്യാനാവസ്ഥയിൽ എത്തിച്ചേരുക എന്നാണ്. ആ ജ്ഞാനത്തിലൂടെയാണ് ലോകത്തെ അറിയേണ്ടത്.

ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.

മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.


ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രിപൂജയിൽ, ആദ്യത്തെ മൂന്ന് ദിവസം മഹാകാളിയെയും, അടുത്ത മുന്നു ദിവസം ലക്ഷ്മിയെയും, അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയും പൂജിക്കുന്നു. പത്താമത്തെ ദിവസം ഹോമാഗ്നിയിൽ നമ്മുടെ അഹങ്കാരത്തെ ദഹിപ്പിച്ച് ഞാനെന്നഭാവത്തെ മറികടന്നാൽ അഭയ-വരദാ‍യിനിയായ അമ്മ എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കും.

(  ദുർഗ്ഗ എന്ന അമ്മയെക്കുറിച്ച് പഴയ ഒരു പോസ്റ്റ് .)

Sunday, February 14, 2010

പത്രോസിന് തെറ്റ് പറ്റിയിട്ടില്ല.

[പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞത് ശരിയോ എന്ന പോസ്റ്റിന് സജി എഴുതിയ വിശദീകരണത്തിൽ നിന്നും ആശയം സ്വീകരിച്ച് ബൈബിളുമായി ഗീതയിലൂടെ ഒരു യാത്ര. ഈ പോസ്റ്റ് വായിക്കുന്നതിനുമുമ്പ് ഇതിനു മുമ്പിലത്തെ പോസ്റ്റും, അതിലെ സജിയുടെ കമന്റും വായിക്കുക.]

വഴിതെറ്റി പോകുന്ന കുഞ്ഞാടുകൾക്ക് ആത്മജ്ഞാനം നൽകുക എന്നതായിരുന്നു ക്രിസ്തുവിന്റെ ജന്മരഹസ്യം. ജ്ഞാനം എങ്ങിനെ അനുഭവിക്കാം എന്നും ജ്ഞാനി എങ്ങിനെ മാർഗ്ഗദർശിയാകണമെന്നും ക്രിസ്തുവും കൃഷ്ണനും സ്വധർമ്മത്തിലൂടെ കാണിച്ചു കൊടുക്കുന്നു. ധർമ്മസംരക്ഷണമായിരുന്നു കൃഷ്ണാവതാരലക്ഷ്യം എന്നാണ് സങ്കല്പം.

യേശുദേവൻ ജ്ഞാനിയായ ഒരു ഗുരുവാണ്. അതുകൊണ്ടുതന്നെ ‘റബ്ബീ’ എന്ന സംബോധന തികച്ചും അർഹിക്കുന്നുണ്ട്. ബ്രഹ്മജ്ഞാനിയായ ഒരു ഗുരുവിന്റെ സ്ഥാനത്തുനിന്നാണ് കൃഷ്ണനും അർജ്ജുനനോട് സംവദിക്കുന്നത്. മനുഷ്യന്റെ സ്വാഭാവികമായ ചിന്തക്കും അതീതമായ മനസ്സിന്റെ ഗൂഢതലങ്ങളെ വെളിവാക്കിത്തരികയാണ് ഈ ഗുരു-ശിഷ്യ സംവാദത്തിലൂടെ.

നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നത് എന്ത് എന്ന ചോദ്യത്തിന്, യേശുവിന്റെ മറുപടി : “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല”. മനുഷ്യനെ പാപങ്ങളിൽ നിന്നും മോചിപ്പിച്ച് ആത്മജ്ഞാനം നൽകുക എന്നതായിരുന്നു യേശുദേവന്റെ കർമ്മം.

‘പരിത്രാണായ സാധൂനാം’ - ‘അഹം സംഭവാമി’ എന്നാണ് ഗീത പറയുന്നത്.

സാധുക്കളെ രക്ഷിക്കാനായി ആണ് യുഗം തോറും ഇങ്ങനെ സംഭവിക്കുന്നത്. ‘സാധുക്കൾ’ എന്നു പറയുന്നത്, അവശതയനുഭവിക്കുന്ന സഹായം ആവശ്യമായ വിഭാഗങ്ങളെയല്ല. ‘സാധുക്കൾ’ എന്നാൽ മറ്റുള്ളവർക്കുവേണ്ടി ജീവൻ വെടിഞ്ഞും കർത്തവ്യമനുഷ്ടിക്കുന്നവർ. ജീവൻ വെടിയുക എന്നാൽ, മറ്റുള്ളവർക്കുവേണ്ടി ശരീരം വെടിഞ്ഞും കർമ്മം ചെയ്യുക എന്നാണ്. തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം അനുഷ്ഠിക്കുമ്പോൾ മരിച്ചുപോകുമെന്നറിഞ്ഞാലും പിന്തിരിയാത്തവർ.

താൻ കൊല്ലപ്പെടുമെന്ന് യേശു പ്രവചിച്ചപ്പോൾ; അങ്ങിനെ സംഭവിക്കരുതേ എന്ന് പത്രോസ് പ്രാർത്ഥിക്കുന്നു. അതിന് യേശുവിന്റെ പ്രതികരണം : “നീ ദൈവത്തിന്റേതല്ല, മനുഷ്യരുടെതത്രെ കരുതുന്നത് “ എന്നായിരുന്നു. അതായത് പത്രോസ് ഇപ്പോഴും മനുഷ്യ കർമ്മബന്ധങ്ങളിൽ നിന്നും മോചനമില്ലാതെ അതിൽ കുടുങ്ങിക്കിടക്കുകയാണ്. ഒരു ജ്ഞാനിക്കു വേണ്ട ഗുണങ്ങൾ തികഞ്ഞിട്ടില്ല എന്ന് യേശു മനസ്സിലാക്കിയിരിക്കുന്നു.

‘സർവ്വധർമ്മാൻ പരിത്യജ്യ മാമേകം ശരണംവ്രജ’

നീ എല്ലാ ധർമ്മങ്ങളെയും ഉപേക്ഷിച്ചിട്ട് ഏകനായ എന്നെ ശരണമായി പ്രാപിച്ചാലും. നാനാത്വത്തിൽ നിന്നും ഏകത്വത്തിലേക്ക് വരുമ്പോൾ മാത്രമെ ആത്മസാക്ഷാത്കാരമുണ്ടാകുന്നുള്ളൂ.

യേശു പറയുന്നു : “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ച്‌, തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ”.

എല്ലാ കുരിശും ഒഴിവാക്കി ഒരു മരക്കുരിശും എടുത്ത് യേശുവിന്റെ പിന്നാലെ ചെല്ലാൻ പറഞ്ഞതാണോ എന്നു തെറ്റിദ്ധരിച്ചേക്കാം. പക്ഷേ, അത്ര നിസ്സാരമായി കാണാവുന്നതല്ല ഈ കുരിശ്. ആത്മത്യാഗം എന്നു പറയുന്നത് ജീവൻ വെടിയലല്ല. ഓർമ്മയിൽ വന്നവരോടെല്ലാമുള്ള കടപ്പാട് അറിഞ്ഞ്, അതിന്റെ നിറവേറലിനുവേണ്ടി ഉത്തരവാദിത്തത്തോടെ ഊണിലും ഉറക്കത്തിലും, രാത്രിയും പകലും, തന്നെ സമർപ്പിക്കുകയാണ് ചെയ്യേണ്ടത്. അങ്ങനെ തീരുമാനിക്കുമ്പോൾ മനസ്സിന് ചാഞ്ചല്യം ഉണ്ടാകരുത്‌.

ഒരു ജ്ഞാനി  ത്യജിക്കേണ്ടത് എന്തെല്ലാമാണ്.

“അശ്വത്ഥമേനം സുവിരൂഢമൂല-
മസംഗശസ്ത്രേണ ദൃഢേനഛിത്വാ”.

വേരുറച്ചുപോയ ഈ സംസാരമാകുന്ന അശ്വത്ഥത്തെ  ബലപ്പെടുത്തിയ വൈരാഗ്യമാകുന്ന ആയുധം കൊണ്ട് മുറിച്ചു കളയണം എന്നാണ് ഗീതാചാര്യൻ പറയുന്നത്.

ഈ ഭൂലോകത്ത് കെട്ടുപിണഞ്ഞുകിടക്കുന്ന മനുഷ്യ ജീവിതത്തോട് അനുബന്ധമായിട്ടുള്ള കർമ്മത്തിന്റെ വേരുകൾ ദാക്ഷിണ്യമില്ലാതെ മുറിച്ചു കളയണം. എങ്കിൽ മാത്രമെ ബ്രഹ്മജ്ഞാനത്തിന്റെ ഉറവിടത്തിലേക്ക് എത്തിച്ചേരുകയുള്ളൂ. ‘വൈരാഗ്യം’ എന്നാൽ, അനിത്യമായ വസ്തുവിനോടുള്ള വിരക്തി. പുത്രൻ, ധനം, മിത്രം എന്നിവയിലെല്ലാമുള്ള വിരക്തി. നിത്യമായ വസ്തു ഒന്നു മാത്രമെയുള്ളൂ. ആ വസ്തുവിനു നേരെ മനോബുദ്ധികളെ വ്യാപരിപ്പിക്കുന്ന ഭാവത്തെ ‘വൈരാഗ്യം’ എന്നു പറയാം.

‘വാൾ’ സാധാരണ കഥകളിൽ പ്രതികാരത്തിന്റെ പ്രതീകമാണ്. എന്നാൽ അദ്ധ്യാത്മഗ്രന്ഥങ്ങളിൽ അത് ബലിദാനത്തിന്റെ പ്രതീകമാണ്. പത്രോസ് മൂന്നുവട്ടം തന്റെ ഗുരുവിനെ തള്ളിപ്പറഞ്ഞു. സ്വന്തം ഗുരുവിനെ തള്ളിപ്പറഞ്ഞു എന്നത് അസംഗനായി വേരറുത്തു എന്നു പറയുന്നതിനു തുല്യമാണ്. മനുഷ്യബുദ്ധിവച്ചു നോക്കിയാൽ ഏറ്റവും ക്രൂരമായത് എന്നു തോന്നുന്നത് അദ്ധ്യാത്മിക ബുദ്ധിവച്ചു നോക്കിയാൽ ഏറ്റവും ധാർമ്മികമാണ്.

ഈ ബൈബിൾ വചനം വായിക്കൂ :

“ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്ന് നിരൂപിക്കരുത്; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നത് “.

“എന്റെ നാമം നിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും”.

ഗീതയിലെ ആശയം പോലെ, അസംഗമാകുന്ന വാളുകൊണ്ട് മനുഷ്യബന്ധങ്ങളെയും കർമ്മബന്ധങ്ങളെയും അറുത്തുകളയണം എന്ന ദൃഢമായ തീരുമാനം ഉണ്ടാകണം എന്നു തെന്നെയാണ് യേശു പ്രസ്താവിക്കുന്നത്.

ഇതെല്ലാം അസാദ്ധ്യമായ കാര്യങ്ങളല്ലെ എന്ന സംശയം ഉണ്ടാകാം. കർമ്മ ബന്ധങ്ങളിൽ ചുറ്റിവരിഞ്ഞു ജീവിക്കുന്നവർക്ക് ഒരിക്കലും സാദ്ധ്യമല്ല. പരമാത്മസത്യം അറിയാൻ ദൃഢനിശ്ചയം എടുത്തിട്ടുള്ളവർക്ക് അസാധ്യമായി ഒന്നുമില്ല.

മനുഷ്യബന്ധങ്ങളിലെ ഉത്തരവാദിത്വങ്ങളുണ്ടായിട്ടും, രാത്രിയിൽ തന്റെ പിതാവിനെയും, കപിലവസ്തുവിന്റെ ചെങ്കോലിനെയും, അന്തഃപുരത്തിലെ സുന്ദരികളെയും, പൂർണ്ണഗർഭിണിയായ ഭാര്യയെയും, ജനിക്കാൻ പോകുന്ന കുഞ്ഞിനെയും ഉപേക്ഷിച്ചിട്ട് പോകുന്നതിനെ, സിദ്ധാർത്ഥന്റെ ഏറ്റവും ധാർമ്മികമായ കർമ്മമായി ബുദ്ധമതം പ്രശംസിക്കുന്നു.

നാണു ആശാനിൽ നിന്നും, ശ്രീനാരായണ ഗുരുദേവനിലേക്കുള്ള യാത്രയിൽ, ഭാര്യയെയും, അച്ഛനെയും, അമ്മയെയും ബന്ധിപ്പിക്കുന്ന വേരുകൾ അസംഗനായി അറുത്തു കളഞ്ഞാണ് ഒരു മൂന്നാം യാമത്തിൽ അദ്ദേഹവും യാത്ര തുടങ്ങിയത്.

മഹാത്മാഗാന്ധിയും സ്വാതന്ത്ര്യസമരം എന്ന യുദ്ധത്തിലേക്കിറങ്ങിയത്, ഭഗവദ്ഗീതയിൽ നിന്നും ‘സുഖദുഃഖങ്ങളെയും ലാഭനഷ്ടങ്ങളെയും സമമായിക്കണ്ട്, നിഷ്കാമകർമ്മം ചെയ്യണം എന്ന തത്ത്വത്തെ അംഗീകരിച്ചുകൊണ്ടാണ്.

‘രാഗ ഭയ ക്രോധം‘ ഇല്ലാത്ത അവസ്ഥയാണ് ബ്രഹ്മജ്ഞാനിയുടേത്. ആ വ്യക്തി പരംപൊരുളിന്റെ അനിഷേധ്യമായ ആനന്ദത്തെ എപ്പോഴും അനുഭവിക്കുകയും ചെയ്യുന്നു. അഭയമാണ് ബ്രഹ്മസ്വരൂപം.

നിയമം കൊണ്ടോ, അധികാരം കൊണ്ടോ, ശാരീരിക ശക്തികൊണ്ടോ നമ്മെ ഉപദ്രവിക്കാൻ  ഒരു വ്യക്തിക്ക്  സാധിക്കും എന്ന തോന്നലിൽ നിന്നുമാണ് ഭയം ജനിക്കുന്നത്. ഈശ്വരചൈതന്യം ഉള്ളിലുണ്ടെന്ന് അറിയുന്ന വ്യക്തിക്ക് നിർഭയാവസ്ഥയാണ് ഉണ്ടാവുക. കൊന്നുകളയാമെന്നല്ലാതെ അങ്ങനെയുള്ള വ്യക്തിയെ ആർക്കും ഭീഷണിപ്പെടുത്താൻ കഴിയില്ല.

യേശുക്രിസ്തുവും ഇതുതന്നെ പറയുന്നുണ്ട്. (മത്തായി 10:28) ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട. ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിക്കുവാൻ കഴിയുന്നവനെത്തന്നെ ഭയപ്പെടുവിൻ.

(കുറിപ്പ് : ദൈവത്തെ ഭയപ്പെടേണ്ടതുണ്ട് എന്ന സെമിറ്റിക് മത സങ്കല്പവും ആനന്ദസ്വരൂപനായ പരമേശ്വരനെ / പരബ്രഹ്മസ്വരൂപത്തെ ഭയപ്പെടേണ്ടതില്ല എന്ന അദ്ദ്വൈതസങ്കല്പവും പരസ്പരവിരുദ്ധമായി തോന്നാമെങ്കിലും പരമാത്മസത്യത്തെ അറിഞ്ഞ ജ്ഞാനിക്ക് ഭയമെന്ന അവസ്ഥ ഉണ്ടാകുന്നില്ല എന്ന സത്യം എപ്പോഴും നിലനിൽക്കുന്നു.)

Saturday, January 30, 2010

പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞത് ശരിയോ ?

മഹാപുരോഹിതന്റെ വസതിയിൽ കൂടിനിന്നവർ പത്രോസിന്റെ അടുത്തുവന്ന് മൂന്നാമതും ചോദിച്ചു ;

“നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ, സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലൊ”.

ഉടൻ തന്നെ പത്രോസ് : “ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി”.    ഉടനെ കോഴി കൂകി.

കോഴികൂകും മുമ്പെ നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും എന്ന് യേശു പറഞ്ഞ വാക്ക് പത്രോസ് ഓർത്തു. പുറത്തുപോയി അതി ദുഃഖത്തോടെ കരഞ്ഞു.

പത്രോസിന് ഗുരുവിനെ തള്ളിപ്പറയാൻ എങ്ങിനെ കഴിഞ്ഞു. അത് സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി കള്ളം പറഞ്ഞതാകാനും സാധ്യതയില്ലേ. അതിനു സാധ്യതയുള്ള ഒരു കാര്യം യേശു പറയുന്നുണ്ട്. “ഒരു മനുഷ്യൻ സർവ്വലോകവും നേടിയിട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം”.


കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തത് പാപം എന്നു തോന്നി, 30 വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞ് യൂദാ കെട്ടിഞാന്നു ചത്തു. അങ്ങിനെ ആ പാപത്തിന് പരിഹാരം കണ്ടു.



പത്രോസിന് യൂദായെ പോലെ മനസ്സിൽ പാപം തോന്നാതിരുന്നത് എന്തു കൊണ്ടാണ് .



“നീ പത്രോസ് ആകുന്നു. ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും” എന്ന് പൂർണ്ണവിശ്വാസത്തോടെ യേശു പറഞ്ഞ അതേ പത്രോസ്.



പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞിട്ടും, ഉയർത്തെഴുന്നേല്പിനുശേഷം മൂന്നു പ്രാവശ്യം യേശു പത്രോസിന് പ്രത്യക്ഷനായി. യേശുവിന് ഇത്രയും പ്രിയപ്പെട്ടവനായത് എന്തുകൊണ്ട്.



[ഇത്രയും പറഞ്ഞതിൽ നിന്നും നിങ്ങൾക്കും എന്നെപ്പോലെ ചില സംശയങ്ങളും അതിനുള്ള വിശദീകരണങ്ങളും പറയാനുണ്ടാകും. ചില ബൈബിൾ വ്യാഖ്യാനങ്ങൾ കമന്റിലൂടെ ലഭിച്ചതിനുശേഷം അതുകൂടി ഉൾപ്പെടുത്തി ഈ ലേഖനം പൂർത്തീകരിക്കണമെന്നുണ്ട്. അനുഗ്രഹിക്കുക.]

Sunday, January 17, 2010

ജീവവൃക്ഷം

മരം, മല, പുഴ എന്നിവയിൽ ഏറ്റവും പ്രധാന്യമുള്ളത് ഏതാണെന്നു ചോദിച്ചാൽ, മരം തന്നെയെന്ന് ഉറപ്പിച്ച് പറയാം. മരം ഇല്ലെങ്കിൽ മലയുമില്ല പുഴയുമില്ല. പൌരാണികർ മരത്തിന് വളരെയധികം പ്രാധാന്യം കൊടുത്തിരുന്നത്, ആഗോള താപനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ആധുനിക ലോകം സമ്മേളനം നടത്തിയ വാർത്തകൾ കേട്ടിട്ടായിരുന്നില്ല.
“മരം മുറിച്ചാൽ മലങ്കാളി കോപിക്കും” എന്ന് ഒരു ആദിവാസി മൂപ്പൻ പറയുമ്പോൾ, അന്ധവിശ്വാസം എന്ന് നെറ്റിചുളിച്ചിരുന്ന ആധുനിക പ്രയോജനവാദികളുടെ മനസ്സിൽ ഇപ്പോൾ ഒരു കാളൽ അനുഭവപ്പെടുന്നുണ്ട്. ആഗോള താപനത്തിനെതിരെ മനുഷ്യന് ശ്വാശ്വതപരിഹാരം കാണാൻ കഴിയാതെ അന്യോന്യം കുറ്റപ്പെടുത്തുന്ന ലോകരാജ്യങ്ങളെയും നമ്മൾ കണ്ടു.

കുറിഞ്ഞി ഓൺലൈനിലെ പോസ്റ്റിൽ മരത്തിനെക്കുറിച്ചും, മരം ഒരു വംശത്തിന്റെ ഉന്മൂലനാശത്തിന് കാരണമായതും വിവരിച്ചിരുന്നു.

[പെറുവിലെ നാസ്‌ക (Nasca) വര്‍ഗക്കാര്‍ക്ക് ഏതാണ്ട് 1500 വര്‍ഷംമുമ്പ്
സംഭവിച്ചത് എന്താണെന്ന് പഠിച്ച പുരാവസ്തുഗവേഷകരാണ് അക്കാര്യം കണ്ടെത്തിയത് - ആ പ്രാചീന ജനതയെ സംബന്ധിച്ചിടത്തോളം കല്‍പ്പവൃക്ഷമെന്ന് കരുതാവുന്ന ഹ്യുരാന്‍ഗോ മരങ്ങള്‍ (huarango trees) വ്യാപകമായി നശിപ്പിക്കപ്പെട്ടതാണത്രേ അവരുടെ സംസ്‌ക്കാരത്തിന് അന്ത്യംകുറിച്ചത്.]

ഭൂമിയിൽ മരങ്ങൾ നിലനിൽക്കണം എന്ന് നമ്മളെക്കാൾ പൂർവ്വികർക്ക് അറിയാമായിരുന്നു. ഭൂമിയിലെ ജന്തുവർഗ്ഗം നിലനിൽക്കുന്നതുതന്നെ ഈ മരങ്ങളെ ആശ്രയിച്ചാണ്. മരങ്ങൾ ഇല്ലാതായാൽ അത് ഭൂമിയുടെ സർവ്വനാശത്തിന് കാരണമായേക്കും എന്ന് പണ്ടുണ്ടായിരുന്നവർക്ക് അറിയാമായിരുന്നതുകൊണ്ടാണ് മരങ്ങളെ സംരക്ഷിക്കാൻ വേണ്ട മിത്തുകളും വിശ്വാസങ്ങളും വളർന്നു വന്നത്. മരത്തിനെയും കാവിനെയും കാടിനെയും മലയെയും പുഴയെയും ആരാധിച്ചിരുന്ന ഒരു ജനസമൂഹം ഇവിടെ നിലനിന്നിരുന്നു. ഇന്ന്, എന്ത് സമൂഹം, എന്ത് ലോകസംഗ്രഹം എന്നു ചോദിക്കുന്ന സ്വാർത്ഥമോഹികളായ ജനങ്ങൾ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതുകൊണ്ട് ലോകത്ത് ജന്തുവർഗ്ഗത്തിന്റെ നിലനില്പ് ഒരു ചോദ്യചിഹ്നമായിക്കൊണ്ടിരിക്കുന്നു.



ജോസഫ് ആന്റണിയുടെ (JA) ലേഖനം, എന്നെ വൃക്ഷങ്ങളെ സംരക്ഷിച്ചിരുന്ന ഒരു പഴയ സംസ്കാരത്തിന്റെ അന്ധവിശ്വാസങ്ങളിലേക്ക് എത്തിനോക്കാൻ പ്രേരിപ്പിച്ചു. അവിടന്ന് തപ്പിത്തടഞ്ഞ് കിട്ടിയ ചിലത് ഇവിടെ പകർത്തുന്നു.

അദ്ധ്യാത്മിക സത്യങ്ങൾ ഈ ലോകത്തിന്റെ പ്രകൃതത്തിൽ കലർന്നു നിൽക്കുന്നത് രൂപാത്മകമായ ഭാഷയിൽ പറഞ്ഞുകൊടുക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന അത്ഭുതകരമായ ഒരു പ്രതീകമാണ് ‘മരം’. ഓരോ രാജ്യത്തും വളർന്നുവന്ന സംസ്കാരമനുസരിച്ച് ആ രാജ്യത്തിന്റെ പ്രാദേശിക പ്രാമാണ്യമനുസരിച്ച് ഏറ്റവും എളുപ്പമായ ഒരു വൃക്ഷത്തെ പ്രതീകമായി സങ്കല്പിക്കുന്നു. ജീവവൃക്ഷത്തെപ്പറ്റി പറയുമ്പോൾ അതൊരു ദിവ്യമായ സങ്കല്പമാണ്. ജീവവൃക്ഷം മരണത്തിന്റെ വൃക്ഷം കൂടിയാണ്. അത് നന്മയുടെ വൃക്ഷമായിരിക്കുന്നതുപോലെത്തന്നെ തിന്മയുടെയും വൃക്ഷമാണ്.

കെൽട് സംസ്കാരത്തിലും ഗ്രീക്ക് മിത്തോളജിയിലും ‘ഓക്ക്’ മരവും, സ്കാൻഡിനേവിയൻ സംസ്കാരത്തിൽ ‘ആഷ്’ മരവും, ജർമ്മൻകാർ ‘നാരക’വും പ്രതീകാത്മകമായി എടുക്കുന്ന മരങ്ങളാണ്. (കൂടുതൽ അറിയാൻ ഇവിടെ സന്ദർശിക്കുക.) ഇന്ത്യയിൽ ‘അശ്വത്ഥ’ വൃക്ഷമാണ് പ്രതീകാത്മകമായി എടുത്തിട്ടുള്ളത്.

വൃക്ഷത്തിന്, ഭൂമിയിൽ വേരും, വേരുമുതൽ ശിഖരാഗ്രംവരെ നീരും, ആഹാരത്തിന്റെ പചനക്രിയക്കായി സൂര്യനിൽ നിന്നു സ്വീകരിച്ച തേജസ്സുകൊണ്ട് വായുവിന്റെ ചേരുവയിൽ നിരന്തരമായ പരിവർത്തനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സസ്യജീവിതമാണ് ജീവന്റെ തന്നെ ഉല്പത്തി. സസ്യലോകത്തുനിന്ന് ജന്തുലോകവും, ജന്തുലോകത്തുനിന്ന് ബൌദ്ധിക മഹിമയുള്ള മനുഷ്യജീവിതവും വരെ വളർന്നു സങ്കീർണ്ണമായി വ്യാപിച്ചിരിക്കുന്ന ജൈവപ്രഭാവത്തിന്റെ അടിവേരിനെ തൊട്ടുകാണിക്കുന്നതിനു മരം തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം.




ബൈബിളിൽ ജീവവൃക്ഷത്തെക്കുറിച്ചും ജ്ഞാനവൃക്ഷത്തെക്കുറിച്ചും പ്രാമർശിക്കുന്നുണ്ട്. ഉപനിഷത്തുക്കളിലും ഭഗവദ്ഗീതയിലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഭൌതികവും ആത്മീയവുമായ ബന്ധം വൃക്ഷത്തെ പ്രതീകവൽക്കരിച്ച് വ്യക്തമാക്കുന്നുണ്ട്.

പാശ്ചാത്യ ശാസ്ത്രങ്ങൾ, കാണപ്പെടുന്ന കാര്യത്തെ അപഗ്രഥനം ചെയ്ത് കാരണത്തെ തേടുമ്പോൾ, ഭാരതീയമായ ദർനശങ്ങളും ശാസ്ത്രങ്ങളും കാഴ്ചക്കതീതമായ കാരണത്തെ അന്വേഷിക്കുകയാണ്.

എല്ലാ മരങ്ങളുടെയും വേര് ഭൂമിയിലേക്ക് ആഴ്ന്നുപോയി മണ്ണിനടിയിൽ മറഞ്ഞിരിക്കുകയാണ് ചെയ്യുന്നത്. ഇവിടെ പറയുന്ന അദൃശ്യബ്രഹ്മമാകുന്ന വേരുകളോടുകൂടിയ ആൽമരത്തെ ഭഗവദ്ഗീത വ്യക്തമാക്കുന്നത് ഇങ്ങനെ:

(ഭ.ഗീ.15:01) [മുകളിൽ വേരുകളുള്ളതും കീഴോട്ട് ശാഖകളുള്ളതും നാശമില്ലാത്തതുമാണ് അരയാൽ എന്ന് പറയപ്പെടുന്നു. ഇതിന്റെ ഇലകൾ ഛന്ദസ്സുകളാകുന്നു. ഏതൊരുവൻ അതിനെ അറിയുന്നുവോ അവൻ വേദാർത്ഥത്തെ അറിയുന്നവനാകുന്നു.]

കഠോപനിഷത്തിൽ ഈ ചൈതന്യത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നു:

[ഈ സംസാരമാകുന്ന അരയാൽ വൃക്ഷം മുകളിൽ ബ്രഹ്മമാകുന്ന മൂലത്തോടുകൂടിയതും, കീഴെ വിവിധ ലോകങ്ങളാകുന്ന ശാഖകളോടുകൂടിയതും, അനാദിയുമാകുന്നു. ഇതുതന്നെ ചൈതന്യ ജ്യോതിഃസ്വരൂപമെന്നും ബ്രഹ്മമെന്നും പറയപ്പെടുന്നു.]

വീണ്ടും ഭഗവദ്ഗീത താഴെ വേരുകളുള്ള വൃക്ഷത്തെ പ്രതീകമാക്കുന്നു.

(ഭ.ഗീ.15:02) [ഗുണങ്ങളാൽ പുഷ്ടിപ്പെട്ടവയും വിഷയങ്ങളാകുന്ന തളിരുകളോടുകൂടിയവയുമായ അതിന്റെ ശാഖകൾ താഴോട്ടും മേലോട്ടും വ്യാപിച്ചവയാണ്. കർമ്മബന്ധം ഉണ്ടാക്കുന്ന വേരുകൾ താഴെയുള്ള മനുഷ്യലോകത്ത് പടർന്നു പിടിച്ചതായുമിരിക്കുന്നു.]

[മുകളിൽ വേരുകളുള്ളതും കീഴോട്ട്
ശാഖകളുള്ളതുമായ അരയാൽ]


ജ്ഞാനകർമ്മങ്ങളുടെ ഫലങ്ങളെ അനുസരിച്ച് പ്രാപിക്കപ്പെടുവാൻ യോഗ്യമായ ലോകങ്ങളെപ്പറ്റിയാണ് ‘ബ്രഹ്മലോകം’ എന്നു പറയുന്നത്. വിഷയാനുഭവങ്ങൾകൊണ്ട് കർമ്മത്തിൽ ബന്ധിക്കുന്ന വേരുകളിലേക്ക് മനുഷ്യൻ ആകൃഷ്ടനാകുന്നു. അങ്ങിനെ, മുൾപ്പടർപ്പുപോലെ കർമ്മം അനുബന്ധമായി മനുഷ്യരുടെ ഇടയിൽ ഒരിക്കലും സ്വതന്ത്രമാകുവാൻ കഴിയാത്തമാതിരിയുള്ള കെട്ടുപാടുകൾ ഉണ്ടാക്കുന്നു. ഇങ്ങനെ കർമ്മബന്ധങ്ങളാൽ കെട്ടുപിണഞ്ഞു കിടക്കുന്ന ലോകത്തെ ‘മനുഷ്യലോകം’ എന്നു പറയുന്നു.

ആത്മീയജ്ഞാനത്തിന്റെ വളർച്ചയെ പ്രതീകവൽക്കരിക്കുന്നത് വൃക്ഷത്തെ ബന്ധപ്പെടുത്തിയാണ്. ജീവിതാവസാനം വരെയും വളർന്നുകൊണ്ടിരിക്കുന്ന ഒരേയൊരു ജീവനുള്ള വസ്തു വൃക്ഷമാണ്. കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യന്റെ ബുദ്ധിയുടെ വളർച്ച മരണംവരെയുണ്ടാകും. മനുഷ്യന്റെ ബുദ്ധിവികാസം രൂപപ്പെട്ടുവന്നത് അവൻ നിവർന്നു നിൽക്കാൻ തുടങ്ങിയതിനുശേഷമാണ്. ജീവജാലങ്ങൾക്കെല്ലാം ശക്തി പകരുന്ന സൂര്യദേവന്റെ കിരണങ്ങൾ തലയിൽ പതിക്കുന്നതിന്റെ തോതനുസരിച്ചാണ് ബുദ്ധിയുടെ വളർച്ച പ്രത്യക്ഷമാകുന്നത്. നിവർന്നു നിൽക്കുന്ന മനുഷ്യന്റെ മൂർദ്ധാവിൽ (ശിരസ്സിൽ) തന്നെ സൂര്യകിരണം പതിക്കുന്നു. അതുകൊണ്ടാണ് ചിന്താശക്തി മനുഷ്യനിൽ കൂടുതലായി കാണുന്നത്. വൃക്ഷത്തിന്റെ ബുദ്ധി അതിന്റെ വേരിലാണിരിക്കുന്നത്. ബുദ്ധിയെ മരവിപ്പിച്ചാൽ വളർച്ച മുരടിക്കും. അത് ശാസ്ത്രം തെളിയിച്ച കാര്യമാണ്. വൃക്ഷത്തിന്റെ ബുദ്ധിയിരിക്കുന്ന വേരിനെ ഷണ്ഡീകരിച്ച് അതിന്റെ വളർച്ചയെ മുരടിപ്പിച്ച് രൂപപ്പെടുത്തിയെടുക്കുന്നതാണ് ‘ബോൺസായി‘ വൃക്ഷങ്ങൾ എന്ന് ജപ്പാൻകാർ സ്ഥിരീകരിക്കുന്നു. മനുഷ്യന്റെ ബുദ്ധിയെ മരവിപ്പിക്കാനും പ്രത്യേക ദിശയിലേക്കുമാത്രം ചിന്തിപ്പിക്കാനും പരിശീലനത്തിലൂടെ കഴിയും. ലോകസംഗ്രഹത്തിനായി ജീവിക്കുന്ന യോഗിവര്യന്മാർ മുതൽ സർവ്വനാശത്തിന് ഹേതുവായ തീവ്രവാദികൾ വരെ അതിനുദാഹരണങ്ങളാണ്.

മനുഷ്യൻ ഉന്നതലോകങ്ങളെ സ്വർഗ്ഗമെന്നു കരുതി അതിലേക്കുയരണമെന്നു പറയുമ്പോൾ ഭൌതികമായ നിർബ്ബന്ധങ്ങളെ മറികടക്കുക എന്നാണ് അർത്ഥമാക്കുന്നത്.
മനുഷ്യമനസ്സിന്റെ ഉത്ഥാനത്തിന്റെ പ്രതീകമായി ഗിരിശൃംഗം, ഏണി, മരം, കുരിശ്, കയർ, എട്ടുകാലിനൂല് തുടങ്ങിയവ വിവിധ മതങ്ങളിൽ വർണ്ണിച്ചു കാണുന്നുണ്ട്. എല്ലാ രാജ്യത്തും ഇപ്രകാരമുള്ള ധാരണകൾ ഉണ്ട്. ചക്രവർത്തിയുടെ ഔദാര്യത്തിന്റെ മഹിമയായിട്ടാണ് ചീനക്കാർ ഉന്നത പർവ്വതങ്ങൾ രാജകീയ ചിഹ്നമാക്കിയത്. ഹിന്ദുക്കൾ മേരുപർവ്വതത്തെ ഉന്നതമായി കണക്കാക്കുന്നു. ഇസ്രായേൽകാർ താബോർ മലയെപ്പറ്റി പറയുന്നു.

വെറുതെ മലമുകളിൽ പോയതുകൊണ്ട് അദ്ധ്യാത്മമായ പുരോഗതി ഉണ്ടാകുമോ ?
മലമുകളിൽ പോയാൽ അവിടെ എന്തുണ്ട്, എന്ന ചോദ്യത്തിന്, സെന്റ് ജോൺ ഓഫ് ദി ക്രോസ്സ് (കുരിശ്ശിന്റെ യോഹന്നാൻ) ഇങ്ങനെ പറയുന്നു.

“മലമുകളിൽ ഒന്നുമില്ല, ഒന്നുമില്ല, ഒന്നുമില്ല. അവിടെ അന്വേഷിച്ചാലും ഒന്നുമില്ല, ഒന്നുമില്ല“.


(ചിത്രങ്ങൾക്ക് ഗൂഗിളിനോട് കടപ്പാട്)